Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആവിഷ്‌കാര സ്വാത്രന്തത്തിന്റെ ‘വര്‍ത്തമാന’കാലം

കെ. നരേന്ദ്രന്‍ by കെ. നരേന്ദ്രന്‍
Mar 17, 2024, 09:01 am IST
in Varadyam

കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ ഓരം ചേര്‍ന്ന ആവിഷ്‌കാരമതികളാകുന്നതാണ് മനസിലാകാത്തത്. ഭാരതത്തിന്റെദേശീയതയെയും സംസ്‌കാരത്തെയും ഇകഴ്‌ത്തിയില്ലെങ്കില്‍ താന്‍ ഒരു ആധുനിക കലാസാംസ്‌കാരിക നായകനാകില്ല എന്ന തോന്നല്‍ ഇവര്‍ക്കൊക്കെത്തന്നെയുണ്ട്. ആ ചിന്താഗതി ബോധപൂര്‍വംചില രാഷ്‌ട്രീയ വിഭാഗം അങ്ങനെ വേണമെന്ന് ശഠിക്കുകയും അങ്ങനെയാക്കിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെകൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ദിശതെറ്റി തുരുത്തുകളില്‍ അടിഞ്ഞുകൂടിയവരാണ് ഏറെപ്പേരും.

ഭരണവര്‍ഗം പ്രത്യേകിച്ച് ഇടതുപക്ഷം ഇവര്‍ക്കൊക്കെ മേയാന്‍ പാകത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനുപുറമേ ഇവര്‍ക്കായി പൊതുവേദികളും സൃഷ്ടിച്ചുകൊടുക്കുന്നുണ്ട്. തങ്ങള്‍ക്കനുകൂലമായ ഭരണമികവും പ്രത്യയശാസ്ത്ര മികവും വിളിച്ചുകൂവിച്ച് അവയുടെ ചിത്രങ്ങളുംവാക്‌ധോരണികളും തങ്ങളുടെ സ്വാധീനത്തിലോ അധീനതയിലോഉള്ള ദൃശ്യമാധ്യമങ്ങള്‍ വഴി കേരളജനതയുടെ ഭവനകളിലെ ചിത്രശബ്ദപെട്ടികളിലെത്തിച്ച് ഇവരെ സുപരിചിത മുഖങ്ങളാക്കികൊടുക്കുന്ന പണി പാര്‍ട്ടി ഏറ്റെടുക്കുന്നു. ഈ തന്ത്രങ്ങളില്‍ പതിച്ചിട്ടുള്ളവരാണ് കേരളത്തിലെയും ഉത്തരഭാരതത്തിലെയും സാധാരണ ജനവിഭാഗത്തില്‍നിന്നും ഉന്നതശീര്‍ഷ്യരായി വിലസുന്നവര്‍ക്കു പറ്റിയിട്ടുണ്ട്. കുറ്റംപറയാനും പറ്റില്ലപച്ചയായ മനുഷ്യരല്ലേ.

ഇവര്‍ ഭരണവര്‍ഗത്തിന്റെ യഥാര്‍ത്ഥ ജനാധിപത്യധ്വംസനത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യ വിലക്കിനെയും ആക്രമണ, അരാജകതയെയും കാണാതിരിക്കുകയും, അവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. വ്യംഗ്യാര്‍ത്ഥത്തില്‍ പറയുന്ന ചില പ്രസംഗങ്ങള്‍ എന്നെയാണോനിന്നെയാണോ? അല്ല അവനെ തന്നെയാണെന്ന് കൂടെനിന്ന് പ്രോത്സാഹിപ്പിക്കുന്ന വിഭാഗവും ഇന്ന് കൂടിവരുന്നു.
അതല്ലേ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി. വാസുദേവന്‍ നായരുടെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ടു ജനസേവനത്തിനു കിട്ടിയ അവസരം കുഴിവെട്ടിമൂടിയെന്നും, സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയുംപറ്റി രൂപംകൊണ്ട ചില പ്രമാണങ്ങളില്‍ തന്നെ മുറുകെപ്പിടിക്കുന്നവരെ കാലം പിന്തള്ളുന്നു എന്നുമൊക്കെ എംടി പറഞ്ഞത്.

