ബെംഗളൂരു: കര്‍ണാടകയില്‍ ലൗ ജിഹാദിന് ഇരയായി കൊല്ലപ്പെട്ട നേഹ ഹിരേമഠിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫയാസില്‍ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
30 സെക്കന്‍ഡിനുള്ളില്‍ 14 തവണയാണ് ഫയാസ് നേഹയെ കുത്തിയത്. നേഹയുടെ നെഞ്ചിലും വയറിലുമാണ് ഫയാസ് ആദ്യം കുത്തിയത്. തളര്‍ന്നുവീണതോടെ ദേഹമാസകലം തുടര്‍ച്ചയായി കുത്താന്‍ തുടങ്ങി. കഴുത്തറക്കാനുള്ള ശ്രമം പ്രതി നടത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഞരമ്പുകള്‍ മുറിഞ്ഞ് രക്തം വാര്‍ന്നാണ് നേഹ മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
കൊലപാതക ദൃശ്യങ്ങള്‍ കാമ്പസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കാനുള്ള പ്രതിയുടെ ശ്രമം നേഹ ചെറുത്തതോടെയാണ് കൊല നടത്തിയതെന്നാണ് നിഗമനം.
അതിനിടെ നേഹ ഹിരേമഠിനെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് ഫയാസിന്റെ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൂപ്പി നേഹയുടെ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അത് തന്നെയും കുടുംബത്തെയും ഞെട്ടിച്ചുവെന്നും സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ പിതാവ് പറഞ്ഞു
ആറുവര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും പണത്തിനുവേണ്ടി മാത്രമായിരുന്നു മകന്‍ തന്നെ വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം മുമ്പ് നേഹയുടെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ചിരുന്നുവെന്നും ഫയാസ് നേഹയെ ശല്യപ്പെടുത്തുന്നുവെന്ന് പരാതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതേപ്പറ്റി ചേദിച്ചപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നും നേഹയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുവെന്നുമാണ് ഫയാസ് പറഞ്ഞത്. നേഹയും ഫയാസും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റ അമ്മ മുംതാസും പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇക്കാര്യം തനിക്കറിയാമായിരുന്നു എന്നാണ് മുംതാസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, നേഹയുടെ കുടുംബം ഈ വാദം തള്ളി. ഫയാസ് പ്രണയാഭ്യര്‍ത്ഥന നടത്തി നേഹയുടെ പിന്നാലെ നടന്ന് ശല്യംചെയ്യുകയായിരുന്നു എന്ന് നേഹയുടെ കുടുംബം പറയുന്നത്.











