Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘത്തിന്റെ ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞു; ഹബ് പവര്‍ പാക് കമ്പനിയല്ല

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘം ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞുപാളീസായി.

Janmabhumi Online by Janmabhumi Online
Mar 17, 2024, 09:29 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മോദി വിരുദ്ധ മാധ്യമ കൊള്ളസംഘം ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ആദ്യ കള്ളത്തിരക്കഥ പൊളിഞ്ഞുപാളീസായി.

പാക് കമ്പനിയായ ഹബ് പവര്‍ 95 ലക്ഷം രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നും 40 പട്ടാളക്കാരെ കൊന്ന പുല്‍വാമ ആക്രമണത്തിന് പ്രത്യുപകാരമായാണ് പാക് കമ്പനി ഇലക്ട്രല്‍ ബോണ്ട് വഴി ഈ തുക ബിജെപിയ്‌ക്ക് നല‍്കിയതെന്നുമായിരുന്നു മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരുടെ കള്ളക്കഥ.

കോണ്‍ഗ്രസ് അവരുടെ സോഷ്യല്‍മീഡിയയില്‍ മാര്‍ച്ച് 15ന് ഈ നുണക്കഥ പങ്കുവെയ്‌ക്കുകയും ചെയ്തു.

“രാജ്യം മുഴുവന്‍ 40 പട്ടാളക്കാരുടെ നഷ്ടത്തില്‍ ഇരിക്കുമ്പോള്‍ ചിലര്‍ പാകിസ്ഥാനില്‍ നിന്നുള്ള പണം വാങ്ങി ആനന്ദിക്കുകയാണ്. ഇപ്പോള്‍ മനസ്സിലായോ പുല്‍വാമ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതും ഒരു കുറ്റവാളി പോലും പിടിക്കപ്പെടാത്തതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ മനസ്സിലായോ?” – ഇതായിരുന്നു കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്.

ഇതോടെ അഭിഭാഷകരായ അഭിഷേഖ് മനുസിംഘ് വി, കപില്‍ സിബല്‍, പ്രശാന്ത് കിഷോര്‍ തുടങ്ങിയ മോദി വിരുദ്ധ അഭിഭാഷകരും രാജ്യത്തുള്ള അനേകം മതപരിവര്‍ത്തനലോബികളുള്‍പ്പെടെയുള്ള എന്‍ജിഒകളും മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റുകളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കാരനല്ലാത്ത മോദിയെ എങ്ങിനെയെങ്കിലും കള്ളക്കഥ മെനഞ്ഞ് കുടുക്കുക എന്ന ലക്ഷ്യമാണ് ഈ സിന്‍ഡിക്കേറ്റ് ഏറ്റെടുത്തിരിക്കുന്നത്.

എന്നാല്‍ ഇന്ത്യാ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇത് നുണക്കഥയാണെന്ന് കണ്ടെത്തി. അങ്ങിനെ ഒരു പാകിസ്ഥാന്‍ കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 95 ലക്ഷം രൂപയ്‌ക്ക് 14 ഇലക്ട്രല്‍ ബോണ്ട് വാങ്ങിയെന്നത് നുണയാണെന്നും കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ മോദി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റ് ഞെട്ടി വിറച്ചിരിക്കുകയാണ്.

പാകിസ്ഥാനിലെ ഊര്‍ജ്ജ നിര്‍മ്മാണക്കമ്പനിയാണ് ഹബ് പവര്‍ എന്ന ഹബ് കോ എന്നും ഇവര്‍ പാകിസ്ഥാന്‍ കമ്പനിയുടെ വിക്കിപീഡിയ പേജ് വരെ പങ്ക് വെച്ച് കൊണ്ട് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ 95ലക്ഷത്തിന്റെ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ കമ്പനിയല്ലെന്നും ദല്‍ഹി ആസ്ഥാനമാക്കി അതേ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹബ് പവര്‍ എന്ന വ്യാജക്കമ്പനിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.

 ന്യൂസ് മിനിറ്റിന്റെ ധന്യ രാജേന്ദ്രന്‍ ഹബ് പവര്‍ പാക് കമ്പനിയല്ലെന്ന് സമ്മതിച്ച് കൊണ്ട് നല്‍കിയ വാര്‍ത്ത 

ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും നിരവധി സ്വതന്ത്ര ജേണലിസ്റ്റുകളുമാണ് ഇലക്ട്രറല്‍ ബോണ്ടിന്റെ പേരില്‍ ബിജെപിയ്‌ക്കെതിരായ വാര്‍ത്തകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരണം നല്‍കുന്നത്.

