Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ: വിട്ടുവീഴ്ചയില്ലാത്ത സമരകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 08:22 pm IST
in Kerala, Parivar

പകല്‍ വെളിച്ചത്തില്‍ ലോകം കണ്ടുനില്‍ക്കെ, ലക്ഷക്കണക്കിന് രാമഭക്തരുടെ സാന്നിധ്യത്തില്‍, സരയുവിനെയും സൂര്യനെയും സാക്ഷിനിര്‍ത്തിയാണ് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം നീക്കിയത്. അതിലെന്ത് ഗൂഢാലോചനയാണ് സാര്‍… ലോകാരാദ്ധ്യനായ ഭഗവാന്‍ ശ്രീരാമന്റെ ജന്മസ്ഥാനത്ത് നിന്ന് അത് നീക്കുകയല്ല, രാമന് ഭവ്യക്ഷേത്രം പണിയുകയാണ് ലക്ഷ്യമെന്ന് ആജന്മവ്രതം എടുത്ത കോടാനുകോടി ജനത ഇവിടെ ജീവിച്ചിരിക്കെ എന്തിന് വേണ്ടി ഞങ്ങള്‍ ഗൂഢാലോചന ചെയ്യണം… അത് ഈ നാടിന്റെ തീരുമാനമാണ്… എന്നായാലും അത് നടന്നേ മതിയാകൂ.. അത് രാമന്റെ ഇച്ഛയാണ്…

1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിനെക്കുറിച്ച് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് വിനയ് കടിയാര്‍ ഇങ്ങനെ പറഞ്ഞത്… എഴുപതിലേക്ക് കാലൂന്നുകയാണ് പ്രായം. ഭഗവാന്‍ രാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ ഒരു സമരകാലമായിരുന്നു കടിയാറിന്റെ ജീവിതം… എന്തൊരു പോരാട്ടമായിരുന്നു അത്… പേരിലെ വിനയം പോരാട്ടത്തില്‍ തെല്ലും കാട്ടിയില്ല കടിയാര്‍. വിനയം രാമനോട് മാത്രമെന്നായിരുന്നു അക്കാലത്തെ വിഖ്യാത വിനയ വാണികളിലൊന്ന്..

സോമനാഥത്തില്‍ തുടങ്ങേണ്ടിയിരുന്ന രാമരാജ്യസംസ്ഥാപനത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഭൂമിയില്‍ പിറന്നവരാണ് നമ്മള്‍ എന്ന് 1989ല്‍ മുപ്പത്തഞ്ചാമത്തെ വയസില്‍ വിനയ് ലഖ്‌നൗവിലെ ബജ്‌രംഗ് ദള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. രാമകാര്യത്തിനായി ഭക്തഹനുമാന്‍ ചെയ്തതെല്ലാം ഓരോ ബജരംഗ്ദളുകാരനും ചെയ്യേണ്ടിവരുമെന്നായിരുന്നു ആ ഉദ്‌ബോധനത്തിന്റെ പൊരുള്‍…

ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് അനേകായിരം യുവാക്കളെ നയിക്കുകയായിരുന്നു വിനയ്. ബജരംഗ്ദളിന്റെ തുടക്കക്കാരിലൊരുവന്‍. തീപ്പൊരി പ്രാസംഗികന്‍. തികഞ്ഞ പോരാളി. രാമക്ഷേത്രമെന്നത് വിനയ് കടിയാറിന് അധിനിവേശത്തിനെതിരായ പോരാട്ടമായിരുന്നു. ആ പ്രസംഗങ്ങളിലത്രയും നൂറ്റാണ്ടുകളിലൂടെ ഭാരതം നേരിട്ട അതിക്രമങ്ങള്‍ അദ്ദേഹം വിവരിക്കും. പലതും സദസിനെ കണ്ണീരണിയിക്കും. ചിലപ്പോള്‍ ആവേശം നിറയ്‌ക്കും. വിദേശഅക്രമികള്‍ തച്ചുതകര്‍ത്തതും കടത്തിക്കൊണ്ടുപോയതുമായ നമ്മുടെ പവിത്രമായ പ്രതീകങ്ങളെക്കുറിച്ച് എണ്ണിഎണ്ണിപ്പറയുമ്പോള്‍, എല്ലാം നാമൊരുനാള്‍ തിരികെപ്പിടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ജനം ഒപ്പം പ്രതിജ്ഞയെടുക്കും.

കാണ്‍പൂരുകാരന്‍ ദേവിപ്രസാദ് കടിയാറിന്റെ മകന്‍ പഠിച്ചെടുത്തത് കൊമേഴ്‌സായിരുന്നെങ്കിലും പ്രസംഗപീഠത്തില്‍ മുഴങ്ങിയത് മുഴുവന്‍ രാമതാരകമായിരുന്നു. താജ് മഹലിനെ തേജോമഹലെന്നും ജമാ മസ്ജിദിനെ ജമുനാദേവി ക്ഷേത്രമെന്നും വിളിക്കാന്‍ അദ്ദേഹം മുന്‍പിന്‍ നോക്കിയില്ല. സത്യം പറയുന്നതിന് ഭയക്കേണ്ടതില്ലെന്നായിരുന്നു കടിയാറിന്റെ മതം.

എബിവിപിയിലൂടെയാണ് തുടങ്ങിയത്. 1970ല്‍ ഉത്തര്‍പ്രദേശ് സംഘടനാസെക്രട്ടറിയായി. സമരം വിനയിന് പുത്തരിയായിരുന്നില്ല. 74ല്‍ ജയപ്രകാശ് നാരായണന്റെ ബിഹാര്‍ മൂവ്‌മെന്റ് കണ്‍വീനര്‍. എണ്‍പതില്‍ ആര്‍എസ്എസ് പ്രചാരക്. 82ല്‍ ഹിന്ദുജാഗരണ്‍ മഞ്ചില്‍. 84ല്‍ ബജരംഗദള്‍ സ്ഥാപിച്ചു. പിന്നെ പോരാട്ടത്തിന്റെ കാലം. ആ പോരാട്ടം ജനം ഏറ്റെടുത്തപ്പോള്‍ അയോദ്ധ്യയുടെ എംപിയായി മൂന്ന് തവണ ലോക്‌സഭയില്‍. 2012ല്‍ രാജ്യസഭയില്‍. 2002ലാണ് ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായത്. 2006ല്‍ ദേശീയ സെക്രട്ടറി…. കോടാനുകോടി രാമസേവകരിലൊരുവന്‍ എന്നതിനേക്കാള്‍ വലുതല്ല ഒന്നും എന്ന വാക്കുകളിലൂടെ കാലം വിനയ് കടിയാറിന്റെ കാല്‍ച്ചുവടുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്..

 

Tags: AyodhyaSri Ram JanmabhoomiUnrelenting Struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.