Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമരഥയാത്രയുടെ കാലം

മുന്നണികളുടെ പിന്നണിയില്‍ - 18

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 1, 2024, 10:43 pm IST
in India

പ്രശ്‌നപരിഹാരത്തിന് ഗുരുമൂര്‍ത്തി മൂന്ന് പ്രധാന നിര്‍ദേശം വെച്ചു. രാമക്ഷേത്രമുള്‍ക്കൊള്ളുന്ന 70 ഏക്കര്‍ ഭൂമിയില്‍ രണ്ടര ഏക്കര്‍ മാത്രമാണ് തര്‍ക്കഭൂമി. ശേഷിക്കുന്ന ഭൂമി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1989 ല്‍ ശിലാന്യാസ പൂജകള്‍ നടത്തിയ ഇടമാണ്. ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തര്‍ക്കമില്ലാത്തിടം രാമജന്മഭൂമി ന്യാസിന് കൊടുക്കുക. അവിടെ കര്‍സേവ നടക്കട്ടെ. രണ്ട്: തര്‍ക്ക പ്രദേശം സര്‍ക്കാരിന്റെ പക്കലിരിക്കട്ടെ. മൂന്ന്: സുപ്രീംകോടതിയിലിരിക്കുന്ന കേസില്‍, തര്‍ക്ക പ്രദേശത്ത് നിലവിലുള്ള കെട്ടിടത്തിനു മുമ്പ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുക; കോടതി വിധിക്കട്ടെ. ഏറെക്കുറേ അംഗീകൃതമായി ഈ പരിഹാരം. അടുത്ത ദിവസങ്ങളില്‍ ന്യൂദല്‍ഹി ഝണ്ഡേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്, പി. ഉപേന്ദ്ര എന്നിവരെത്തി വിഎച്ച്പി നേതാവ് അശോക് സിംഘാളുമായി ചര്‍ച്ച നടത്തി. അന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.എന്‍. ഗോവിന്ദാചാര്യയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുമായി വി.പി. സിങ് ചര്‍ച്ച നടത്തി. മൂന്ന് പ്രശ്‌നപരിഹാര വിഷയങ്ങളുള്‍പ്പെടുത്തി അന്ന് പാതിരയ്‌ക്ക് തയാറാക്കിയ ഓര്‍ഡിനന്‍സിന് കാലത്ത് 10 മണിക്ക് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

രഥയാത്രയ്‌ക്ക് ‘ദീപാവലി’ അവധി കൊടുത്ത് അദ്വാനി ദല്‍ഹിയിലുണ്ടായിരുന്നു. ഒക്‌ടോബര്‍ 18ന് കൊല്‍ക്കത്തയില്‍ പോയി, പിറ്റേന്ന് ബിഹാറിലെ ധന്‍ബാദില്‍ നിന്ന് രഥയാത്ര പുനരാരംഭിക്കാനായിരുന്നു പദ്ധതി. 18ന് വൈകിട്ട് പ്രധാനമന്ത്രി അദ്വാനിയോട് ഫോണില്‍ സംസാരിച്ചു. അയോദ്ധ്യാ വിഷയത്തില്‍ പരിഹാരത്തിന്, ‘ചില വെളിച്ചങ്ങള്‍ കാണുന്നു, നമുക്കതിനെ നിറവെട്ടമാക്കിക്കൂടേ, അതിനുശേഷം നമുക്കൊന്നിച്ച് കര്‍സേവ നടത്താം, അതിനാല്‍ കൊല്‍ക്കത്താ യാത്ര ഒരു ദിവസം നീട്ടിക്കൂടേ’ എന്നായിരുന്നു ചോദ്യം. അതിനു പിന്നാലെ അദ്വാനിയെ സിപിഎം നേതാവ് ജ്യോതിബസുവും വിളിച്ചു. അദ്വാനി യാത്ര നീട്ടി. 19ന് കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഉടമ രാമനാഥ് ഗോയങ്കയുടെ വീട്ടില്‍ ഒരു യോഗം നടന്നു. പ്രധാനമന്ത്രി, ഗുരുമൂര്‍ത്തി, അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ചിലര്‍ ഉയര്‍ത്തിയ ഉത്കണ്ഠ, അദ്വാനിയുടെ രഥയാത്ര ഈ സര്‍ക്കാരിനെ വീഴ്‌ത്തുമോ എന്നതായിരുന്നു. അത് ഒരിക്കലും ലക്ഷ്യമല്ല, മാത്രമല്ല സര്‍ക്കാരിന്റെ മൂന്നിന ഓര്‍ഡിനന്‍സ് സ്വീകാര്യമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചകഴിഞ്ഞ് ഈ വിഷയത്തില്‍ വി.പി. സിങ് നിലപാടില്‍ തലകീഴ് മറിഞ്ഞു. ഇടനിലക്കാരനായിരുന്ന ഗുരുമൂര്‍ത്തിയോട്, ധാരണയിലെ ചില മാറ്റങ്ങള്‍ പറഞ്ഞു. സ്ഥലം രാമജന്മഭൂമി ട്രസ്റ്റിന് കൈമാറാനാവില്ല എന്നായിരുന്നു പ്രധാന നിലപാട് മാറ്റം. ഒരു വലിയ വിജയം, നേട്ടം, കടയ്‌ക്കല്‍ കുടമുടച്ച് നശിപ്പിക്കുകയായിരുന്നു വി.പി. സിങ്.

