Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യജീവി ആക്രമണം തുടര്‍ക്കഥയാവുമ്പോള്‍

Janmabhumi Online by Janmabhumi Online
Mar 6, 2024, 03:27 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ നേര്യമംഗലത്ത് വയോധിക ദാരുണമായി മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുന്‍പ് രണ്ടുപേരുടെ ജീവന്‍കൂടി വന്യജീവികള്‍ കവര്‍ന്നിരിക്കുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു അറുപത്തിരണ്ടുകാരനും, തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിരണ്ടുകാരിയുമാണ് മരിച്ചത്. നേര്യമംഗലത്ത് സ്വന്തം പുരയിടത്തില്‍ ഭര്‍ത്താവ് രാമകൃഷ്ണനുമൊത്ത് കൃഷിപ്പണിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു വയോധിക. ഭര്‍ത്താവിനു ചായയെടുക്കാന്‍ വീട്ടിലേക്കു പോകുമ്പോഴാണ് ഇന്ദിര എന്നുപേരുള്ള ഇവരെ ആന ആക്രമിച്ചത്. റബ്ബര്‍ തോട്ടത്തില്‍ പാലെടുത്തുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരാള്‍ക്കു നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആന വരുന്നതായി ഒച്ചവച്ച് അറിയിച്ചെങ്കിലും രോഗിയായ ഇന്ദിരയ്‌ക്ക് ഓടിമാറാനായില്ല. മാരകമായി പരിക്കേറ്റ ഈ വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കയം ഡാം സൈറ്റ് റോഡില്‍ കൃഷിയിടത്തില്‍ വച്ചാണ് വൈകിട്ട് മൂന്നുമണിയോടെ അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കക്ഷത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് വാഴച്ചാലില്‍ കോളനി മൂപ്പന്റെ ഭാര്യയായ വത്സലയ്‌ക്ക് കാട്ടാനയുടെ ചവിട്ടേറ്റത്. സംഭവസ്ഥലത്തു തന്നെ ഇവര്‍ മരണമടഞ്ഞു.

കേരളത്തില്‍ രണ്ട് മാസത്തിനിടെ കാട്ടാനകളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം ആറായിരിക്കുകയാണ്. ഇതിനുപുറമെയാണ് കാട്ടുപോത്തിന്റെയും മറ്റും ആക്രമണത്തില്‍ മരിച്ചവരും പരിക്കേറ്റവരും. ആനകള്‍ ജനവാസമേഖലയില്‍ എത്തുമ്പോഴും, മറ്റ് വന്യജീവികള്‍ കാടിറങ്ങുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കും. അപ്പോഴാണ് അധികൃതര്‍ രംഗത്തെത്തുന്നത്. ഫലപ്രദമായ നിരീക്ഷണ സംവിധാനമോ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട തയ്യാറെടുപ്പുകളോ വനംവകുപ്പിനില്ല. ജനങ്ങള്‍ രോഷാകുലരാകുമ്പോള്‍ അപ്പപ്പോള്‍ തോന്നുന്നതുപോലെ എന്തൊക്കെയോ ചെയ്യുകയാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പനെ പിടിച്ചതും, മാനന്തവാടിയില്‍ പിടികൂടിയ ആന കര്‍ണാടകയ്‌ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെ ചെരിഞ്ഞതും, കണ്ണൂര്‍ കൊട്ടിയൂരില്‍ മയക്കുവെടിവച്ച കടുവ ചത്തതുമൊക്കെ അധികൃതരുടെ അനാസ്ഥയിലേക്കും സംവിധാനത്തിലെ അപര്യാപ്തതകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. വന്യജീവികളുടെ ആക്രമണമുണ്ടായാല്‍ അധികൃതര്‍ സംഭവസ്ഥലത്ത് എത്തുന്നതുപോലും വളരെ വൈകിയാണ്. ഇത് പ്രകോപനപരമായ പല സംഭവവികാസങ്ങള്‍ക്കും ഇടവരുത്തുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിക്കാനിടയായ നേര്യമംഗലത്ത് കണ്ടതും ഇതാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ആശുപത്രിയില്‍നിന്ന് മൃതദേഹം എടുത്ത് ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങിയതും, പോലീസെത്തി ബന്ധുക്കളില്‍നിന്ന് ബലംപ്രയോഗിച്ച് മൃതദേഹം എടുത്തുകൊണ്ടുപോകുന്നതുമൊക്കെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇത് മറ്റിടങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയുമുണ്ട്.

മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെ കൊന്നുകളഞ്ഞുകൂടെ? മറ്റ് രാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ. ഇവിടെ മാത്രം എന്താണ് പ്രത്യേകത? മനുഷ്യജീവന് വിലനല്‍കാതെ മൃഗങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുന്നു. വനങ്ങളും വന്യമൃഗങ്ങളെയും സംരക്ഷിക്കണമെന്ന് പറയുന്ന പ്രകൃതി സ്‌നേഹികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വട്ടാണ് എന്നൊക്കെയാണല്ലോ പല കോണുകളില്‍നിന്നും കേള്‍ക്കുന്നത്. ഇങ്ങനെ ആവലാതിപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ആനയും കാട്ടുപോത്തും പുലിയും പന്നിയും കുരങ്ങുമൊക്കെ കാടിറങ്ങുന്നത് എന്ന അടിസ്ഥാനപ്രശ്‌നം ഉന്നയിക്കാറില്ല. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആനയായാലും മറ്റ് വന്യജീവികളായാലും കൂട്ടത്തോടെ കാടിറങ്ങുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കേണ്ടതല്ലേ? കാലാവസ്ഥാ വ്യതിയാനം കാടുകളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും, അത് മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്‌ക്ക് വരുത്തുന്ന മാറ്റങ്ങളും പഠനവിഷയമാക്കേണ്ടതാണ്. ശരിയായ ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ആനകളും മറ്റും കാടിറങ്ങുന്നത്. ഒരുകാലത്ത് വന്യജീവികളുടെ വാസകേന്ദ്രങ്ങളായിരുന്ന പ്രദേശം വെട്ടിപ്പിടിച്ച് ജനവാസ കേന്ദ്രങ്ങളാക്കിയിട്ടുള്ളതാണ് മറ്റൊരു കാരണം. ഇക്കാര്യത്തില്‍ യാതൊരു വിവേകവും അധികൃതര്‍ കാണിക്കുന്നില്ല. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് വരുന്നതിനെക്കുറിച്ച് ആവലാതിപ്പെടുന്നവര്‍ മനുഷ്യര്‍ വന്യമൃഗ മേഖല കയ്യടക്കുന്നതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. മനുഷ്യജീവനുകള്‍ വിലപ്പെട്ടതാണ്. അതില്‍ ഒന്നുപോലും പൊലിയാന്‍ പാടില്ല. പക്ഷേ വിവേകമില്ലാത്ത വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അത് ഒഴിവാക്കാനുള്ള വഴികള്‍ വിവേകികളായ മനുഷ്യര്‍ കണ്ടുപിടിക്കേണ്ടതല്ലേ.

 

Tags: Wildlife Attackssequels
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം: സംസ്ഥാനത്ത് 10 വര്‍ഷത്തില്‍ പൊലിഞ്ഞത് 1100 ജീവനുകള്‍

Kerala

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ്

India

വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Kerala

വന്യ ജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

Kerala

വന്യജീവി ആക്രമണം: കര്‍ഷകരും ഗോത്രജനതയും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമകലെ

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies