Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊരുത്തശോധനയുടെ പ്രാധാന്യം

എവിടെയോ പിശകുപറ്റിയെന്നു വ്യക്തം. പറ്റിയ തെറ്റിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടു വന്നാല്‍ജീവിതം താറുമാറായി അകന്നവര്‍ അടുക്കുകയില്ലെങ്കിലും അതു നല്‍കുന്ന ശുദ്ധപാഠം ഭാവിതലമുറയ്‌ക്കു ഗുണകരമാകും. അതാണു കാര്യം.

തിരുവനന്തപുരം മുരുകന്‍ by തിരുവനന്തപുരം മുരുകന്‍
Apr 29, 2024, 07:15 am IST
in Samskriti, Astrology

ചൊവ്വാ ദോഷത്തിന് ശാസ്ത്രഗ്രന്ഥങ്ങളില്‍ കാണുന്ന പരിഹാര നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക തലത്തില്‍ കാര്യക്ഷമമാകുന്നുണ്ടോ എന്നതാണ് ചിന്താവിഷയം. കേവലം സാങ്കേതികത്വത്തിന്റെ ഘടനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒഴിവുകളെ ആശ്രയിച്ച് ദോഷവിമുക്തമാക്കി ജാതകങ്ങള്‍ തമ്മില്‍ ചേര്‍ത്തു കൊടുക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്ക് നേരെ നിര്‍വികാരമായി മുഖം തിരിക്കുന്നത് ശാസ്ത്രനിഷേധമാണ്. പൊരുത്തശോധനയില്‍ ഉത്തമമെന്നും ഉല്‍കൃഷ്ടമെന്നുമൊക്കെയുള്ള സാക്ഷ്യപത്രത്തിന്റെ ബലത്തില്‍ മനസ്സു നിറഞ്ഞ് ആഹ്ലാദത്തോടെ വിവാഹിതരാകുന്നവര്‍ ഒരിക്കലും അടുക്കാന്‍ കഴിയാത്തവിധം വിഭിന്നധ്രുവങ്ങളിലേക്കു അകന്നു പോകുന്നതിനു എന്ത് ന്യായീകരണമാണുള്ളതെന്നു കണ്ണീരിന്റെ നനവാര്‍ന്ന രോഷത്തോടെയും നിസ്സഹായതയോടെയും, ചോദിക്കുമ്പോള്‍ അവരെ സമനിലയില്‍ കൊണ്ടുവന്നു സാന്ത്വനപ്പെടുത്തുവാന്‍ നന്നേ പാടുപെടേണ്ടിവരുന്നു. എവിടെയോ പിശകുപറ്റിയെന്നു വ്യക്തം. പറ്റിയ തെറ്റിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടു വന്നാല്‍ജീവിതം താറുമാറായി അകന്നവര്‍ അടുക്കുകയില്ലെങ്കിലും അതു നല്‍കുന്ന ശുദ്ധപാഠം ഭാവിതലമുറയ്‌ക്കു ഗുണകരമാകും. അതാണു കാര്യം.

പൊരുത്തശോധനയില്‍ പ്രഥമ പരിഗണന നല്‍കുന്നത് ആയുര്‍യോഗത്തിനാണ.് അതു ശുഭസൂചകമായാല്‍ സന്താനസൗഭാഗ്യത്തെക്കുറിച്ചു ചിന്തിക്കുന്നു. അനന്തരം ഭാവിജീവിതം ശുഭശോഭനമാകുമോ എന്നു പ്രശ്‌നോദയം കൊണ്ടു വിചിന്തനം ചെയ്യുന്നു. എല്ലാം അനുകുലമായാലേ അവര്‍ തമ്മിലുള്ള വിവാഹത്തിനു അനുകൂലവിധി കല്‍പ്പിക്കാവൂ. എത്രത്തോളം ശാസ്ത്രീയവും വിശുദ്ധവുമാണ് ഈ വിധികല്പനയുടെ ഗഹനത എന്നതു ചിന്തിച്ചു നോക്കുക. ഇന്നത്തെ സാഹചര്യത്തില്‍ പ്രശ്‌നത്തിനു പരിമിതികളുണ്ടന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. ജാതകവും സൂക്ഷ്മമായി ഗണിച്ച ഗ്രഹസ്ഫുടങ്ങളും ഭാവസ്ഫുടങ്ങളും മുന്നിലുണ്ടല്ലോ അതു തന്നെ ധാരാളം. ഇക്കാലത്തു നടത്തുന്ന പൊരുത്തശോധനയില്‍ അവശ്യം വേണ്ടുന്ന മൂന്നു കാര്യങ്ങളും നിഷ്‌കൃഷ്ടമായി ദീക്ഷിച്ചു കാണുന്നില്ല. ചൊവ്വാദോഷം, പാപസാമ്യം, ദശാസന്ധി, സമദശ ഇവയുടെ നിജസ്ഥിതി സൂക്ഷ്മമായി ആരാണറിഞ്ഞു സംശയ നിവൃത്തി വരുത്തുന്നതിന് ജ്യോതിഷാലയങ്ങളില്‍ പലതവണ കയറിയിറങ്ങി ജ്യോത്സ്യന്മാരെ കണ്ടു പരിശോധിച്ചിട്ടും തൃപ്തി കൈവരാതെ ‘വരുന്നത് വരട്ടെ, വരേണ്ടത് വഴിയില്‍ തങ്ങില്ല’ എന്നു ചഞ്ചലമനസ്‌കരായി വിവാഹത്തിനു സമ്മതം നല്‍കിയവരും ഒഴുവിനെ അന്ധമായി ശരണം പ്രാപിച്ചവരുമാണ് ജീവിത ക്ലേശങ്ങളില്‍പ്പെട്ടു ഗതിമുട്ടുന്നവരില്‍ ഭൂരിഭാഗവും. പൊരുത്തം സംബന്ധിച്ച് ശരിയായ ധാരണയില്ലാതെ നടത്തുന്ന വിവാഹങ്ങളില്‍ ‘അവര്‍ അങ്ങനെയൊക്കെ തട്ടീം മുട്ടീം അങ്ങു ജീവിച്ചോളും’ എന്നിങ്ങനെ വായ്‌മൊഴിയില്‍ അലസമായി ചുറ്റിത്തിരിയുന്ന ഒരന്തര്‍ധാര ശക്തമായി കാണുന്നു. ശരിയായ മാര്‍ഗ്ഗങ്ങള്‍ക്കു കാലതാമസം നേരിട്ട് അടഞ്ഞുവെന്ന തോന്നലില്‍ മനസ്സുമടുത്ത് നൈസര്‍ഗ്ഗിക ശക്തി ചോര്‍ന്നുപോകുമ്പോള്‍ വിവേചന ബുദ്ധി നിഷ്‌ക്രിയമാകും. നെല്ലും പതിരും വേര്‍തിരിച്ചറിയാനുള്ള ക്ഷമ കിട്ടിയെന്നു വരില്ല. പിടി വിട്ടു പോകുന്നുവെന്നു തോന്നുന്ന സാഹചര്യത്തില്‍ മുന്നിലേക്കു നീളുന്ന കപടരൂപങ്ങളും വലിയ ആശ്വാസമായി തോന്നും. അങ്ങനെ അനിവാര്യമായതു സംഭവിക്കുന്നു.

