Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാളീകേര കര്‍ഷകര്‍ പ്രതിസന്ധിയില്‍; താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 02:07 am IST
in Pathanamthitta

ഹരിപ്പാട്: കുട്ടനാട്ടില്‍ നെല്‍കൃഷിക്കൊപ്പം കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന നാളികേര കൃഷി പ്രതിസന്ധിയില്‍. കൃഷിഭവന്‍ വഴി നാളികേരം സംഭരിച്ച് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷകര്‍.

സര്‍ക്കാരിന്റെ നാളീകേര സംരക്ഷണ പദ്ധതികള്‍ നിലച്ചതാണ് കുട്ടനാട്ടില്‍ നാളീകേര കൃഷികടുത്ത പ്രതിസന്ധിയിലാക്കിയത്. കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംഭരണവും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്‍ വഴി കര്‍ഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ സമിതികള്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി നിലയ്‌ക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്ന കേടായ തെങ്ങ് വെട്ടിമാറ്റല്‍, സൗജന്യനിരക്കില്‍ വളം എന്നിവ സമിതികള്‍ മുഖേന നടപ്പാക്കിയിരുന്നു. കൂടാതെ മണ്ഡരി രോഗബാധയെ ചെറുക്കാന്‍ കീടനാശിനി തളിക്കലും നടന്നുവന്നു. കൃഷിഭവന്‍ വഴി ചെല്ലിയെ പിടികൂടി നശിപ്പിക്കാനും എലി നശീകരണത്തിനും പദ്ധതികളുമുണ്ടായിരുന്നു.  നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്‌ക്ക് കര്‍ഷകര്‍ ക്ക് നല്‍കുകയും, കര്‍ഷകരില്‍ നിന്ന് വിത്തുതേങ്ങ സംഭരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഈ പദ്ധതികള്‍ നിലവില്‍ നിര്‍ജീവമാണ്.

കര്‍ഷകരെ സഹായിക്കാന്‍ കൃഷിഭവന്‍ വഴി സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊണ്ട് കളഞ്ഞെത്തിക്കുന്ന തേങ്ങ തൂക്കിയാണ് വില നല്‍കിയിരുന്നത്. ഓരോ കൃഷിഭവന്‍
കേന്ദ്രത്തിന്റെയും നിയന്ത്രണത്തില്‍ ഒരു സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിച്ചിരുന്നത്. കിലോയ്‌ക്ക് 30 രൂപ നിരക്കിലാണ് സംഭരണം നടത്തിയിരുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെയായി സംഭരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നിലയിലാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍പെട്ട് കിട്ടിയ വിലയ്‌ക്ക് തേങ്ങ വില്‍ക്കേണ്ട അവസ്ഥയാണ്. 45 ദിവസങ്ങള്‍ കൂടുമ്പോഴുള്ള വിളയിറക്കില്‍ നിന്നാണ് ചെറുകിട കുടുംബങ്ങള്‍ പോലും പിടിച്ചുനിന്നത്.
വര്‍ഷങ്ങളായി നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ കിലോയ്‌ക്ക് 15നും 20നും ഇടയിലാണ് ഏജന്‍സികള്‍ നാളികേരം സംഭരിക്കുമ്പോള്‍ നല്‍കുന്ന വില.

നാളികേര കൃഷിയില്‍ പിടിച്ചുനിന്നിരുന്ന കുടുംബങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള കൂലി കൊടുക്കാന്‍ പോലും കഴിയാതെ വലയുകയാണ്. സര്‍ക്കാര്‍ 40
രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലച്ചുപോയ സംഭരണ കേന്ദ്രങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags: Kerala GovernmentKerala AgricultureCoconut farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.