Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അഴിമതിവാഴ്ച അന്ത്യത്തിലേക്ക്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 12, 2024, 03:06 am IST
in Main Article

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത നടപടി റദ്ദാക്കമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി നിരസിച്ചതോടെ കൗശലക്കാരനും കാപട്യക്കാരനുമായ ഈ രാഷ്‌ട്രീയ നേതാവിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ഇ ഡി നടപടി റദ്ദാക്കി തന്നെ ജയില്‍മോചിതനാക്കണമെന്നും ആവശ്യപ്പെടുന്ന കേജ്‌രിവാളിന്റെ ഹര്‍ജി തള്ളിയ കോടതി, അഴിമതി നടന്നതായി അന്വേഷണ ഏജന്‍സി കണ്ടെത്തിയ മദ്യനയ രൂപീകരണത്തിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും കേജ്‌രിവാളിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുണ്ടെന്നും പറയുകയുണ്ടായി. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം മറച്ചുവയ്‌ക്കുന്നതിലും ഉപയോഗിക്കുന്നതിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനറെന്ന നിലയില്‍ കേജ്‌രിവാളിന് പങ്കുണ്ടെന്നും, അഴിമതിപ്പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മൊഴിയുണ്ടെന്നും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. ഇ ഡിയുടെ അറസ്റ്റിനെതിരെ കേജ്‌രിവാള്‍ രാഷ്‌ട്രീയപ്രേരിതമായി ഉന്നയിച്ച ആരോപണങ്ങളും കോടതി അംഗീകരിച്ചില്ല. രാഷ്‌ട്രീയ പരിഗണനയല്ല, നിയമതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിയെന്നു വ്യക്തമാക്കിയ കോടതി, എത്രയും വേഗം ജയില്‍ മോചിതനാവാനുള്ള കേജ്‌രിവാളിന്റെ ശ്രമത്തിന് കനത്ത തിരിച്ചടികൂടിയാണ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി തള്ളിയ തന്റെ ആവശ്യം സുപ്രീംകോടതി ഉടന്‍ പരിഗണിക്കണമെന്നാണ് കേജ്‌രിവാളിന്റെ ആഗ്രഹം. എന്നാല്‍ സുപ്രീംകോടതി ഇത് ഗൗനിച്ചിട്ടില്ല.

അന്വേഷണ ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്തി കേജ്‌രിവാളിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ തന്ത്രം കോടതിയില്‍ പൊളിഞ്ഞുവീണിരിക്കുന്നു. കുറ്റാരോപിതന്റെ അറസ്റ്റും റിമാന്‍ഡും നിയമപ്രകാരമാണോയെന്ന് മാത്രമാണ് പരിശോധിക്കുകയെന്നും, അറസ്റ്റ് തെരഞ്ഞെടുപ്പ് കാലത്താണോയെന്ന് നോക്കേണ്ടതില്ലെന്നുമുള്ള വ്യക്തമായ ഉത്തരവാണ് ദല്‍ഹി ഹൈക്കോടതി നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണം പ്രതിയുടെ സൗകര്യമനുസരിച്ചല്ല നടക്കുന്നതെന്നും, മുഖ്യമന്ത്രിയടക്കം ആര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും, സാധാരണക്കാര്‍ക്കും നേതാക്കള്‍ക്കും രണ്ട് തരം നിയമങ്ങളില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ഇതോടെ കേജ്‌രിവാളിന്റെ അറസ്റ്റ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും, ദല്‍ഹി സര്‍ക്കാരിനെ താഴെയിറക്കാനാണെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നത് തടയാനാണെന്നുമൊക്കെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ നടത്തിയ കുപ്രചാരണം മുന്‍കാല പ്രാബല്യത്തോടെ റദ്ദായിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് അയച്ച സമന്‍സുകള്‍ ഒന്‍പത് തവണ അവഗണിച്ചതിനെ തുടര്‍ന്നാണ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തത്. തനിക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതോടെയാണ് തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കേജ്‌രിവാള്‍ ജാമ്യത്തിനു ശ്രമിക്കാതെ അറസ്റ്റു ചെയ്ത നടപടി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേസിന്റെ വിചാരണയില്ലാതെ നിരപരാധിയാണെന്ന് വരുത്താന്‍ നോക്കിയത്.

