Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര; ചെഗുവേര കേരളത്തില്‍ വന്നപ്പോള്‍ ഇഎംഎസോ എകെജിയോ കാണാന്‍ പോയില്ല’:ശിവശങ്കര്‍

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍.

Janmabhumi Online by Janmabhumi Online
Feb 17, 2024, 09:42 pm IST
in Kerala
സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു. 
ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്."- ശിവശങ്കര്‍ വിശദമാക്കുന്നു. ഇന്ത്യയിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ബിംബമായി മാറിയ ഹവാന ചുരുട്ട് വലിക്കുന്ന ചെ ഗുവേര (വലത്ത്) ബിജെപി നേതാവ് അഡ്വ. പി.ആര്‍.ശിവശങ്കര്‍ (നടുവില്‍)

FacebookTwitterWhatsAppTelegramLinkedinEmail

ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്‍. ശിവശങ്കര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി.ആര്‍. ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ചെ ഗുവേരയെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ പറയുന്ന ശിവശങ്കറിന്റെ ‘ചെ ഗുവേര കെട്ടുകഥകളും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലാണ് ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഗ്രഹമാക്കിയ ചെഗുവേരയെക്കുറിച്ചും അദ്ദേഹത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനവും സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

“അന്ന് കേരളം സന്ദര്‍ശിച്ച ചെ ഗുവേര ഇപ്പോഴത്തെ എകെജി ഭവന്റെ അടുത്തുള്ള അശോകാ ഹോട്ടലിലാണ് താമസിച്ചത്. അന്ന് ചെഗുവേരയെ സോവിയറ്റ് വിരുദ്ധനായ ചൈനീസ് ചാരനായാണ് സിപിഎം കണക്കാക്കിയിരുന്നത്. ഇഎംഎസ് എഴുതിയ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ ചെ ഗുവേര എന്ന പേരെ പരാമര്‍ശിച്ചിരുന്നില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകളെല്ലാം ചെ ഗുവേര കേരളത്തില്‍ വന്ന കാര്യം നിഷേധിക്കുകയാണ്. കാരണം അത് സമ്മതിച്ചാല്‍ അവരുടെ പല കള്ളങ്ങളും പൊളിഞ്ഞുവീഴും. “. – അഡ്വ.പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

“ബംഗാളില്‍ പോയ ചെ ഗുവേര അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയെ കാണുന്നുണ്ട്. അന്ന് ജ്യോതിബസു ഡിവൈഎഫ് ഐ നേതാവും എംഎല്‍എയുമായിരുന്നു പക്ഷെ അദ്ദേഹം ചെ ഗുവേരയെ കാണാന്‍ പോയില്ല. കരുണാകരന്റെ പൊലീസ് ഉരുട്ടിക്കൊന്ന രാജന്‍ പഠിച്ച എഞ്ചിനീയറിംഗ് കോളെജില്‍ ചെ ഗുവേര ദിനം ആചരിച്ചതിന് എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതായിരുന്നു ചെ ഗുവേരയോടുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെയും കേരളത്തിലെയും സമീപനം.” – ശിവശങ്കര്‍ തുറന്നടിക്കുന്നു.

സിപി ജോണും എംഎ ബേബിയും മാത്രമാണ് പിന്നെയും ചെഗുവേരയെ പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് കേരളത്തിലെത്തിയ ചെ ഗുവേരയെ ഭാനുമതി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അഭിമുഖം നടത്തിയപ്പോള്‍ ചെ ഗുവേ പറഞ്ഞത് ഇന്ത്യയില്‍ രക്തരൂക്ഷിത വിപ്ലവം വേണ്ടിവന്നില്ലെന്നും അതിന് കാരണം ഇന്ത്യയ്‌ക്ക് നല്ലൊരു സാംസ്കാരികപാരമ്പര്യമുണ്ടെന്നാണ്. ഇന്ത്യയിലെ സഹനത്തിന്റെ പ്രതീകമായ ഹൈന്ദവപാരമ്പര്യത്തെയാണ് ചെ ഗുവേര ഉദ്ദേശിച്ചത്. നിങ്ങള്‍ക്ക് ഗാന്ധിജിയുണ്ട്. വളരെ ആഴത്തിലുള്ള ദര്‍ശനമുണ്ട്. ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നെല്ലാം ആ അഭിമുഖത്തില്‍ ചെ ഗുവേര പറയുന്നുണ്ട്. “- പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര എന്നും എന്നാല്‍ അദ്ദേഹം ഫിദെല്‍ കാസ്ട്രോയ്‌ക്ക് തലവേദനയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഡയറി വെറും 20-30 ദിവസത്തെ മോട്ടോര്‍ സൈക്കിള്‍ യാത്രയെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം മാത്രമായിരുന്നെന്നും ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍ പറയുന്നു.

