Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം: അടിച്ചമര്‍ത്താന്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍

സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 10:49 pm IST
in India

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയില്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസിന്റെ അടിയന്തര ഇടപെടല്‍. ചൊവ്വാഴ്ച രാത്രിയാണ് കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹത മേഖലയില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ദിന്‍ഹതയില്‍ 45 മിനിറ്റോളം ഇരുപക്ഷത്തിന്റെയും പരാതികള്‍ ഗവര്‍ണര്‍ കേട്ടു. പൊതുജനങ്ങള്‍, വ്യാപാരികള്‍, ദിന്‍ഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍, ജില്ലാ പോലീസ് ഓഫീസര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മൊബോക്രസി വേരോടെ പിഴുതെറിയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിര്‍വ്വഹണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകും. കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെയും സംസ്ഥാന മന്ത്രി ഉദയന്‍ഗുഹയുടെയും അനുഭാവികള്‍ തമ്മിലാണ് ചൊവ്വാഴ്ച രാത്രി ദിന്‍ഹതയില്‍ കൊമ്പുകോര്‍ത്തത്. ഇതേതുടര്‍ന്ന് ഇരുഭാഗത്തെയും അനുയായികള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ തദ്ദേശഭരണതിരഞ്ഞെടുപ്പുകാലത്ത് വന്‍സംഘര്‍ഷം നടന്ന പ്രദേശമാണിത്. അന്നും ഗവര്‍ണറുടെ ശക്തമായ ഇടപെടലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായകമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ഒരു സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ദിന്‍ഹതയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്‌തെങ്കിലും ചര്‍ച്ചകളുടെയടിസ്ഥാനത്തില്‍ അത് പിന്‍വലിച്ചു.

ജനങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ സമാധാനത്തോടെയും ജനങ്ങള്‍ സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.

‘എവിടെ പ്രശ്‌നമുണ്ടായാലും അവിടെ വേണ്ടത് പരിഹാരമാണ്. തീര്‍ച്ചയായും അതുണ്ടാവും. ഇത്തവണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ വേണ്ടതെല്ലാം ചെയ്യും’ ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രമന്ത്രി നിഷിത്പ്രമാണികിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ബിജെപിതൃണമൂല്‍ അനുഭാവികള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപുറപ്പെട്ടതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

സംഘര്‍ഷത്തെക്കുറിച്ച് ആനന്ദബോസ് ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ലോക് സഭാംഗമായ കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംഎല്‍എയായ സംസ്ഥാന മന്ത്രിയും ഉള്‍പ്പെട്ട വിഷയം ഗവര്‍ണര്‍ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

പുതിയതായി നിയമിതനായ ഡിജിപി സഞ്‌ജോയ് മുഖര്‍ജിയോട് ഗവര്‍ണര്‍ നേരിട്ട് റിപ്പോര്‍ട്ട് തേടി. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രാദേശിക സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ധിമന്‍ മിത്രയുടെ ആരോഗ്യനിലയെ കുറിച്ചും അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഡിജിപി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാധാരണജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ രാജ്ഭവനില്‍ ഒരു പോര്‍ട്ടലും പീസ്‌റൂമും ഏര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന്റെ ആദ്യദിവസം മുതല്‍ രാവിലെ ആറുമണി മുതല്‍ ‘സഞ്ചരിക്കുന്ന രാജ്ഭവന്‍’ തെരുവിലിറങ്ങുമെന്നും ആനന്ദബോസ് പറഞ്ഞു.

‘ഏത് സാഹചര്യത്തിലും വോട്ടെടുപ്പ് ഉത്സവഭാവത്തില്‍ നടത്തണം. എല്ലാ തലത്തിലുള്ള കീഴുദ്യോഗസ്ഥരിലേക്കും സന്ദേശം എത്തിക്കാന്‍ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും പോലീസും അത് ചെയ്യുന്നില്ലെങ്കില്‍, അത് ചെയ്യുന്നുവെന്ന് രാജ്ഭവന്‍ ഉറപ്പുവരുത്തും’ ആനന്ദബോസ് പറഞ്ഞു.

തിരഞ്ഞെടുപ്പ്ചട്ടങ്ങള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ അത് പൂര്‍ണമായും നടപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഒരുതരത്തിലുള്ള സംഘര്‍ഷവും അനുവദിക്കില്ല. തന്നോട് സംസാരിക്കാന്‍ ദിന്‍ഹത നിവാസികള്‍ ഒത്തുകൂടിയ രീതിയെ അദ്ദേഹം പ്രശംസിച്ചു. ‘അവിടെ രാഷ്‌ട്രീയ കാലാവസ്ഥ നല്ലതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെടില്ല. അതേസമയം തിരഞ്ഞെടുപ്പ് വേളയില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമം നടന്നിരുന്നു. അത് ഇനി സംഭവിക്കാന്‍ പാടില്ല’, അദ്ദേഹം പറഞ്ഞു. ‘അക്രമം നടക്കുന്നിടത്തെല്ലാം ഞാന്‍ നിരത്തിലുണ്ടാവും. അക്രമം നടക്കാതിരിക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കും. താഴെത്തട്ടിലെ സ്ഥിതിഗതികള്‍ ഞാന്‍ സസൂക്ഷ്മം വിലയിരുത്തും’, ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.

Tags: West BengalAnanda Bose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

Kerala

‘സിപിഎമ്മിന് പശ്ചിമ ബംഗാളിലെ ഗതി, ആ അന്ത്യനാളുകള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നു’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.