Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഴിഞ്ഞ പത്തു വര്‍ഷമായി ‘വികസനത്തിന്റെ ഡമരു’ കാശിയില്‍ മുഴങ്ങുന്നു: പ്രധാനന്ത്രി

Janmabhumi Online by Janmabhumi Online
Feb 23, 2024, 11:01 pm IST
in India
വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

വാരാണസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

FacebookTwitterWhatsAppTelegramLinkedinEmail

വാരാണസി: കഴിഞ്ഞ പത്തു വര്‍ഷമായി മഹാദേവന്റെ അനുഗ്രഹത്താല്‍ ‘വികസനത്തിന്റെ ഡമരു’ കാശിയില്‍ മുഴങ്ങുകയാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കാശി അനശ്വരമായ അറിവിന്റെ തലസ്ഥാനമാണ്. കാശിയുടെ കഴിവുകളും രൂപവും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നുവെന്നത് രാജ്യത്തിനാകെ അഭിമാനകരമാണ്. എല്ലാ കാര്യങ്ങളും കാശി വിശ്വനാഥന്റെ ഇച്ഛയ്‌ക്കും അനുഗ്രഹത്തിനും അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. നാമെല്ലാവരും ഭഗവാന്റെ ഇച്ഛയുടെ ഉപകരണങ്ങള്‍ മാത്രമാണ്.

ശിവരാത്രിക്കും രംഗഭാരി ഏകാദശിക്കും മുമ്പേ കാശി ഇന്ന് വികസനത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. വികസനഗംഗയിലൂടെ ഈ പരിവര്‍ത്തനം എല്ലാവരും കാണുന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു. കാശി വിശ്വമാനവികതയെ ആകര്‍ഷിക്കുന്നു. ഇത്തരം വൈവിധ്യങ്ങളുള്ള സ്ഥലത്താണ് പുതിയ ആദര്‍ശങ്ങള്‍ ജനിക്കുന്നത്. പുതിയ ആശയങ്ങള്‍ പുരോഗതിയുടെ സാധ്യതയെ പരിപോഷിപ്പിക്കുന്നു. നവഭാരതത്തിന്റെ പ്രചോദനമായി പുതിയ കാശി ഉയരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യം വികസനത്തിന് പുതിയ വേഗത നല്‍കും. വിജയത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കും. ഇത് മോദിയുടെ ഉറപ്പാണ്, മോദിയുടെ ഉറപ്പെന്നാല്‍ ഉറപ്പുകള്‍ നിറവേറ്റുമെന്നുള്ള ഉറപ്പാണ്. കാശി ഇന്ന് മനോഹരമാണ്. റോഡുകളും പാലങ്ങളും നാം നിര്‍മിച്ചു. എല്ലാ ജനങ്ങളുടെ മനസും മനോഹരമാണ്. ഒരു സേവകനെന്ന നിലയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിശ്വനാഥ് ധാം നിര്‍ണായകമായ ദിശാബോധം നല്‍കുകയും ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം യജ്ഞങ്ങളുടെ ഭാഗമായി വിശ്വനാഥ് ധാം മാറി. ഗോത്ര സാംസ്‌കാരിക പരിപാടികളിലൂടെ സാമൂഹിക ഉള്‍ച്ചേര്‍ക്കലിനുള്ള ദൃഢനിശ്ചയത്തെ ഈ വിശ്വാസകേന്ദ്രം ശക്തിപ്പെടുത്തുകയാണെന്ന് മോദി പറഞ്ഞു.

വാരാണസിയില്‍ 13000 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. 10,972 കോടിയുടെ 23 വികസന പദ്ധതികളും 2195.07 കോടിയുടെ 12 പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.

അതേസമയം ഇന്‍ഡി സഖ്യം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനല്ല, മറിച്ച് അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണെന്ന് ഗുരു രവിദാസിന്റെ 647-ാം ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്കക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തടയാനാണ് അവര്‍ ശ്രമിച്ചത്. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം, മോദി പറഞ്ഞു.

കുടുംബത്തിനും വോട്ട് ബാങ്കുകള്‍ക്കും അപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക് കഴിയില്ല, ഇത് വാരാണസി ആണെന്ന് അവര്‍ക്കറിയില്ല, ഇവിടെയുള്ളവരെല്ലാം ഗുരുക്കന്മാരാണ്. ഇത് സന്ത് രവിദാസിന്റെ നാടാണ്. ഇന്‍ഡി സഖ്യം എന്ന തന്ത്രം ഇവിടെ നടക്കില്ല. ബിജെപി സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാവര്‍ക്കുമായുള്ളതാണ്. പിന്നാക്കജനതയുടെ മുഖം മനസില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയവയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയ വ്യക്തിയാണ് ഗുരു രവിദാസ്. അദ്ദേഹത്തിന്റെ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ബിജെപിക്ക് അഭിമാനമുണ്ട്. ‘സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന വിജയമന്ത്രം 140 കോടി ജനങ്ങളിലേക്കും എത്തും. രാജ്യത്തെ ഓരോ കോണിലുള്ള ജനങ്ങളിലേക്കും വികസനം എത്തും. ഇത് മോദി നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രി കാശിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബറേക ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മോദിയെ കാണാന്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നത്. ഫുല്‍വാരിയ നാലുവരി പാതയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി തന്റെ കാറില്‍ നിന്നും ഇറങ്ങുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം കുറച്ചുദൂരം നടക്കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

Tags: Prime MinisterKashivaranasiDevelopment eraLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

Kerala

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

World

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies