റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ചമ്പായി സോറന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് സത്യവാചകം ചൊല്ലികൊടുത്തു. അദേഹത്തോടൊപ്പം മറ്റ് ക്യാമ്പിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കക്ഷിനേതാക്കള്‍ തെരഞ്ഞെടുത്തത്.
തനിക്ക് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ തന്നെ അധികാരത്തില്‍ വരുമെന്നും കഴിഞ്ഞ ദിവസം ചമ്പായി സോറന് പറഞ്ഞു. ഹേമന്ത് സോറന് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ചമ്പായി സോറന്. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് ജെഎംഎം നിയമസഭാ കക്ഷി നേതാവായി അദേഹത്തെ തെരഞ്ഞെടുത്തത്.
#WATCH | JMM vice president Champai Soren takes oath as the Chief Minister of Jharkhand, at the Raj Bhavan in Ranchi.
This comes two days after Hemant Soren's resignation as the CM and his arrest by the ED. pic.twitter.com/WEECELBegr
— ANI (@ANI) February 2, 2024
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കഴിഞ്ഞ ദിവസമാണ് ചമ്പായി സോറന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കത്തുനല്‍കിയത്. ഭൂമി കുംഭകോണവും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഹേമന്ത് സോറന്റെ വിശ്വസ്തനാണ് ചമ്പായി. ചമ്പായി സോറന് ഏഴ് തവണ എംഎല്‍എയായിട്ടുണ്ട്, അദ്ദേഹം ജാര്‍ഖണ്ഡിലെ സെറൈകെല്ല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജെഎംഎമ്മില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഒരു സ്വതന്ത്ര എംഎല്‍എ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: