Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സന്ദേശ് ഖാലിയിലെ തൃണമൂല്‍ ഫാസിസം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 22, 2024, 03:27 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴില്‍ പശ്ചിമ ബംഗാള്‍ ഒരു ഗാങ്‌സ്റ്റര്‍ സ്‌റ്റേറ്റായി മാറിക്കഴിഞ്ഞതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സന്ദേശ് ഖാലി നല്‍കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനുമായ ഷെയ്ഖ് ഷാജഹാനെയും കൂട്ടാളികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍പ്പെടുന്ന സന്ദേശ് ഖാലിയിലെ സ്ത്രീകള്‍ രംഗത്തുവന്നതോടെയാണ് അവിടെ നടമാടുന്ന അതിക്രമങ്ങള്‍ പുറംലോകം അറിഞ്ഞത്. ഷാജഹാനും കൂട്ടരും സമാന്തര ഭരണം നടത്തുന്ന ഇവിടെ സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരകളാവുകയും ജോലിചെയ്തതിന് അവര്‍ക്ക് പണം നല്‍കാതിരുന്നതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. അഴിമതിക്കേസില്‍ അറസ്റ്റു ചെയ്യാനെത്തിയ എന്‍ഫോഴ്‌സ്‌മെന്റിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരെ ഷെയ്ഖ് ഷാജഹാന്റെയാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഷാജഹാനും കൂട്ടാളികളും ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനുശേഷമാണ് ഇവിടങ്ങളില്‍ നടമാടിയിരുന്ന അക്രമങ്ങളുടെ ഭീകരാവസ്ഥ വെളിപ്പെട്ടത്. കൊള്ളയും കൊലപാതകങ്ങളും ബലാല്‍സംഗങ്ങളുമൊക്കെ ബംഗാളില്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നിട്ട് വര്‍ഷങ്ങളായി. നിയമത്തെയും കോടതിയെയും അംഗീകരിക്കാതെ ഒരുവിഭാഗം ആളുകള്‍ അധികാരത്തിന്റെ ബലത്തില്‍ പുളച്ചുമറിയുകയാണ്. ജനങ്ങളെ അടിച്ചമര്‍ത്തുന്നതും ആട്ടിപ്പായിക്കുന്നതും അരുംകൊല ചെയ്യുന്നതുമൊക്കെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്ന ഒരു വിഭാഗം ഭരണത്തിന്റെ നിയന്ത്രണം കയ്യിലെടുത്തിരിക്കുന്നു. എന്തുവന്നാലും ഇവരെ സംരക്ഷിക്കുകയെന്ന നയമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്തുടരുന്നത്.

അധികാരത്തിന്റെ ബലത്തില്‍ തൃണമൂല്‍ നേതാക്കള്‍ സ്വന്തം തട്ടകമാക്കി മാറ്റിയിരിക്കുന്ന സന്ദേശ്ഖാലിയില്‍ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കൊന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സന്ദേശ്ഖാലിയെ അക്രമത്തിലാഴ്‌ത്തിയ ഷെയ്ഖ് ഷാജഹാനെ ഏറ്റവും വേണ്ടപ്പെട്ടവനായാണ് മമതാ ബാനര്‍ജി കാണുന്നത്. ഇതുകൊണ്ടാണ് ഒളിവില്‍പ്പോയി ദിവസങ്ങളായിട്ടും ഇയാളെ പിടികൂടാന്‍ ബംഗാള്‍ പോലീസ് തയ്യാറാവാത്തത്. സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുവേന്ദു അധികാരി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി കടുത്ത വിമര്‍ശനമാണ് മമതാ സര്‍ക്കാരിനെതിരെ നടത്തിയത്. ഷെയ്ഖ് ഷാജഹാനെ സര്‍ക്കാര്‍ സഹായിക്കരുത്. ഇപ്പോഴത്തെ ബഹളങ്ങള്‍ക്കെല്ലാം കാരണം അയാളാണ്. ഇയാളെ ഒളിവില്‍ കഴിയാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കും. നിയമം ലംഘിക്കാന്‍ ഇയാള്‍ക്ക് അധികാരമില്ല. ഇയാള്‍ കോടതിയില്‍ കീഴടങ്ങണം. ഇതൊന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ വിമര്‍ശനമല്ലെന്നോര്‍ക്കണം. കോടതിക്കുതന്നെ ഇങ്ങനെയൊക്കെ പറയേണ്ടിവരുമ്പോള്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ എത്രയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സന്ദേശ് ഖാലിയില്‍ തൃണമൂല്‍ നേതാക്കളുടെ അക്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. പോലീസിന്റെ ഒത്താശയോടെയാണ് ഇവര്‍ ഒളിവില്‍ കഴിയുന്നതും. കോടതി വിമര്‍ശിച്ചിട്ടുപോലും പോലീസ് അക്രമികള്‍ക്കൊപ്പം നില്‍ക്കുന്നത് മമതയുടെ താല്‍പ്പര്യപ്രകാരമാണ്.

കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതിയോടെ സന്ദേശ് ഖാലിയില്‍ എത്തിയ സുവേന്ദു അധികാരിക്ക് കടുത്ത എതിര്‍പ്പാണ് പോലീസില്‍നിന്ന് നേരിടേണ്ടിവന്നത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള അടവാണ് പോലീസ് പ്രയോഗിച്ചത്. കോടതി ഉത്തരവ് ഹാജരാക്കിയശേഷമാണ് സുവേന്ദു അധികാരിയെ സന്ദേശ് ഖാലിയിലേക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറായത്. ജനങ്ങളെ നേരില്‍ക്കണ്ട സുവേന്ദുവിനോട് അവര്‍ തങ്ങളനുഭവിക്കുന്ന ഭീകരാവസ്ഥ വിവരിക്കുകയുണ്ടായി. സന്ദേശ്ഖാലിയിലേത് മമത ഭരണത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സ്വന്തം പാര്‍ട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് മമതാബാനര്‍ജി ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സ്വതന്ത്രമായ രാഷ്‌ട്രീയ പ്രവര്‍ത്തനം അനുവദിച്ചാല്‍ അധികാരം നഷ്ടമാവുമെന്ന ഭയമാണ് അവരെ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 18 സീറ്റും നേടി വന്‍കുതിപ്പു നടത്തിയ ബിജെപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടുമെന്ന് മമതയ്‌ക്ക് ആശങ്കയുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും അക്രമങ്ങളും പിടിമുറുക്കിയിരിക്കുന്ന ബംഗാള്‍ തകര്‍ച്ചയുടെ വക്കിലാണ്. മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതു ഫാസിസത്തെ അധികാരത്തില്‍നിന്നിറക്കി ഭരണം പിടിച്ച മമത മറ്റൊരു ഏകാധിപത്യം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇടതുഭരണത്തിലെ എല്ലാ അതിക്രമങ്ങളും ബംഗാളില്‍ തിരികെയെത്തിയിരിക്കുന്നു. അവിടെ ജനാധിപത്യം വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

Tags: Sandesh KhaliTrinamool fascismMamta Banerjee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ പോലീസ് ഗുണ്ടാ പണിയും തുടങ്ങിയോ? മുർഷിദാബാദ് കലാപ ഇരകളായ സ്ത്രീകളുടെ ക്യാമ്പിൽ കടന്നു കയറി അക്രമം : സമൻസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ

India

മുർഷിദാബാദ് അക്രമത്തെക്കുറിച്ചുള്ള വനിത കമ്മിഷന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നത് ; ഹിന്ദുക്കൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ആസൂത്രിതം

India

മുർഷിദാബാദ് കലാപത്തിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ചത് ഹിന്ദു സ്ത്രീകൾ: ഇരകളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് ദേശീയ വനിത കമ്മിഷൻ സംഘം

India

പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം : ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വിഎച്ച്പിയുടെ രാജ്യവ്യാപക പ്രതിഷേധം

India

‘ഇരകളുടെ ശബ്ദം ഞാൻ കേൾക്കും’ ; അക്രമമെന്ന കാൻസറിന്റെ വേരുകൾ ഇല്ലാതാക്കണം : മുർഷിദാബാദ് കലാപത്തിന്റെ ഇരകളെ സന്ദർശിച്ച് ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് 

പുതിയ വാര്‍ത്തകള്‍

ദളിത് യുവാവിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

കോടികളുടെ റെയില്‍വേ,ഹൈവേ, ടെലികോം ഓര്‍ഡറുകള്‍ നേടി ഈ റെയില്‍വേ കമ്പനി; അഞ്ച് ദിവസത്തില്‍ ഒരു ഓഹരിയുടെ വില 54 രൂപ കൂടി

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

കിളിമാനൂരില്‍ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിന്റെ കഴുത്തറുത്തു

ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചു

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies