Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസമര സാരഥി; ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന് സ്വാമി ചിന്മയാനന്ദന്‍ നല്‍കിയ ബൗദ്ധിക നേതൃത്വത്തിന്റെ ഉന്മേഷം ചെറുതായിരുന്നില്ല

രാഷ്‌ട്രത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ അവര്‍ 45 വര്‍ഷമെടുത്തു. പുനരുജ്ജീവനത്തിന് അത്രയും വര്‍ഷം എന്തായാലും വേണ്ടിവരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 02:43 pm IST
in India

രാജ്യം സ്വതന്ത്രമായതിന്റെ നാല്പത്തഞ്ചാം വര്‍ഷമാണ്, 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നുവീണത്. 1993 ജനുവരിയില്‍ വന്ദേഭാരതമാതരം എന്ന പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ സ്വാമി ചിന്മയാനന്ദന്‍ പ്രവചനസദൃശമായ ഒരു മറുപടി നല്കി. ഹിന്ദുരാഷ്‌ട്രത്തിന്റെ പുനരുത്ഥാനത്തിന് എത്ര വര്‍ഷമെടുക്കും എന്നായിരുന്നു ചോദ്യം. രാഷ്‌ട്രത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ അവര്‍ 45 വര്‍ഷമെടുത്തു. പുനരുജ്ജീവനത്തിന് അത്രയും വര്‍ഷം എന്തായാലും വേണ്ടിവരില്ല എന്ന് സ്വാമിജിയുടെ മറുപടി. ശേഷം വര്‍ഷം 32 ആവുന്നതേയുള്ളൂ… ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയാകുന്നു. രാജ്യം അപമാനത്തിന്റെ പടുകുഴിയില്‍നിന്ന് അഭിമാനത്തിന്റെ കൈലാസത്തിലേക്ക് തല ഉയര്‍ത്തുന്നു.

മുംബൈയിലെ സാന്ദീപനി ആശ്രമത്തില്‍ നിന്നാണ് 1964ല്‍ സ്വാമി ചിന്മയാനന്ദന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് അതിന്റെ സംഘടാനായാത്ര തുടങ്ങുന്നത്. ലോകമെങ്ങും യാത്ര ചെയ്ത് ജനകോടികളെ ഗീതാപ്രവചനങ്ങളിലൂടെ അഭിമാനത്തിലേക്കും ജീവിതത്തിലേക്കും പിടിച്ചുയര്‍ത്തിയ സ്വാമിജിയുടെ ബൗദ്ധിക നേതൃത്വം ശ്രീരാമജന്മഭൂമിപ്രസ്ഥാനത്തിന് നല്കിയ ഉന്മേഷം ചെറുതായിരുന്നില്ല.

തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ മതേതരത്വം തകര്‍ന്നു എന്നായിരുന്നു ഒരു കൂട്ടം മാധ്യമങ്ങളുടെ വിലാപം. കര്‍സേവകര്‍ തെമ്മാടിക്കൂട്ടമായും മതഭ്രാന്ത്രന്മാരായും മുദ്രകുത്തപ്പെട്ടു. അമേരിക്കയിലെ പര്യടനത്തിന് ശേഷം കേരളത്തിലെത്തിയ സ്വാമിജിയോട് ഇതേപ്പറ്റിയുള്ള ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കര്‍സേവകരില്‍ ഞാന്‍ അഭിമാനിക്കുന്നു, അവരെ ആയിരം വട്ടം അഭിനന്ദിക്കുന്നു എന്നായിരുന്നു കൂസലേതുമില്ലാത്ത മറുപടി. പിന്നീടൊരിക്കല്‍ അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്. മഹാഭാരതയുദ്ധം മാത്രമല്ല, ലോക മഹായുദ്ധങ്ങളും സമാധാനത്തിന് വേണ്ടിയായിരുന്നു എന്നാണ്.

ഹിന്ദുക്കള്‍ മതമൗലികവാദികളാവുകയാണോ എന്ന് ചിലര്‍ നെറ്റി ചുളിച്ചു, അയോദ്ധ്യക്ക് വേണ്ടി അങ്ങനെ പലതും കേള്‍ക്കേണ്ടിവരുമെന്നായിരുന്നു സ്വാമിജി നല്കിയ ഉത്തരം. ഭാരതം സ്വതന്ത്രമായി 45 വര്‍ഷം ഇതിനായി കാത്തിരുന്നില്ലേ. ഇനിയെത്ര കാത്തിരിക്കണമെന്നാണ് പറയുന്നത്. യുദ്ധമില്ലാത്ത ഭൂമിയാണ് അയോദ്ധ്യ. യുദ്ധം എന്നേക്കുമായി ഇല്ലാതാക്കാനാണ് പോരാട്ടം. അത് തുടരുക തന്നെ ചെയ്യണം, സ്വാമി പറഞ്ഞു.

എന്തിനാണ് അയോദ്ധ്യയില്‍ ഒരു ക്ഷേത്രം എന്ന ചോദ്യവുമായെത്തിയ പുരോഗമന ബുദ്ധിജീവികളെ അദ്ദേഹം നേരിട്ടു. അയോദ്ധ്യയില്‍ ക്ഷേത്രമല്ലാതെ മറ്റെന്ത് വരണമെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് തിരിച്ചു ചോദിച്ചു. ക്ഷേത്രത്തിന്റെ പേരില്‍ രക്തമൊഴുക്കണോ എന്നായിരുന്നു ചില ‘നിഷ്‌കളങ്ക’ സാംസ്‌കാരിക നായകരുടെ ആശങ്ക. ഏത് പിറവിയിലാണ് രക്തമൊഴുകാത്തതെന്ന് സ്വാമിജി തിരിച്ചടിച്ചു. ഈ രാഷ്‌ട്രം പിറന്നതും കെട്ടിപ്പടുത്തതും രക്തമൊഴുക്കിയാണ്. അഭിമാനത്തിന്റെ രക്ഷയ്‌ക്ക് വേണ്ടിയാണിത്…

മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഒരുകൂട്ടം രാഷ്‌ട്രീയക്കാര്‍ ന്യൂനപക്ഷം ന്യൂനപക്ഷം എന്ന് ലാളിക്കുകയാണ്. പറഞ്ഞുപറഞ്ഞ് അവരില്‍ പലര്‍ക്കും രാഷ്‌ട്രമെന്ന് കേള്‍ക്കുന്നത് ഇഷ്ടമല്ലാതായിരിക്കുന്നു. ദേശവിരുദ്ധതയാണോ മതേതരത്വം. രാഷ്‌ട്രനിര്‍മ്മാണപ്രക്രിയയില്‍ അത്തരക്കാര്‍ക്ക് ഇടമില്ല. രാഷ്‌ട്രവിരുദ്ധര്‍ ഉന്മൂലനം ചെയ്യപ്പെടണം. അദ്ദേഹം തുടര്‍ന്നു.

Tags: SreeRam Janmabhoomi Theertha TempleSwami ChinmayanandaRam Mandir Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന് ഗീതാജയന്തി: ഗീതാ എന്ന ഉപാസനാശാസ്ത്രം

Samskriti

വിജയകരമായ പുണ്യതീര്‍ത്ഥാടനം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

Varadyam

പ്രാണപ്രതിഷ്ഠയുടെ ഒരു വര്‍ഷം

India

രാമക്ഷേത്രട്രസ്റ്റ് അംഗമായിരുന്ന ആചാര്യ കിഷോർ കുനാൽ അന്തരിച്ചു ; മരണം ഹൃദയാഘാതത്തെ തുടർന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.