Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർസേവകരെ കർമധീരരാക്കിയ ഭട്ജി

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 17, 2024, 01:19 pm IST
in India

പാട്ടില്‍ നിറഞ്ഞ കഥയുമായാണ് ഭട്ജി കര്‍സേവകര്‍ക്കൊപ്പം കൂടിയത്. നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ എവിടെയും… ആലുവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള കര്‍സേവകര്‍ക്ക് പക്ഷേ ആവേശവും ആത്മവിശ്വാസവുമായി മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവായിരുന്ന വി. രാധാകൃഷ്ണ ഭട്ജി ഒപ്പമുണ്ടായിരുന്നു.

1990 ഒക്‌ടോബര്‍ 26നാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള കര്‍സേവകര്‍ ഹിമസാഗര്‍ എക്‌സ്പ്രസില്‍ അയോദ്ധ്യയിലേയ്‌ക്ക് യാത്രതിരിക്കുന്നത്. ജനറല്‍ കംപാര്‍ട്ടുമെന്റ് നിറയെ കര്‍സേവകരായിരുന്നു. ട്രെയിനില്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഭട്ജിയാണ് റെയില്‍വെ ഉദ്യോഗസ്ഥരോട് സംസാരിച്ച് സൗകര്യം ഒരുക്കിയിരുന്നതെന്ന് കര്‍സേവക സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും ബിഎംഎസിന്റെ ജില്ലയിലെ പൂര്‍ണസമയ പ്രവര്‍ത്തകനും മുനമ്പം സ്വദേശിയുമായ എ.ഡി. ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ദുരിതയാത്രയായിരുന്നെങ്കിലും രാമന്റെ കാര്യത്തിനായിരുന്നതുകൊണ്ട് കഷ്ടതകള്‍ ആര്‍ക്കും ബുദ്ധിമുട്ടായി തോന്നിയില്ല. എല്ലാ കാര്യങ്ങള്‍ അന്വേഷിക്കാനും നേതൃത്വം നല്‍കാനും ഭട്ജി ഉണ്ടായിരുന്നു. എല്ലാവരും ആരാധനയോടെയാണ് ഭട്ജിയെ കണ്ടിരുന്നത്.

ഝാന്‍സിയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് കര്‍സേവകരെയെല്ലാം ഇറക്കി. അര കിലോമീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ എല്ലാവരെയും തടവിലാക്കി. പ്രഭാതകൃത്യങ്ങള്‍ക്കടക്കം സൗകര്യം ഉണ്ടായിരുന്നില്ല. പലരും അസുഖബാധിതരായി. ഡോക്ടറോ മരുന്നോ ഇല്ല. എന്നാല്‍ അതിനേക്കാളെല്ലാം നല്ല മരുന്ന് രാമമന്ത്രമായിരുന്നു. പിന്നെ ഭട്ജിയുടെ കഥകളും. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളെല്ലാം.

എല്ലാ ദിവസവും രാവിലെ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നിവയിലെ ആവേശം പകരുന്ന കഥകളാണ് ഭട്ജി പകര്‍ന്ന് നല്കിയിരുന്നത്. വീരപുരഷന്മാരുടെ ത്യാഗപൂര്‍ണ ജീവിതവും കഥകളും ഭട്ജിയിലൂടെ കേള്‍ക്കുമ്പോള്‍ എല്ലാവരും എല്ലാം മറന്ന് രാമകാര്യത്തിനായി കച്ചമുറുക്കും. ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ചോ ഉള്ള ചിന്തകള്‍ എവിടെയോ പോയിമറയും.

ഒരു ഈച്ചപോലും കടക്കില്ലെന്ന് പ്രഖ്യാപിച്ച മുലായം സിങ്ങിന്റെ പോലീസിനെയും പട്ടാളത്തെയും മറികടന്ന് കര്‍സേവ നടന്നു. നൂറുകണക്കിന് കര്‍സേവകരെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. കര്‍ഫ്യൂ പിന്‍വലിച്ചപ്പോള്‍ ട്രെയിനില്‍ കുത്തിനിറച്ച് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. ഭട്ജിയുടെ വാക്കുകളുടെ കരുത്തില്‍ എല്ലാവരും വിജയികളുടെ ഭാവമാര്‍ജിച്ചിരുന്നു, ഉണ്ണികൃഷ്ണന്‍ അനുസ്മരിക്കുന്നു.

Tags: kochiAyodhyaKarsevaBhadji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.