മദ്യനയത്തില്‍ മാറ്റം വരുത്തി ദല്‍ഹി സര്‍ക്കാര്‍ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. ഇതേ കേസില്‍ ദല്‍ഹി സര്‍ക്കാരിലെ മന്ത്രിമാരും കേജ്‌രിവാളിന്റെ കൂട്ടാളിയുമായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും, ബിആര്‍എസ് നേതാവ് കവിതയും അറസ്റ്റിലായതാണ്. ഇതേ കേസിലാണ് കേജ്‌രിവാളും പ്രതിയായത്. എന്നിട്ടും താന്‍ അഴിമതിയൊന്നും നടത്തിയിട്ടില്ലെന്ന് പറഞ്ഞുനടക്കുകയായിരുന്നു കേജ്‌രിവാള്‍. അതേസമയം ഈ അഴിമതിയുടെ ബുദ്ധികേന്ദ്രമാണ് കേജ്‌രിവാളെന്നു കാണിച്ച് ഇ ഡി കോടതിയില്‍ തെളിവു നല്‍കി. അതിബുദ്ധിമാനായ അഴിമതിക്കാരനാണ് കേജ്‌രിവാള്‍. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരത്തിലൂടെ രംഗത്തുവന്ന കേജ്‌രിവാള്‍ വലിയ അഴിമതിക്കാരനായി മാറുകയായിരുന്നു. കേജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ദല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ കഴുത്തറ്റം മുങ്ങിയിരിക്കുകയാണെന്നു പറഞ്ഞ് ഈ സര്‍ക്കാരിലെ സാമൂഹ്യക്ഷേമമന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ചിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയില്‍നിന്നും രാജ്കുമാര്‍ രാജിവച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കു മുന്നില്‍ നാടകം കൡച്ച് സഹതാപം പിടിച്ചുപറ്റാനുള്ള കേജ്‌രിവാളിന്റെ ശ്രമം പൊളിഞ്ഞിരിക്കുന്നു. ആദര്‍ശവാദി ചമഞ്ഞ ഈ നേതാവ് തികഞ്ഞ അവസരവാദിയായി മാറി ജനനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനെന്ന് അഭിനയിക്കുകയായിരുന്നു. അധികാരത്തിനുവേണ്ടി രാജ്യവിരുദ്ധരുമായിപ്പോലും കൂട്ടുചേരാന്‍ മടിക്കാത്തവരുടെ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് സിഖ് തീവ്രവാദികളുമായുള്ള ബന്ധത്തില്‍നിന്ന് വ്യക്തമായിരിക്കുന്നു. ഇത്തരമൊരു പാര്‍ട്ടിയുടെ നേതാവായ കേജ്‌രിവാളിന്റെ എല്ലാ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണം.

Tags: Enforcement Directorate(ED)Aravind KejriwalDelhi liquor case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടക കോൺഗ്രസ് എംഎൽഎ കെ.സി വീരേന്ദ്ര അറസ്റ്റിൽ; ഇഡി റെയ്ഡിൽ കണ്ടെത്തിയത് നോട്ടുകളുടെ കൂമ്പാരം ; 12 കോടിയും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പിടികൂടി

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

India

ഖജനാവ് കട്ടുമുടിച്ച കെജ്‌രിവാൾ ഇത് കണ്ടുപഠിക്കണം ! ഇനി യമുന നദിയിൽ ക്രൂയിസുകൾ സർവീസ് നടത്തും : രേഖ ഗുപ്തയുടെ വികസന നയങ്ങൾക്ക് കൈയ്യടി

India

കെജ്‌രിവാളിന്റെ ക്രൂരതകൾ പുറത്ത് കൊണ്ടുവന്ന് സിഎജി റിപ്പോർട്ട്; കോവിഡ് സമയത്തും വാക്സിനേഷൻ ഫണ്ട് വിതരണം മുടങ്ങി ; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു   

India

ഖജനാവിലെ ഒരു പൈസ പോലും പാഴാക്കാൻ ഞാൻ അനുവദിക്കില്ല ; ആപ്പ് നേതാക്കളുടെ നാടകമെല്ലാം കൈയ്യിൽ വച്ചാൽ മതി : എഎപിയോട് മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.