Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്രൈസ്തവ ന്യൂനപക്ഷം എല്ലാം കാണുന്നുണ്ട്

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Apr 2, 2024, 02:45 am IST
inEditorial

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് കേരളത്തില്‍ മതധ്രുവീകരണത്തിനും രാഷ്‌ട്രീയ ചേരിതിരിവിനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കത്തോലിക്കാ സഭയുടെ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലയ്‌ക്കലിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിച്ച ബിഷപ്പ് മോദിയെ ഇഷ്ടമാണെന്നും പറഞ്ഞു. താങ്കള്‍ ഞങ്ങളുടെയും പ്രധാനമന്ത്രിയാണെന്നും, താങ്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ മോദി അതിനെ ശരിവച്ചു. മോദി സര്‍ക്കാര്‍ പുരോഗമനപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും, രാജ്യത്തെ ചില ഗ്രാമങ്ങളില്‍ ഉണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയോ പാര്‍ട്ടി അധ്യക്ഷനോ അറിഞ്ഞിട്ടായിരിക്കില്ലെന്നും അഭിപ്രായപ്പെട്ട ബിഷപ്പ് ചക്കാലയ്‌ക്കല്‍ ഇത്തരം കാര്യങ്ങള്‍ തടയണമെന്നും പറയുകയുണ്ടായി. ബിജെപി സംസ്ഥാന പ്രഭാരിയും എംപിയുമായ പ്രകാശ് ജാവ്‌ദേക്കറും സഹപ്രഭാരി നളിന്‍കുമാര്‍ കട്ടീലും, കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേഷും ഈസ്റ്റര്‍ ആശംസകള്‍ നേരാന്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചപ്പോഴാണ് ഫാ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്തിയത്. ബിജെപി സര്‍ക്കാരിനോട് യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായ വിഷയങ്ങളുണ്ടെന്നു പറഞ്ഞ ബിഷപ്പിന്റെ പ്രതികരണങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ദേശീയ രാഷ്‌ട്രീയം കൂടുതല്‍ മുന്നേറ്റത്തിന് ശ്രമിക്കുമ്പോള്‍ പ്രസക്തവുമാണ്.

ദേശീയ മുഖ്യധാരയില്‍ നിന്ന് മതന്യൂനപക്ഷങ്ങളെ അകറ്റിനിര്‍ത്താനും, അതുവഴി അവരെ ബിജെപിക്കെതിരാക്കാനും സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്ന കേരളത്തില്‍ ഇതിനെതിരായ നിലപാട് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്‌ക്കല്‍ എടുത്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗത വീക്ഷണത്തില്‍നിന്ന് ക്രൈസ്തവ സമൂഹം മാറിച്ചിന്തിക്കാനിടയുണ്ടെന്നും, നല്ല സ്ഥാനാര്‍ത്ഥിയാണെങ്കില്‍ മനഃസാക്ഷി അനുസരിച്ച് മാറിച്ചിന്തിക്കുമെന്നുമാണ് ബിഷപ്പ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ കുപ്രചാരണങ്ങളിലൂടെ ക്രൈസ്തവ മതവിഭാഗങ്ങളെ ബിജെപിക്കെതിരാക്കാന്‍ നോക്കുന്നുണ്ടെങ്കിലും മുന്‍കാലത്തേതുപോലെ ഇനിയങ്ങോട്ട് അതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നു വ്യക്തമാണ്. മണിപ്പൂര്‍ വിഷയം കുത്തിപ്പൊക്കി വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. മണിപ്പൂരിലേത് മതത്തിന്റെ പ്രശ്‌നമല്ല, വംശീയ പ്രശ്‌നമാണെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ തന്നെ പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഇരുവിഭാഗങ്ങളിലും ഗോത്രവര്‍ഗക്കാരായ ഹിന്ദുക്കളും ക്രൈസ്തവരുമുണ്ട്. സംവരണം നല്‍കുന്നതിനെച്ചൊല്ലിയാണ് അവിടുത്തെ പ്രശ്‌നവും. മെയ്‌തേയി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംവരണം നല്‍കാവുന്നതാണെന്ന വിധി മണിപ്പൂര്‍ ഹൈക്കോടതി തന്നെ അടുത്തിടെ പുനഃപരിശോധിക്കുകയും ഭേദഗതി വരുത്തുകയും ചെയ്തതാണ്. കലാപം അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികളെടുക്കുകയും ചെയ്തു. എന്നിട്ടും ചില ശക്തികള്‍ മറ്റൊരിടത്തും കാണാത്തവിധത്തില്‍ കേരളത്തില്‍ മണിപ്പൂര്‍ വിഷയം കുത്തിപ്പൊക്കുകയും പെരുപ്പിച്ചുകാട്ടുകയുമാണ്.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് നടക്കുന്ന വിഷലിപ്തമായ പ്രചാരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്ന് ബിഷപ്പ് ചക്കാലയ്‌ക്കല്‍ പറഞ്ഞിരിക്കുന്നത് വളരെ പ്രസക്തമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ഒരാളുടെപോലും പൗരത്വം നഷ്ടമാകില്ലെന്നിരിക്കെ അതിന്റെ പേരില്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപീഡനം മൂലം അഭയാര്‍ത്ഥികളായെത്തുന്ന ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ഒരുതരത്തിലുള്ള വിവേചനവുമില്ല. എന്നുമാത്രമല്ല, ഇപ്രകാരം പൗരത്വം ലഭിക്കുന്നതില്‍ ക്രൈസ്തവരുമുണ്ട്. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് വരുത്തുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നേരിടുന്ന മതസ്വാതന്ത്ര്യനിഷേധവും മറ്റുതരത്തിലുള്ള പീഡനങ്ങളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പുള്ള ജമ്മുകശ്മീരിലെ ക്രൈസ്തവ വിശ്വാസികളും അനുഭവിച്ചിരുന്നു. കൊന്തപോലുള്ള മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ ആരാധനാലയങ്ങള്‍ നടത്താനോ ക്രൈസ്തവ വിശ്വാസികളെ ജിഹാദികള്‍ അനുവദിച്ചിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുകയും കന്യാസ്ത്രീകള്‍ അതിക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇതിനെല്ലാം അറുതിവന്നത്. പള്ളികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചു നല്‍കി. ഇപ്പോഴിതാ ഈസ്റ്ററിന്റെ ഭാഗമായ വിശുദ്ധവാര പ്രദക്ഷിണവും കശ്മീരിന്റെ മണ്ണില്‍ നടന്നിരിക്കുന്നു. ഇതൊക്കെ ലൗജിഹാദിന്റെ സ്വന്തം നാടായ കേരളത്തിലെ ക്രൈസ്തവരുടെയും കണ്ണുതുറപ്പിക്കേണ്ടതല്ലേ?

 

Tags: article 370bjpChristian minorityKozhikode Archdiocese Bishop Varghese Chakalakkal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.