Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസ്; എട്ടുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:30 pm IST
in Kerala
1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

പാലക്കാട്: മനോദൗര്‍ബല്യമുള്ള യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും. പെരുവെമ്പ് തോട്ടുപാടം വീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രനെ (34) വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവു ശിക്ഷ വിധിച്ചത്.

പെരുവെമ്പ് കിഴക്കേ തോട്ടുപാടം സ്വദേശികളായ വിജയന്‍ (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുകന്‍ (44), മുത്തു (74), രമണന്‍ (45), മുരളീധരന്‍ (40), രാധാകൃഷ്ണന്‍ (61) എന്നിവരെയാണ് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളില്‍ ഒന്‍പതു വര്‍ഷം നാലു മാസവും വെറും തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.

2010 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളിയായ രാജേന്ദ്രന്‍ എട്ടുവര്‍ഷത്തോളം മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു. 17ന് വൈകിട്ട് പ്രതികള്‍ രാജേന്ദ്രനുമായി വഴക്കുണ്ടാക്കിയിരുന്നു. 18ന് പുലര്‍ച്ചെ പ്രതികളിലൊരാളുടെ ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ഓല ഷെഡിന് തീ വച്ചത് രാജേന്ദ്രനാണെന്ന് ആരോപിച്ചായിരുന്നു സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പുതുനഗരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. ഹംസ, ജലീല്‍ തോട്ടത്തില്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ ബി. രവികുമാര്‍ ഹാജരായി.

പ്രതികളിലൊരാളുടെ ബന്ധുവായ പോലീസുകാരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2011ല്‍ രാജേന്ദ്രന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് ഉത്തരവു നേടി. തുടര്‍ന്നാണ് എട്ടാമതായി രാധാകൃഷ്ണനെ കൂടി പ്രതിചേര്‍ത്തത്. 2014ല്‍ വിചാരണ തുടങ്ങാനായി സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് രാജേന്ദ്രന്റെ അമ്മ രുക്മിണി അപേക്ഷ നല്കി. ഇതില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 2015ല്‍ ബി. രവികുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. പ്രധാന സാക്ഷിയായിരുന്ന ജീപ്പ് ഡ്രൈവര്‍ വിജയന്‍ കൂറുമാറി. കള്ളസാക്ഷി പറഞ്ഞതിന് ഇയാള്‍ക്കെതിരെ നിയമനടപടിക്ക് അപേക്ഷ നല്കുമെന്നാണ് റിപ്പോര്‍ട്ട്.

വിചാരണയ്‌ക്കു ശേഷവും കുറ്റപത്രം ശരിയല്ലെന്നും സാക്ഷികളെ വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. പത്ത് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

Tags: Palakkadimprisonmentmob violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

പി.കെ ശശിയെ പുറത്താക്കി സിപിഎം; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

Kerala

പാലക്കാട്ട് രമേഷ് പിഷാരടി ശക്തനായ സ്ഥാനാർത്ഥിയല്ല; ഷാഫി പറമ്പിലിന്റെ നോമിനി ഇനി വേണ്ട, കോൺഗ്രസിനുള്ളിൽ എതിർപ്പുയരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.