Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള സര്‍ക്കാര്‍ അന്ധത നടിക്കുന്നു

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 24, 2024, 02:49 am IST
in Editorial

വന്യജീവി അക്രമങ്ങളെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേരളത്തില്‍ വനം വകുപ്പിനൊരു മന്ത്രിയുണ്ടെന്നാണ് സങ്കല്പം. അത്യാവശ്യത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനോ എന്ത് ചെയ്യണമെന്നറിയാനോ മന്ത്രിക്കൊരു താല്പര്യവുമില്ലെന്നുവേണം കരുതാന്‍. വയനാട്ടില്‍ കാട്ടാന ഇറങ്ങി ഒരാളെ കൊന്നിട്ട് പത്തുദിവസം കഴിഞ്ഞശേഷമാണ് മന്ത്രിയും പരിവാരങ്ങളും കൊട്ടും കുരവയുമായി ചുരം കയറിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ആനയെ ഇതുവരെയും മയക്കുവെടിവച്ചു പിടികൂടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതുപറയാനുണ്ടാകും. ഏതായാലും രണ്ടാഴ്ച കഴിഞ്ഞ് ആന കണ്ണെത്താദൂരത്തായി. സംസ്ഥാനത്തിന്റെ അതിരുനോക്കിയല്ല ആന എത്തിയത്. പോയതും അങ്ങനെതന്നെ. കാട്ടില്‍ കഴിയാനുളള സാഹചര്യവും ഭക്ഷണദൗര്‍ബല്യവുമാകാം ആന നാടിറങ്ങാന്‍ കാരണം.

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. വന പരിപാലകര്‍ക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. വന നിയമത്തില്‍ ഇളവ് നല്‍കല്‍, ജില്ലയില്‍ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതാണ്. അടിയന്തരമായി അന്തര്‍ സംസ്ഥാനങ്ങളുമായി സംയോജിച്ച് ആനത്താര അടയാളപ്പെടുത്തണം വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നേരിട്ട് അറിയിക്കാനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കൈ സംസ്ഥാന സര്‍ക്കാരാണ് നടത്തേണ്ടത്. അതിനുള്ള ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണം. ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കണം. വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിക്കണം. അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ നിയമത്തില്‍ ഇളവ് നല്‍കണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പഠിച്ച് ഉടന്‍ വേണ്ടത് ചെയ്യാമെന്ന് കേന്ദ്രവനംമന്ത്രിയുടെ വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണ്. വന്യജീവികളെ വെടിവയ്‌ക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്താറ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണുള്ളത്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്രവിഹിതമാണ്. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യവുമില്ല.

കേന്ദ്ര വന നിയമ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആക്രമണകാരികളായ വന്യമൃഗങ്ങളെ ചട്ടങ്ങള്‍ അനുസരിച്ച് കാടുകയറ്റാനും പിടികൂടാനും അതിനായി മയക്കുവെടിവയ്‌ക്കാനും അധികാരമുണ്ട്. ഇതിനൊന്നും കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. വിവരം അറിയിക്കുകയേ വേണ്ടൂ, അതിന് ലളിതമായ പല സംവിധാനങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

വനനിയമ പ്രകാരം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം അതാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റുമായി 15.8 കോടി രൂപ കേന്ദ്രം അനുവദിച്ചകാര്യവും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കേരളത്തില്‍ വന്യജീവി അതിക്രമങ്ങള്‍ അതിരൂക്ഷമായ സാഹചര്യം നേരിടാന്‍ ഫലപ്രദമായ നടപടിയാണ് കേരളം സ്വീകരിക്കേണ്ടത്. പക്ഷേ കേരള സര്‍ക്കാര്‍ അന്ധതനടിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.

Tags: Kerala GovernmentWildlife attackblindness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.