Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഝാന്‍സിയിലെ ലക്ഷ്മിബായ്; അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളിലൊന്ന്

Janmabhumi Online by Janmabhumi Online
Jan 21, 2024, 02:56 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇരുപത് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി കര്‍സേവകപുരത്ത് എത്തിയ യുവതിയുടെ കഥ അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളിലൊന്നാണ്. പിഞ്ചുമകനുമായി സുല്‍ത്താന്‍പൂരില്‍ നിന്ന് കര്‍സേവകപുരത്ത് എത്തിയ ബിന്ദു എന്ന യുവതിക്ക് സംന്യാസിമാര്‍ക്കും മറ്റും ആഹാരം വിളമ്പാനുള്ള ചുമതലയാണ് നിശ്ചയിച്ചിരുന്നത്. ബിന്ദുവിന്റെ ഇളയ സഹോദരി സനമും ഒപ്പമുണ്ടായിരുന്നു. രാമജന്മഭൂമി മുക്തിയജ്ഞ സമിതി ദേശീയ സെക്രട്ടറിമാരിലൊരാളായ മഹേഷ് നാരായണ്‍ സിങ്ങിന്റെ സഹോദരിയുടെ മകളായിരുന്നു ബിന്ദു.

1989 ഫെബ്രുവരിയില്‍ ബിന്ദു അയോദ്ധ്യയിലെത്തുമ്പോള്‍ നാടെങ്ങും ശിലാപൂജയുടെ നാളുകളായിരുന്നു. 1990ലെ കര്‍സേവയും വെടിവയ്പും സംഘര്‍ഷങ്ങളുമൊക്കെയായപ്പോള്‍ രാംജന്മസ്ഥാന്‍ സര്‍ക്കാര്‍ സീല്‍ ചെയ്തു. അന്നത്തെ സംഘര്‍ഷങ്ങള്‍ വേദനാജനകമായിരുന്നുവെന്ന് ബിന്ദുദീദി ഓര്‍ക്കുന്നു. അയോദ്ധ്യയിലെ തെരുവുകളിലൂടെ കര്‍സേവകരെ രഹസ്യമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട ചുമതല ദീദിയടക്കമുള്ള മഹിളാ കര്‍സേവകര്‍ ഏറ്റെടുത്തു. കര്‍സേവകപുരത്ത് പഴയ മാനസ് ഭവനിലായിരുന്നു ദീദിയുടെ താമസം. മകനെ മറ്റൊരു സ്ത്രീയെ ഏല്പിച്ചിട്ടാണ് അവര്‍ കര്‍സേവകരെ സഹായിക്കാന്‍ പോയത്.

1992 ഡിസംബര്‍ ആറിന്റേത് മറക്കാനാകാത്ത സംഭവമാണ്. മാനസ്ഭവന്‍ അടക്കം അയോദ്ധ്യയില്‍ മുഴുവനും കര്‍സേവകരെയും മാധ്യമപ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. എല്ലാവരും തര്‍ക്കമന്ദിരത്തിലേക്ക് നീങ്ങുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. മനസ് മാനസ് ഭവനില്‍ നിന്നില്ല. രണ്ട് വയസായ മകനെയും തോളിലെടുത്ത് ഞാനും കര്‍സേവകര്‍ക്കൊപ്പം നീങ്ങി. സനമും കൂടെ വന്നു. ഞങ്ങളും തര്‍ക്കമന്ദിരത്തിന്റെ പരിസരത്തേക്ക് ഓടി. ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രകാലം അനേകായിരം പേര്‍ തപസിരുന്നതെന്ന് തോന്നിപ്പോയി… അനുഭവങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ ബിന്ദുദീദി മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു. ഒരു നിമിഷം അവര്‍ വര്‍ത്തമാനം നിര്‍ത്തി, മുന്നിലെ സ്‌ക്രീനില്‍ സ്ത്രീകളുടെ രാംധുന്‍, പുറത്ത് സംന്യാസിമാരുടെ ജയ്ശ്രീറാം വിളികള്‍… ഉത്സവാന്തരീക്ഷമാണ് എവിടെയും…

നോക്കൂ… ഈ ഉല്ലാസത്തിന് വേണ്ടിയാണ് അന്ന് ആ ദിവസം പിറന്നത്… ബിന്ദു ദീദി തുടര്‍ന്നു. ഞങ്ങള്‍ അവിടെവരുന്നത് അന്ന് അമ്മാവന്‍ വിലക്കിയിരുന്നു. പക്ഷേ മനസ് സമ്മതിക്കണ്ടെ… കര്‍സേവകര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. അനിയത്തി സനമും ആ കെട്ടിടത്തിന്റെ ഭിത്തികളില്‍ കയറിപ്പറ്റി. അവളുടെ വസ്ത്രങ്ങളാകെ കീറിപ്പോയിരുന്നു. മകനെയും കൈയിലെടുത്ത് എനിക്ക് അതിന് ആകുമായിരുന്നില്ല… എന്നോട് എല്ലാവരും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മാനസ് ഭവനിലേക്ക് മടങ്ങുമ്പോള്‍ പിന്നില്‍ ആ കെട്ടിടം നിലംപൊത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജന്മസ്ഥാന്‍ ഏറ്റെടുത്തു. എല്ലാവരെയും തേടി പോലീസ് വന്നു. മാനസ് ഭവനില്‍ എന്റെ മുറിവാതിലിലും മുട്ടി. ഈ ചെറിയ കുട്ടിയുമായി ഞാനെവിടെപ്പോകാനാണെന്ന് പോലീസുകാരനോട് ചോദിച്ചു. അയാള്‍ക്ക് കരുണ തോന്നി. വാതില്‍ തുറക്കാതെ മിണ്ടാതെ കിടന്നോളൂ എന്ന് അയാള്‍ പറഞ്ഞു. രാത്രി മുഴുവന്‍ ആളുകള്‍ ഓടുന്ന ശബ്ദം. മാനസ്ഭവന്‍ രാവിലെ ശൂന്യമായിരുന്നു. പിറ്റേന്ന് രാവിലെ ഞാന്‍ അവിടെ നിന്നും പോയി. തര്‍ക്കസ്ഥലം സൈന്യം കൈയടക്കി. പക്ഷേ കര്‍സേവകര്‍ ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു…

ബിന്ദു അയോദ്ധ്യയില്‍ നിന്ന് സുല്‍ത്താന്‍പൂരിലേക്ക് മടങ്ങിയില്ല. രാമനഗരിയിലുള്ളവര്‍ക്ക് അവര്‍ ഇപ്പോള്‍ ലക്ഷ്മിബായ് ആണ്… ഝാന്‍സിയിലെ ലക്ഷ്മിബായ്.

Tags: lakshmi bhaiAyodhyaRam LallaKarseva
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ചു

പാക് സെനറ്റര്‍ പല്‍വാഷ (വലത്ത്)
India

അയോധ്യയില്‍ പുതിയ ബാബ്റി മസ്ജിദ് പണിയാന്‍ പാക് പട്ടാളക്കാര്‍ ആദ്യ കല്ലിടുമെന്ന് പാക് സെനറ്റര്‍ പല്‍വാഷ; സ്വപ്നത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ

Kerala

ഇക്കണക്കിന് അയോധ്യയിൽ മസ്ജിദ് ഉയരുന്നത് മിക്കവാറും ഹൂറീസമേതനായിട്ടാകും അസീം മുനീർ കാണുക ; ശ്രീജിത്ത് പണിക്കർ

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies