Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്‍മുന്നിലുണ്ട് അവരുടെ ബലിദാനം; കര്‍സേവ ദിനങ്ങളുടെ ഓര്‍മ്മയില്‍ കെ. രാജശേഖരന്‍

1990 ഒക്‌ടോബര്‍ 30ന്റെ ആദ്യകര്‍സേവയ്‌ക്ക് കളമൊരുക്കാന്‍ രണ്ടാഴ്ചയോളം അയോദ്ധ്യക്ക് സമീപം നര്യാമ ഗ്രാമത്തില്‍ താമസിച്ചതിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അന്ന് ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ കാര്യവാഹായിരുന്ന കെ. രാജശേഖരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:08 pm IST
in India

മറക്കാനാവില്ല ആ ദിനങ്ങള്‍.. കണ്‍മുന്നില്‍ വെടിയേറ്റ് പിടഞ്ഞുവീഴുമ്പോഴും ജയ്ശ്രീറാം മുഴക്കുന്ന കര്‍സേവകര്‍… പോലീസ് അക്രമത്തില്‍ തലപൊട്ടി ചോരയൊലിക്കുമ്പോഴും പ്രതിഷേധമാര്‍ച്ച് നയിച്ച അശോക് സിംഘല്‍ജി… വിശ്വംപാപ്പയും എ. ഗോപാലകൃഷ്‌ണേട്ടനുമൊത്തുള്ള യാത്ര… ചരിത്രം അയോദ്ധ്യയില്‍ രാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഐതിഹാസികമായ ആ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ ലഭിച്ച ഭാഗ്യം വാക്കുകളിലെങ്ങനെ വിവരിക്കും…

കേരളത്തില്‍ നിന്നെത്തുന്ന കര്‍സേവകരെ സംയോജിപ്പിക്കുകയായിരുന്നു ദൗത്യം. എറണാകുളത്ത് വിഭാഗ് പ്രചാരകനായിരുന്ന എ. ഗോപാലകൃഷ്ണനും വിശ്വഹിന്ദുപരിഷത്ത് സഹസംഘടനാ കാര്യദര്‍ശിയായിരുന്ന വി.കെ.വിശ്വനാഥനും (വിശ്വംപാപ്പ) ഒപ്പമാണ് അയോദ്ധ്യയിലേക്ക് പോയത്. അവിടെയെത്തി ആദ്യം സത്രത്തില്‍ മുറിയെടുത്തു. ടാറ്റ കമ്പനിയിലെ ജീവനക്കാര്‍ എന്ന വ്യാജേന തര്‍ക്കമന്ദിരത്തിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കര്‍സേവ തടയാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സംശയമുള്ളവരെയെല്ലാം അറസ്റ്റുചെയ്യും. വേഷംമാറി സൈക്കിള്‍ റിക്ഷയില്‍ അയോദ്ധ്യയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള നര്യാമയിലേക്ക്. ഒരു റിട്ട. എസ്‌ഐയുടെ വീട്ടിലായിരുന്നു താമസം. പിറ്റേന്ന് വിഭാഗ് പ്രചാരക് ശേഷാദ്രിജി എത്തി. ചുരുങ്ങിയ വാക്കുകളില്‍ മാര്‍ഗനിര്‍ദ്ദേശം. എ. ഗോപാലകൃഷ്ണനും വിശ്വംപാപ്പയും ഉള്‍പ്പെടെ എല്ലാവരും അവരവര്‍ക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പോയി. ഇതിനിടെ അയോദ്ധ്യയിലേക്ക് പോകാനുള്ള ഊടുവഴികള്‍ സൈക്കിളില്‍ സഞ്ചരിച്ച് മനസിലാക്കി.