ദോഷങ്ങള്‍, ജീവിതപങ്കാളി ആരായാലും ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നല്‍കുന്ന ജാതകവുമായി ഒരു സ്ത്രീ സമീപിച്ചു. ഏഴാം ഭാവാധിപനായ ചൊവ്വ ഏഴാം ഭാവത്തില്‍ സ്വക്ഷേത്ര സ്ഥിതന്‍. ശുക്രന്റെ സ്ഥിതി ചൊവ്വാ ക്ഷേത്രത്തില്‍ ശനി ദൃഷ്ടി. പുരുഷ ജാതകത്തില്‍ രണ്ടില്‍ നില്‍ക്കുന്ന ചൊവ്വയുമായി പൊരുത്തപ്പെടത്തി ഒപ്പിച്ചു നടത്തിയ വിവാഹം. പാപസാമ്യമില്ല സ്ത്രീപാപമൂല്യം പുരുഷപാപമൂല്യത്തെക്കാള്‍ വളരെ കൂടുതല്‍. രണ്ടു പേര്‍ക്കും ജോലിയുണ്ട്. സ്ത്രീ വിദേശത്തും പുരുഷന്‍ സ്വദേശത്തും. പുരുഷനു സര്‍ക്കാര്‍ ജോലി കേരളത്തിലായതിനാല്‍ വിദേശത്തു പോയി താമസിക്കാന്‍ പരിമിതികളുണ്ട്. സ്ത്രീ, പേരിനു നാട്ടില്‍ വരും മടങ്ങി പോകും. ജാതകങ്ങള്‍ പരിശോധിച്ചു. സ്ത്രീജാതകത്തില്‍ ജീവിത പങ്കാളി വഴിവിട്ട ബന്ധത്തിനു വഴിപ്പെട്ടേക്കാമെന്നു സൂചന. പുരുഷ ജാതകത്തിലും അപഥസഞ്ചാരം നടത്താവുന്ന ചില ലക്ഷണങ്ങള്‍. വരനെ മുന്‍പ് കണ്ടിട്ടുണ്ടെന്നും ആ വഴിക്ക് ചെയ്ത ശുപാര്‍ശ പ്രകാരം നടത്തിയ വിവാഹമാണെന്നും പറഞ്ഞു.

ഇവിടെ ഒരു കാര്യം വളരെ വ്യക്തമാക്കേണ്ടിയിരിക്കുന്നു. സ്ത്രീ ജാതകത്തില്‍ ചൊവ്വ ഏഴാം ഭാവത്തില്‍ സ്വക്ഷേത്രത്തിലാണ് നില്‍ക്കുന്നത്. സ്വക്ഷേത്രത്തില്‍ ചൊവ്വാ ദോഷത്തിനു പരാമര്‍ശിക്കുന്ന ഒഴിവിന്റെ ആനുകൂല്യം ജാതകര്‍ക്കു ലഭിക്കേണ്ടതല്ലേ? അത് ലഭിക്കുന്നില്ലെന്നു മാത്രമല്ല ദാമ്പത്യം അനുദിനം സങ്കീര്‍ണതയിലേക്കു നീളുന്നു. ഒരു അനുനയത്തിനും ഇരുവരും വഴങ്ങുന്നില്ല. മാതാപിതാക്കള്‍ പരിഹാരമന്വേഷിച്ചും തീര്‍ത്ഥാടനം നടത്തിയും വലയുന്നു. ഒഴിവിനെ മാത്രമാശ്രയിച്ച് ചൊവ്വാദോഷക്കാരെ സമ്പൂര്‍ണ പാപ വിമുക്തരാക്കി നടത്തിയ, അറിവില്‍പ്പെട്ട മറ്റു ദമ്പതിമാരുടെ കാര്യവും ഇതുപോലെ തന്നെ. ഒഴിവിന്റെ ഒരാനുകൂല്യവും അനുഭവപ്പെടുന്നില്ല. പരിഹാര കര്‍മ്മങ്ങള്‍ വിവിധതരത്തില്‍ നടത്തിയിട്ടും ക്ലേശപരമ്പര തുടരുന്നു.

Tags: MARRIAGE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.