കേരളത്തിലെ പല പ്രസാധകരെയും കണ്ടിരുന്നു. പക്ഷെ പ്രമുഖ പ്രസാധകരെല്ലാം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. എഡിറ്റോറിയല്‍ പ്രശ്നമല്ല, പക്ഷെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രധാന പുസ്തകപ്രസാധകര്‍ എല്ലാം പറഞ്ഞൊഴിഞ്ഞത്. – ശിവശങ്കര്‍ പറയുന്നു.

“മോട്ടോര്‍ സൈക്കിള്‍ ഡയറി എന്ന ഒരു പുസ്തകം ഉണ്ട്. ചെഗുവേരയുടേതായി. വാസ്തവത്തില്‍ അദ്ദേഹം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചത് തന്നെ 20-30 ദിവസമാണ്. ഈ മോട്ടോര്‍ സൈക്കിള്‍ പലപ്പോഴും വര്‍ക്ക് ഷോപ്പിലായിരുന്നു. എന്നാല്‍ 200 ദിവസമാണ് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തു എന്നാണ് പറയുന്നത്. വാസ്തവത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് 20-30 ദിവസം മാത്രമാണ്. അതും ഈ മോട്ടോര്‍ സൈക്കിളില്‍ ചെ ഗുവേരയോടൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തി പറയുന്നത് പലപ്പോഴും ചെ അല്ല, അയാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്.”- ശിവശങ്കര്‍ വിശദമാക്കുന്നു.

“ഫിദല്‍ കാസ്ട്രോ എപ്പോഴും ചെ ഗുവേരയെ ശല്ല്യക്കാരനായാണ് കണക്കാക്കിയത്. ക്യൂബയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു ചെ ഗുവേര. ഫിദല്‍ അപാര ബുദ്ധിമാനായിരുന്നു. അദ്ദേഹം ചെ ഗുവേരയെ ഗറില്ലാ യുദ്ധതന്ത്രവിദഗ്ധനായിരുന്നു എങ്കിലും അദ്ദേഹത്തെ സൈനിക നേതാവായി ഫിദല്‍ നിയമിച്ചില്ല. കൃത്യമായി ജയിലില്‍ ആളുകളെ കൊന്നുതള്ളുന്ന ജോലി മാത്രമായിരുന്നു ചെ ഗുവേരയെ ഏല്‍പിച്ചത്. കാമിലോയെ ആയിരുന്നു സൈനിക നേതാവാക്കിയത്.” – ശിവശങ്കര്‍ പറയുന്നു.

ചെ ഗുവേര യഥാര്‍ത്ഥത്തില‍് ഡോക്ടറായിരുന്നില്ല. അദ്ദേഹം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയുടെ അനുജത്തി വന്ന് ചികിത്സയ്‌ക്ക് ചോദിക്കുമ്പോള്‍ നിങ്ങള്‍ ഒരു ശരിയായ ഡോക്ടറെ കാണൂ എന്ന് ചെഗുവേര പറയുന്നുണ്ട്. അദ്ദേഹം ഒരു ഓയില്‍ ടാങ്കറില്‍ നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. ശിവശങ്കര്‍ പറയുന്നു.

 

 

Tags: Adv.P.R.ShivashankarRajanFidel CastrocpicpimSFIemscheChe Guvera
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രജിസ്ട്രാര്‍

Special Article

എസ്എഫ്ഐ കേന്ദ്രീകരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭയത്തിന്റെയും ബലപ്രയോഗത്തിന്റെയും ഇടങ്ങളാക്കി മാറ്റി

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

പുതിയ വാര്‍ത്തകള്‍

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

1. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് ഉദ്ഘാടന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നു. (2) എറണാകുളം ടിഡിഎം ഹാളില്‍ നടന്ന കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ സൗഹൃദസംഗമത്തില്‍ ജന്മഭൂമിയില്‍ നിന്ന് വിരമിച്ച അനില്‍ ജി. നമ്പൂതിരിയ്ക്ക് എറണാകുളം 
എംഎല്‍എ ടി.ജെ വിനോദും ആര്‍. അജയകുമാറിന് മന്ത്രി പി. രാജീവും സജീവന്‍ കുന്നത്തിന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തും ഉപഹാരങ്ങള്‍ 
കൈമാറുന്നു

കെയുഡബ്ല്യുജെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട് പദ്ധതിക്ക് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies