Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധി കര്‍ത്താവ് ഷാജിയെ ‘ഇടിമുറി’യില്‍ കയറ്റി മര്‍ദ്ദിച്ചു; മരണത്തിന് എസ് എഫ് ഐ ഉത്തരം പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2024, 08:11 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവിന്റെ മരണത്തിന് എസ് എഫ് ഐ നേതൃത്വം മറുപടി പറയേണ്ടി വരും. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ ഷാജി പൂത്തട്ടയെ (പി.എന്‍.ഷാജി 51) ആണ്കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

ഷാജിയെ യുണി വേഴ്‌സിറ്റി കേളേജിലെ ഇടിമുറിയില്‍ കയറ്റി എസ് എഫ് ഐ ക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൈക്കൂലി വാങ്ങി മത്സരവിധി നിര്‍ണ്ണയിച്ചു എന്നു പറഞ്ഞ് പോലീസില്‍ ഏല്‍പിച്ചത്. അറസ്റ്റ് ചെയ്തത ഷാജി ഉള്‍പ്പെടെ 3 പ്രതികളുടെ ജാമ്യത്തില്‍ വിട്ടെങ്കിലു മൊഴിയെടുക്കാന്‍ ഇന്നു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഷാജിയുടെ മരണം. താന്‍ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അര്‍ഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്‌ക്ക് അറിയാമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇതിനു പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

മാര്‍ഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. മാര്‍ ഇവാനിയോസ് കോളേജിനായിരുന്നു ഒന്നാം സമ്മാനം. കെ എസ് യു ഭരിക്കുന്ന കോളേജിന് സമ്മാനം നല്‍കിയതതില്‍ എസ് എഫ് ഐ ചൊടിച്ചു.വിധി നിര്‍ണയത്തിന് എതിരെ യൂണിവേഴ്‌സിറ്റി കോളജ് അപ്പീലും പരാതിയും നല്‍കി. തുടര്‍ന്ന് സംഘാടകസമിതി അംഗങ്ങളായ എസ് എഫ് ഐ നേതാക്കള്‍ വിധി കര്‍ത്താക്കളെ യൂണിവേഴ്‌സിറ്റി കോളേജിലെ ‘ഇടിമുറി’യിലേയ്‌ക്ക് കൊണ്ടുപോയി. മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്‌റ്റേഷനിലും ഷാജി ഭയപ്പെട്ടാണു നിന്നത്.

നിരപരാധികളായ തങ്ങളെ കേസില്‍ കുടുക്കിയതാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
മത്സര ഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ടീമിനു കൊടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല.
ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലര്‍ കുടുക്കിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.നൃത്താധ്യാപകനായ ഷാജി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ വര്‍ഷങ്ങളായി പരിശീലിപ്പിക്കുന്നു. ചെറുകുന്നില്‍ സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ഷംന.

കേരള സര്‍വകലാശാല കലോത്സവത്തിന്റെ തുടക്കം തന്നെ വിവാദത്തോടെയായിരുന്നു. എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയന്‍ കലോത്സവത്തിന് ‘ഇന്‍തി ഫാദ’ എന്നു പേരിട്ടത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസും മറ്റും മതപരമായ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്. മുന്നേറ്റം എന്നര്‍ത്ഥമുള്ള ഈ വാക്ക് ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കടുത്ത വിഭാഗീയത സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് എസ്എഫ്‌ഐക്കുള്ളത്,

സംഘര്‍ഷത്തെ തുടര്‍ന്ന് കേരള  കലോത്സവം വൈസ് ചാന്‍സലര്‍ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന  . തിരുവാതിരകളിയുടെ തടഞ്ഞുവെച്ച ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വൈസ്ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവച്ചത്.

പോലീസ് ഇടപെട്ടിട്ടും സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മത്സരങ്ങള്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കലോത്സവം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മത്സരങ്ങളുടെ വിധിനിര്‍ണയത്തില്‍ അപാകതകള്‍ ആരോപിച്ച് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് മാര്‍ഗംകളിയുടെ വിധിനിര്‍ണയത്തെ ചൊല്ലിയായി തര്‍ക്കവും പ്രതിഷേധവും. വിധികര്‍ത്താക്കളും ഇടനിലക്കാരും പരിശീലകരും ചേര്‍ന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി ഫലം നിര്‍ണയിച്ച ശേഷമാണ് മത്സരം തുടങ്ങിയതെന്ന് പരാതി ഉയര്‍ന്നു. വിധികര്‍ത്താക്കളുടെയും മറ്റും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു. സര്‍വകലാശാലയ്‌ക്കു കീഴിലെ മറ്റൊരു കോളജിന് മാര്‍ഗംകളിക്ക് ഒന്നാംസ്ഥാനം കിട്ടാതിരിക്കാന്‍ ബോധപൂര്‍വം ഇങ്ങനെയൊരു പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതൊക്കെ സംഘര്‍ഷത്തിന് ആക്കംകൂട്ടി. തുടര്‍ന്നാണ് എല്ലാ മത്സരങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.

Tags: SFIKerala University Arts Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

Kerala

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.