കേരള സാഹിത്യ അക്കാദമി അടുത്തകാലത്ത് സംഘടിപ്പിച്ച ഒരു പരിപാടിയില്‍, കവി സച്ചിദാനന്ദന്റെയും (മകള്‍ സബിത), കെ.ജി.ശങ്കരപിള്ളയുടേയും (മകന്‍ ശങ്കര്‍)മക്കള്‍മാഹാത്മ്യം വിളിച്ചോതാന്‍ പടച്ച പരിപാടിയില്‍ നരേന്ദ്രമോദിയെയും, ഭരണത്തെയും കുറ്റംപറയാന്‍ വേണ്ടിയും ചിലരെയൊക്കെയും വിളിച്ചിരുന്നു. അതില്‍ കവി ബാലചന്ദ്രന്‍ചുള്ളിക്കാടിനെയും വിളിച്ചു. കുമാരനാശാന്റെ കരുണ എന്ന കവിതയെ ആസ്പദമാക്കി അദ്ദേഹം രണ്ടുമണിക്കൂര്‍ പ്രസംഗിച്ച് ഒരുവരി പോലും മോദിയെപ്പറ്റിയോ ബിജെപിയെപറ്റിയോ ബാലചന്ദ്രന്‍ പറഞ്ഞില്ല. അപ്പോള്‍ രണ്ടായിരത്തി നാനൂറുരുപ കൊടുത്തുവിട്ടത് കുറവൊന്നുമല്ലല്ലോ?

അങ്ങനെയൊക്കെ ആയപ്പോള്‍ എന്റെ വകയുംകൂടി ഒന്നിരിക്കട്ടെ എന്നപോലെ കൊല്ലത്തു ഒരു വെടിപൊട്ടിക്കാന്‍ നോക്കിയതാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, തന്നാലായത് ചെയ്തു.
മലയാളമനോരമയും, ബംഗാള്‍ രാജ്ഭവന് കീഴിലുള്ള കലാക്രാന്തിയും ചേര്‍ന്ന് കൊല്ലത്ത് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ബംഗാള്‍-കേരള മഹോത്സവത്തിന്റെ ഭാഗമായി സത്യജിത് റേയുടെ പഥേര്‍ പാഞ്ചലിയുടെ പ്രദര്‍ശനത്തിനു ശേഷം കാണികളുമായി സംവദിക്കുകയായിരുന്നു പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയാത്ത അവസ്ഥയാണ് രാജ്യത്തെന്നും, പറയുന്നവരെ രാജ്യദ്രോഹിയെന്നും പറഞ്ഞു അറസ്റ്റു ചെയ്യാം. അറസ്റ്റും നിയമവും പേടിച്ചു അതിനെതിരെ ആരും പ്രതിഷേധിക്കുന്നില്ല എന്നു അദ്ദേഹം പ്രസംഗത്തില്‍ ചേര്‍ത്തു.

സാഹിത്യകാരന്മാരെല്ലാം ഇന്ന് ദ്വയാര്‍ത്ഥത്തിലാണ് സംസാരിക്കുന്നത് ഒരുപക്ഷേ കേരളത്തില്‍ ജീവിക്കുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ പറയേണ്ടിവരുന്നത്. കുറച്ചുകൂടി വ്യക്തതയോടെ പറയാമായിരുന്നു. കേരളത്തില്‍ നടന്ന മന്ത്രിമാരുടെ യാത്രക്കിടയില്‍ നടന്ന കറുപ്പ് നിറത്തോടുള്ള യുദ്ധം. മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍, ഗവണ്‍മെന്റിനെതിരെ ശബ്ദിച്ചാല്‍, തൊഴില്‍ നഷ്ടപ്പെടുകയോ ജയിലിലടയ്‌ക്കുകയോ ചെയ്യുന്ന ഈ ഫാസിസ്റ്റ് സര്‍ക്കാരിന് എതിരാണോ എന്നൊക്കെ വ്യക്തത വരുത്തുന്നത് നല്ലതാണ്. കഴിവും വ്യക്തിത്വവും ഒത്തിണങ്ങുന്ന അമൂല്യപ്രതിഭ തന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാലും വിമര്‍ശനത്തിനതീതനല്ലല്ലോ. ഓരംചേരല്‍ അദ്ദേഹത്തിന് ഭൂഷണമല്ല.

ഭാരതത്തിന്റെ ആധുനിക വികസനവും അഭിവൃദ്ധിയും ലോകരാജ്യങ്ങളുടെ സമ്മതിയും പത്താം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്കു ഉയര്‍ന്ന ഭാരതത്തെ ശത്രുരാജ്യങ്ങള്‍ക്കു ഏതുവിധേനെയാണോ ദഹിക്കാത്തത് അതുപോലെയാണ് ആഭ്യന്തര ശത്രുക്കളുടെ പ്രവൃത്തികള്‍ 60 കൊല്ലക്കാലം കയ്യില്‍കിട്ടിയിട്ടും, തുടര്‍ഭരണം കേരളത്തില്‍ വന്നുചേര്‍ന്നിട്ടും എന്താണ്, എന്തായിരുന്നു നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.

Tags: Adoor gopalakrishnanMT Vasudevan Nairfreedom of expressionArts and culture sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

Kerala

മലയാളത്തിന്റെ സര്‍ഗപുണ്യം എം.ടി.യുടെ വേര്‍പാടിന് ഒരാണ്ട്

Kerala

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ആഹ്വാനം ചെയ്ത് പാരഡിപ്പാട്ടിനെപ്പോലും നിരോധിച്ച മുഖ്യമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.