എന്നാല്‍ തമിഴ്നാട്ടിലെ വെറും 38 എംപിമാരുള്ള ഡിഎംകെ സാന്‍റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയ 1368 കോടി രൂപയുടെ ഇലക്ടറര്‍ ബോണ്ടില്‍ 37 ശതമാനം തുക സംഭാവനയായി വാങ്ങി എന്നത് ഈ മാധ്യമകൂട്ടായ്മക്ക് പ്രശ്നമേയല്ല. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിലൊന്ന് എംപിമാരുള്ള ഡിഎംകെ ആകെ ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ 656.5 കോടിയില്‍ 509 കോടിയും സാന്‍റിയോഗോ മാര്‍ട്ടിന്‍ എന്ന ഫ്യൂച്ചര്‍ ഗെയിമിങ്ങ് എന്ന ഓണ്‍ലൈന്‍ ചൂതാട്ടക്കമ്പനി നടത്തുന്ന ബിസിനസുകാരനില്‍ നിന്നും വാങ്ങിയെന്നത് ഒരു കുറ്റമായേ ഈ മോദി വിരുദ്ധ മാധ്യമക്കൂട്ടായ്മ കാണുന്നില്ലെന്നതാണ് രസം.

പകരം പാകിസ്ഥാനില്‍ നിന്നുള്ള ഹബ് പവര്‍ എന്ന കമ്പനി ബിജെപിയ്‌ക്ക് 95 ലക്ഷം ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയെന്നും പുല്‍വാമ ആക്രമണത്തിനുള്ള പ്രത്യുപകാരമായാണ് ഈ തുക നല്‍കിയതെന്നുമാണ് ഇവരുടെ കള്ളപ്രചാരണം. ഇതിനെതിരെ ബിജെപി നിയമനടപടികളിലേക്ക് നീങ്ങും. കാരണം ഹബ് പവര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ ഒരു കമ്പനി ഉണ്ടെങ്കിലും 95 ലക്ഷം രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനി പാകിസ്ഥാന്‍ കമ്പനിയല്ല എന്നതാണ് വാസ്തവം.

ഹബ് പവര്‍ എന്ന കമ്പനി ദല്‍ഹിയിലെ ഒരു വ്യാജ കമ്പനിയാണെന്നാണ് ഇപ്പോള്‍ ഈ മാധ്യമകൂട്ടായ്മയുടെ പുതിയ കണ്ടെത്തല്‍. ന്യൂസ് മിനിറ്റ്, സ്ക്രോള്‍, ന്യൂസ് ലോണ്‍ട്രി എന്നീ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകള്‍ക്ക് പുറമെ അബന്‍ ഉസ്മാനി, ആനന്ദ് മംഗളെ, അനിഷ ഷേത്, അഞ്ജന മീനാക്ഷി, ആയുഷ് തിവാരി, അസീഫ ഫാത്തിമ, ബസന്ത് കുമാര്‍, ധന്യ രാജേന്ദ്രന്‍, ജയശ്രീ അരുണാചലം, ജോയല്‍ ജോര്‍ജ്ജ്, എം. രാജശേഖര്‍, മരിയ തെരേസ് രാജു, നന്ദിനി ചന്ദ്രശേഖര്‍, നീല്‍ മാധവ്, നികിത സക്സേന, പാര്‍ത് എംഎന്‍, പൂജ പ്രസന്ന, പ്രജ്വല്‍ ഭട്ട്, പ്രതീക് ഗോയല്‍, പത്യൂഷ് ദീപ്, രാഗമാലിക കാര്‍ത്തികേയന്‍, രാമന്‍ കിര്‍പാല്‍, രവി നായര്‍, സച്ചി ഹെഗ്ഡെ, ഷബ്ബീര്‍ അഹമ്മദ്, ശിവ് നാരായണന്‍ രാജ് പുരോഹിത്, സിദ്ധാര്‍ത്ഥ മിശ്ര, സുപ്രിയ ശര്‍മ്മ, സുദീപ്തോ മൊണ്ടാല്‍, തബസ്സും ബര്‍നഗര്‍വാല, വൈഷ്ണവി റത്തോര്‍ എന്നിവരാണ് പ്രൊജക്ട് ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ തന്നെ മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും എതിരെ വാര്‍ത്ത ചമയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകസംഘം.

Tags: Santiago Martinelectoral bondThe news minuteHub powerNews laundryScrollPulwama Attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 1000 കോടി കണ്ടുകെട്ടി; വാര്‍ഷിക വരുമാനം 15,000 കോടി

Kerala

ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിന്റെ കോടികളുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

Kerala

സംഭാവന സ്വീകരിച്ചില്ല, കട്ടിങ് സൗത്തിനെ തള്ളി മീഡിയ അക്കാഡമി: കാനഡയില്‍ നിന്നു 4000 ഡോളര്‍ കൈപ്പറ്റിയതിന്റെ രേഖ ഹൈക്കോടതിയില്‍

India

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

India

തെരഞ്ഞെടുപ്പ് ബോണ്ട് : കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ സാധ്യത തേടുന്നു?

പുതിയ വാര്‍ത്തകള്‍

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies