Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

22 വര്‍ഷം ഒളിവിലായിരുന്ന സിമിയുടെ എഡിറ്റര്‍ പദവി വഹിച്ച ഹനീഫ് ഷെയ്ഖിനെ മഹാരാഷ്‌ട്രയില്‍ നിന്നും പൊക്കി ദല്‍ഹി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 08:23 pm IST
in India

ന്യൂദല്‍ഹി: സിമി എന്ന നിരോധിത സംഘടനയുടെ എഡിറ്റര്‍ പദവി വരെ വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെ 22 വര്‍ഷത്തിന് ശേഷം മഹാരാഷ്‌ട്രയില്‍ നിന്നും പൊക്കി ദല്‍ഹി പൊലീസ്. മഹാരാഷ്‌ട്രയിലെ ബുസാവലിയില്‍ നിന്നുമാണ് ദല്‍ഹി പൊലീസിന്റെ സതേണ്‍ റേഞ്ച് സ്പെഷ്യല്‍ സെല്‍ ഹനീഷ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. 2001 മുതല്‍ രാജ്യദ്രോഹം, യുഎപിഎ എന്നീ വകുപ്പുകള്‍ ചുമത്തിയ പ്രഖ്യാപിത കുറ്റവാളിയായി കോടതി പ്രഖ്യാപിച്ച വ്യക്തിയായിരുന്നു.

നാല് വര്‍ഷത്തെ ഹനീഷ് ഷെയ്ഖ് വേട്ട; ഒടുവില്‍ പേരും വേഷവും മാറ്റിയ ഹനീഫ് വലയില്‍

കഴിഞ്ഞ നാല് വര്‍ഷമായി ഇദ്ദേഹത്തിന്റെ ഒളികേന്ദ്രങ്ങള്‍ തേടി ദല്‍ഹി പൊലീസ് രാജ്യമെമ്പാടും ഹനീഫിനെ അരിച്ചുപെറുക്കിയിരുന്നു. പലയിടങ്ങളിലും നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പരിശോധന നടത്തിക്കൊണ്ടേയിരുന്നു. പക്ഷെ ലക്ഷ്യത്തിലെത്തിയില്ല. ഹനീഫിനെ തേടി വിവിധ സംസ്ഥാനങ്ങളില്‍ സംഘം യാത്ര ചെയ്തു.

കൂട്ടാളികളിലേക്ക് അന്വേഷണം നീണ്ടിട്ടും തുമ്പുകിട്ടിയില്ല. ഒടുവിലാണ് ഹനീഫ് ഷെയ്ഖ് ഇപ്പോള്‍ മുഹമ്മദ് ഹനീഫ് എന്ന പേര് മാറ്റി മഹാരാഷ്‌ട്രയിലെ ബുസാവലില്‍ ഒരു ഉര്‍ദുസ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയത്. ഫെബ്രുവരി 22ന് ഒരു സംഘം പൊലീസ് ഇയാള്‍ക്ക് വേണ്ടി വലവിരിച്ചു. ഉച്ചയ്‌ക്ക് 2.30ന് സിവില്‍ വേഷത്തില്‍ പൊലീസ് അവിടെ തമ്പടിച്ചു. മുഹമ്മദിന്‍ നഗറില്‍ നിന്നും ഖഡ്ക റോഡ് സൈഡിലേക്ക് സംശയസ്പദമായ വ്യക്തി എത്തി. അതോടെ പൊലീസ് സംഘം ഇയാളെ വളയാന്‍ തുടങ്ങി. സംശയം മണത്ത ഹനീഫ് ഷെയ്ഖ് രക്ഷപ്പെടാന്‍ തുനിച്ചു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇയാളെ കീഴടക്കിയത്.

നേരത്തെ യുഎപിഎ കുറ്റം ചുമത്തിയിരുന്ന ഹനീഫ് ഷെയ്ഖിനെതിരെ 2001ല്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തി. 2002ല്‍ ദല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ സിമിയെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. സിമിയുടെ നിരവധി യോഗങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും സംഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ദല്‍ഹി, കര്‍ണ്ണാടക എന്നിവിടങ്ങളിലും സജീവമായിരുന്നു.

ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997ല്‍ ആണ് സിമിയില്‍ അംഗമാകുന്നത്. പിന്നീട് 25 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ നിരവധി ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിച്ചു. 2001ല്‍ സിമി തലവന്‍ സാഹിദ് ബദര്‍ ഇദ്ദേഹത്തെ സിമിയുടെ പ്രസിദ്ധീകരണമായ ഇസ്ലാമിക് മൂവ്മെന്‍റിന്റെ എഡിറ്ററായി നിയമിച്ചു. ഉറുദു പതിപ്പിന്റെ എഡിറ്ററായിരുന്നു. ദല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിന് പ്രത്യേകമുറിയും ഉണ്ടായിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം തുളുമ്പുന്ന നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം സിമി മാസികയില്‍ എഴുതി. ഇദ്ദേഹം വ്യക്തികളില്‍ നിന്നും സംഘടനയ്‌ക്ക് വേണ്ടി പണം പിരിച്ചിരുന്നു. സിമിയ്‌ക്ക് പുറമെ വഹാദത്ത് ഇ ഇസ്ലാം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു.

2001ലെ സിമി നിരോധനം
2001ല്‍ സിമി നിരോധിച്ചതോടെ ദല്‍ഹിയിലെ സിമിയുടെ ആസ്ഥാനത്ത് റെയ്ഡ് നടന്നു.സിമി നേതാക്കള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പൊലീസ് സിമിയുടെ ദല്‍ഹി ആസ്ഥാനം റെയ്ഡ് ചെയ്തത്. ഇവിടെ നിന്നും കുറ്റകരമായ രേഖകളും ചിത്രങ്ങളും പോസ്റ്ററുകളും ഓഡിയോകളും വീഡിയോകളും കമ്പ്യൂട്ടറുകളും കണ്ടെടുത്തു. എന്നാല്‍ ഹനീഫ് ഷെയ്ഖ് ഒളിവില്‍ പോയി. പിന്നീട് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പലയിടങ്ങളിലും താമസിച്ചു.

സിമി നിരോധനത്തിന് ശേഷം മറ്റ് പല പേരുകളിലും സമാനസ്വഭാവമുള്ള സംഘടനകള്‍ പലരും ആരംഭിച്ചിരുന്നു ഹനീഷ് ഷെയ്ഖ് ഈ സംഘടനകളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തിച്ചിരുന്നു.

 

Tags: Delhi PolicesimiSIMI EditorIslamic Organization EditorHaneef SheikhHanif SheikhSIMI Ban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

India

ഇന്ത്യൻ മണ്ണിൽ ജീവിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന ; പാക് ഭീകരസംഘടനയെ പിന്തുണച്ച് സന്ദേശം; തിരുപ്പൂരിൽ നിന്ന് 6 ബംഗ്ലാദേശികൾ പൗരന്മാർ അറസ്റ്റിൽ

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

തുർക്ക്മാൻ ഗേറ്റ് പ്രക്ഷോഭം : മുഖ്യപ്രതി സൽമാൻ ഖാനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി , സമാജ്‌വാദി പാർട്ടി എം പി മൊഹിബുള്ള നദ്‌വിയെയും ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.