Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേര് മാറ്റി; രാജാജി നഗറില്‍ ജീവിതം മാറുന്നില്ല, മാലിന്യം നിറഞ്ഞ ഇടവഴികള്‍, വീടുകള്‍ പലതും നിലംപൊത്താറായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 04:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രതയുള്ള, 12.6 ഏക്കറില്‍ പരന്നുകിടക്കുന്ന രാജാജിനഗറിന് ചെങ്കല്‍ചൂളയെന്ന പഴയ പേരു മാറിയെങ്കിലും ഇവിടുത്തുകാരുടെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. നാലര പതിറ്റാണ്ടായ വീടുകള്‍ പലതും നിലംപൊത്താറായ നിലയില്‍. കോണ്‍ക്രീറ്റ് ഇളകിവീണ് കമ്പികള്‍ പുറത്തുവന്നു. മൊത്തത്തില്‍ നിലംപൊത്തുമോയെന്ന ആശങ്കയിലാണ് രാജാജിനഗറിലെ താമസക്കാര്‍.

നഗരഹൃദയത്തിലാണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തില്‍ അര നൂറ്റാണ്ട് പിന്നിലാണ്. തലസ്ഥാനത്തെ മുഴുവന്‍ മാലിന്യവും വഹിച്ചുകൊണ്ട് ആമയിഴഞ്ചാന്‍ തോട് രാജാജിനഗറിന്റെ മധ്യത്തിലൂടെ ഒഴുകുന്നു. മാലിന്യം നിറഞ്ഞ ഇടവഴികള്‍, തകര്‍ച്ചയുടെ വക്കിലുള്ള വീടുകള്‍, കഷ്ടപ്പാടുകള്‍ മുഴുവന്‍ കട്ടപിടിച്ച് ദൈന്യതയാര്‍ന്ന ചുക്കിച്ചുളുങ്ങിയ മുഖങ്ങള്‍ ഇതെല്ലാമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.

രാജാജി നഗറില്‍ പുനരധിവാസം ലക്ഷ്യമിട്ട് 1977 ഒക്ടോബര്‍ 2 ന് സര്‍ക്കാര്‍ ആരംഭിച്ച ‘ചെങ്കല്‍ച്ചൂള ചേരി നിര്‍മ്മാര്‍ജന’ പദ്ധതിലൂടെ 12,000 രൂപ വീതം ചെലവില്‍ 700 ഫഌറ്റുകള്‍ ഹൗസിംഗ് ബോര്‍ഡ് വഴി നാല് ഘട്ടങ്ങളിലായി നിര്‍മ്മിച്ചുനല്‍കി. ഇവയെല്ലാം നിലംപൊത്താറായ നിലയിലാണ്. എഴുന്നൂറ് കുടുംബങ്ങളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ആയിരത്തഞ്ഞുറോളം കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.

രാജാജി നഗറില്‍ ഏതാണ്ടെല്ലാപേരും ഒരുകാലത്ത് സിപിഎമ്മിനുവേണ്ടി കൊടിപിടിച്ചവരാണ്. ഓരോ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് നേതാക്കള്‍ വാഗ്ദാനങ്ങളുമായെത്തും. അതുകഴിഞ്ഞാല്‍ തങ്ങളെ മറക്കും എന്നാണ് രാജാജി നഗര്‍ വാസികള്‍ പറയുന്നത്. വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ചതിന് നഗരസഭാ മേയര്‍ ആയിരിക്കവെ മന്ത്രി വി.ശിവന്‍കുട്ടി കോളനിവാസികളെ സ്റ്റേജില്‍ നിന്നുകൊണ്ട് ഭീഷണിപ്പെടുത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 61.42 കോടി രൂപ വകയിരുത്തിയ നവീകരണ പദ്ധതി അധികം താമസിയാതെ ഉപേക്ഷിച്ചു. പകരം 160 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത് കേവലം മുപ്പത് ഫ്ലാറ്റുകള്‍ മാത്രമായി ചുരുങ്ങി. അതും നടപ്പാകാത്ത വാഗ്ദാനമായി തുടരുന്നു. കക്കൂസില്ലാത്ത കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും അന്നത്തെ മേയര്‍ വി.കെ പ്രശാന്തും വാക്കുനല്‍കിയെങ്കിലും നടപ്പാക്കിയില്ല. വി.എസ്.ശിവകുമാറിന്റെ എംപി ഫണ്ടില്‍നിന്നും 1998-99 ല്‍ പൊതുകക്കൂസ് നിര്‍മിച്ചു നല്‍കി. ഇന്ന് അവയെല്ലാം വൃത്തിഹീനവും ഉപയോഗശൂന്യവുമായി ചപ്പുചവറുകള്‍ നിറഞ്ഞ് കിടക്കുന്നു. ചേരിയില്‍ പകുതിയോളം ഭാഗത്ത് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ നഗരസഭയ്‌ക്കായിട്ടില്ലെന്നും രാജാജിനഗര്‍ വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

Tags: lifeWasteThiruvananthapuramChenkalchoolaRajaji Nagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.