Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവല്‍ ദൈവമായി ‘മൊട്ട ആല്‍ മുനിയപ്പന്‍’

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Apr 13, 2024, 01:03 am IST
in Samskriti

വഴിയരികിലെ കാവല്‍ ദൈവമായി വാണരുളുകയാണ് ‘മൊട്ടആല്‍ മുനിയപ്പന്‍’. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര്ക്കു സമീപത്തെ പികെ ചളളയിലുള്ള ആല്‍മരത്തിന്റെ ചുവട്ടിലാണ് മൊട്ട ആല്‍ മുനിയപ്പന്‍ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. ശ്രീകോവിലോ ചുറ്റമ്പലമോ പൂജാരിയോ ഇവിടെയില്ലെന്നുള്ളതാണ് മൊട്ട ആല്‍ മുനിയപ്പന്‍ കോവിലിന്റെ പ്രത്യേകത. പണ്ട് പികെ ചള്ള എന്ന ഗ്രാമപ്രദേശം മുഴുവന്‍ കൃഷി സ്ഥലങ്ങളായിരുന്നുവത്രെ. നെല്ല്, ചേമ്പ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക ധാന്യവിളകളായിരുന്നു ഇവിടെയുള്ളവരുടെ പ്രധാന ജീവിതമാര്‍ഗം. എന്നാല്‍ പലതരം ക്ഷുദ്രജീവികളുടെ നിരന്തര ശല്യം കാരണം വിളകള്‍ അപ്പാടെ നശിക്കാനും ഗ്രാമവാസികളുടെയെല്ലാം ജീവിതം ദുരിതത്തിലാകാനും തുടങ്ങി.
ദുഃ:ഖിതരായ ഗ്രാമവാസികള്‍ പ്രശ്‌നപരിഹാരം തേടി തൊട്ടടുത്ത ഗ്രാമത്തിലെ ജ്യോതിഷ പണ്ഡിതരെ സമീപിക്കുകയും പ്രശ്‌നഫലത്തില്‍ ഇവിടെയുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍ മുനിയപ്പന്‍ കുടിയിരിക്കുന്നുണ്ടെന്നു തെളിയുകയും ചെയ്തു. രാവിലെയും വൈകിട്ടും വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചാല്‍ കാര്‍ഷികവിളകള്‍ സംരക്ഷിക്കപ്പെടുമെന്നും ഗ്രാമത്തിനു നഷ്ടപ്പെട്ട സന്തോഷവും ഐശ്വര്യവും പുനര്‍ജനിക്കുമെന്നും ജ്യോതിഷികള്‍ പ്രവചിച്ചതായും പറയപ്പെടുന്നു. അന്നുമുതലാണ് ഇവിടെയുള്ളവര്‍ കൃഷിയിറക്കും മുമ്പും വിളവെടുപ്പിനു ശേഷവും മൊട്ട ആല്‍ മുനിയപ്പനു മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത് പതിവാക്കിയത്. മൊട്ട ആല്‍ മുനിയപ്പന്‍ എന്ന് പേരുവരാന്‍ മറ്റൊരു കഥ കൂടി ഇവിടെയുള്ള വിശ്വാസികള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

പണ്ടുകാലത്ത് ഈ പ്രദേശത്തുള്ളവര്‍ ആട്ടിന്‍പറ്റങ്ങളുമായി എന്നും ഇവിടെയുള്ള ആല്‍മര ചുവട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്. വിശന്നുവലഞ്ഞ ആടുകള്‍ക്ക് ആല്‍മരത്തിന്റെ ഇലകളോടൊപ്പം ചില്ലകള്‍ കൂടി വെട്ടിയിട്ടു കൊടുക്കുമായിരുന്നു. ചില്ലകള്‍ ഇല്ലാതെ എന്നും മൊട്ടയായി നില്‍ക്കുന്നതിനാല്‍ ഈ ആലിനെ ‘മൊട്ട’ ആല്‍ എന്നും ഈ മരത്തിന്റെ ചുവട്ടില്‍ കുടിയിരിക്കുന്ന മുനിയപ്പന്‍ ‘മൊട്ട ആല്‍ മുനിയപ്പന്‍’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയെന്നുമാണ് കഥ.

ആര്‍ക്കും ഈ കോവിലില്‍ വന്നു വിളക്ക് കൊളുത്താം. രാവിലെയും വൈകുന്നേരവും വിളക്കു കൊളുത്തുന്ന പതിവിനു ഇതുവരെയും മുടക്കം വന്നിട്ടില്ലെന്നും വിശ്വാസികള്‍ പറയുന്നു. ചില പ്രത്യേക മാസങ്ങളില്‍ കോഴിയെയും ആടിനെയും ബലിയര്‍പ്പിച്ചുള്ള വഴിപാട് പൂജകളും നടത്താറുണ്ട്. ഇത്തരം വഴിപാടുകള്‍ ഇവിടെ നിന്ന് സ്വയം പാചകം ചെയ്തു കഴിക്കണമെന്നുമാണ് വിശ്വാസം. ഏതാണ്ട് 30 വര്‍ഷം മുമ്പാണ് ആല്‍ത്തറ ചുറ്റും കൂടുതല്‍ ഉയര്‍ത്തിക്കെട്ടിയത്. വിശ്വാസികള്‍ക്കു സുരക്ഷിതമായി തൊഴുതു പ്രാര്‍ത്ഥിക്കുന്നതിനുള്ള നടപ്പന്തല്‍ സൗകര്യവും നാട്ടുകാര്‍ ചേര്‍ന്ന് പണിതിട്ടുണ്ട്. അഭീഷ്ടകാര്യസിദ്ധിക്കു പേരു കേട്ടതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആരാധനായിടം. പ്രാര്‍ത്ഥനകള്‍ നിറവേറ്റപ്പെടുന്നതിനാല്‍ ഗ്രാമത്തിനു പുറത്തുനിന്നും മൊട്ട ആല്‍ മുനിയപ്പന്‍ ക്ഷേത്രത്തിലേക്കു നിരവധി വിശ്വാസികള്‍ എത്തുന്നു.

Tags: Palakkad'Motta Al Sageമൊട്ട ആല്‍ മുനിയപ്പന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

Kerala

പാലക്കാട്ടെ 28 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.