നൂറുകണക്കിന് പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാകുമെന്നായിരുന്നു ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള കാരണമായി പറഞ്ഞത്. ഓര്‍ഡിനന്‍സ് അനുസരിച്ചാല്‍, ‘ശ്രീരാമന്‍ ജനിച്ചത് അവിടെയാണ്, അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു; ആരുടേതാണ് തര്‍ക്കമില്ലാത്ത ഭൂമി?’ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് പറയേണ്ടിവരുന്നത് രാമജന്മഭൂമിയില്‍ ക്ഷേത്രം വേണം എന്ന് വാദിക്കുന്നവര്‍ക്ക് അനുകൂലമാകും എന്നതായിരുന്നു എതിര്‍ത്തവരുടെ ‘വിഷയം.’ അങ്ങനെ ഓര്‍ഡിന്‍സ് ഒക്‌ടോബര്‍ 21ന് പിന്‍വലിച്ചു. അത് രാമക്ഷേത്ര നിര്‍മ്മാണ പ്രസ്ഥാനത്തെയും വിശ്വാസികളായ ഹിന്ദുക്കളെയും മാത്രമല്ല രാജ്യത്തെയാകെ വഞ്ചിക്കുന്നതായിപ്പോയി.

തുടര്‍ന്ന് സംഭവിച്ചത് ഭാരത രാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച ചരിത്രം. ഉത്തര്‍പ്രദേശില്‍ കര്‍സേവയ്‌ക്ക് ഒക്‌ടോബര്‍ 30 ന് ഒരു ഈച്ചയെപ്പോലും കടത്തിവിട്ടില്ല എന്ന് മുലായംസിങ് വെല്ലുവിളിച്ചു. വി.പി. സിങ്ങിനെയും മുലായത്തെയും കടത്തിവെട്ടി ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്ര നടത്തിയെത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്തു. അതിനിടെ ഒക്‌ടോബര്‍ 17 ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ദല്‍ഹിയില്‍ ചേര്‍ന്ന് പാസാക്കിയ പ്രമേയം, വി.പി. സിങ് സര്‍ക്കാരിനുള്ള താക്കീതായിരുന്നു. ചിലര്‍ മനസില്‍ കാണുമ്പോള്‍ അത് മാനത്തു കാണുന്നവരാണല്ലോ ദീര്‍ഘദര്‍ശികള്‍.

കാര്യങ്ങളുടെ സാധ്യത മുന്‍കൂട്ടിക്കണ്ട് പാസാക്കിയ ബിജെപി പ്രമേയത്തില്‍ ഇങ്ങനെയായിരുന്നു എഴുത്ത്: ”കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത് ജനവികാരം മാനിക്കണമെന്നാണ്. രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ജനങ്ങളെ അനുവദിക്കണം. ക്ഷേത്രനിര്‍മ്മാണം തടയാനോ, രഥയാത്ര തടയാനോ തുനിഞ്ഞാല്‍ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാനും തയാറാകുമെന്ന് ഈ ദേശീയ നിര്‍വാഹക സമിതിയോഗം മുന്നറിയിപ്പു നല്‍കുന്നു.” വി.പി. സിങ് ക്ഷേത്രനിര്‍മ്മാണ നടപടികളില്‍ നിന്ന് പിന്മാറി; ലാലു പ്രസാദ് യാദവ് അദ്വാനിയുടെ രഥയാത്ര തടഞ്ഞു. ഒക്‌ടോബര്‍ 23 ന്, വി.പി. സിങ് ഭരണത്തിന് ബിജെപി നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. ‘വി പി വീണു.’ കണക്കുകള്‍ ശരിയായിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു. പക്ഷേ അത് തിരിച്ചറിയാത്ത വി.പി. സിങ് ലോക്‌സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടു തേടാന്‍ തീരുമാനിച്ചു. തീരുമാനങ്ങളിലെ മണ്ടത്തരങ്ങള്‍ തുടര്‍ന്നു.

(തുടരും)

Tags: Narendra Modilk advaniLoksabha Election 2024Modiyude GuaranteeVP SinghSri Ramarath Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.