ഗ്രാമവാസികള്‍ സ്‌നേഹത്തോടെയും ആദരവോടെയുമാണ് കണ്ടത്. അവര്‍ ഒരുദിവസം മാര്‍ക്കറ്റ് കാണിക്കാന്‍ കൊണ്ടുപോയി. വിവരം മണത്തറിഞ്ഞ പോലീസ് മാര്‍ക്കറ്റ് വളഞ്ഞു. അവിടെ നിന്ന് രക്ഷപ്പെട്ടു. മറ്റൊരുദിവസം താമസിക്കുന്ന വീട്ടില്‍ റെയ്ഡ് ഉണ്ടാകുമെന്നായിരുന്നു വിവരം. വീട്ടിലെ സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന മുറിയിലേക്ക് അന്ന് രാത്രി മാറ്റി. പ്രതീക്ഷിച്ചതു പോലെ പരിശോധനയുണ്ടായി. എന്നാല്‍ സ്ത്രീകളുടെ മുറി പരിശോധിച്ചില്ല. തുടര്‍ന്ന് രാമദൗത്യം പൂര്‍ത്തിയാക്കുന്നതുവരെ ആ മുറിയാണ് ഉപയോഗിച്ചത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വിശ്വംപാപ്പയുടെ സാന്നിധ്യം മനസിലാക്കിയ പോലീസ് ആ ഗ്രാമവും വളഞ്ഞു. അദ്ദേഹവും തന്ത്രപരമായി രക്ഷപ്പെട്ടെത്തി എ. ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

കേരളത്തില്‍ നിന്നെത്തുന്ന കര്‍സേവകര്‍ക്ക് താമസിക്കാന്‍ നര്യാമയിലെ വലിയൊരു മാവിന്‍തോട്ടമായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ അവര്‍ ഝാന്‍സിയില്‍ അറസ്റ്റിലായെന്ന സന്ദേശം ലഭിച്ചു. ഏതുവിധേനയും കര്‍സേവയ്‌ക്കെത്തണമെന്ന നിശ്ചയമായിരുന്നു പിന്നെ മനസില്‍. ആ ദിവസം എത്തി. നാട്ടുകാരായ നൂറ്റമ്പതോളം രാമഭക്തരുമായി യാത്ര തിരിച്ചു. തര്‍ക്കമന്ദിരത്തിന് 50 മീറ്റര്‍ മാത്രം അകലെയെത്തിയപ്പോള്‍ പോലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. അതിനിടയില്‍ തര്‍ക്കമന്ദിരത്തിന് മുകളില്‍ കോത്താരി സഹോദരന്മാരുടെ നേതൃത്വത്തില്‍ നിശ്ചിത മുഹൂര്‍ത്തത്തില്‍ത്തന്നെ കാവിക്കൊടി പാറിപ്പിച്ചിരുന്നു. എവിടെയൊക്കെയോ വെടിയൊച്ച. ഉന്തുവണ്ടിയില്‍ മൃതശരീരങ്ങള്‍ വലിച്ചുകൊണ്ടുവരുന്ന കാഴ്ച… പ്രതിഷേധം… തലപൊട്ടി ചോര ഒലിക്കുന്ന നിലയില്‍ അശോക് സിംഗാള്‍ മൂവായിരത്തോളം പ്രവര്‍ത്തകരെയും നയിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. വിഎച്ച്പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ റിട്ട. ഡിജിപി ദീക്ഷിതായിരുന്നു പോലീസുമായി സംസാരിച്ചത്.

നവംബര്‍ ഒന്നും രണ്ടും തീയതികളില്‍ അയോദ്ധ്യാനഗരിയില്‍ രാമഭക്തര്‍ ശ്രീരാമന്ത്രം മുഴക്കി ഭജനചൊല്ലി പ്രദക്ഷിണം നടത്തി. തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിപതാക പാറിച്ച രാംകുമാര്‍ കോത്താരിയും ശരദ്കുമാര്‍ കോത്താരിയും പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു. നവംബര്‍ രണ്ട് കാര്‍ത്തികപൂര്‍ണിമ ദിനത്തില്‍ ഭജനചൊല്ലി മുന്നേറിയ രാമഭക്തരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കോത്താരി സഹോദരന്മാരെ ഞങ്ങളുടെ കണ്‍മുന്നില്‍ പോലീസ് വെടിവച്ചുകൊന്നു. ഒരുവിളിപ്പാടകലെ കണ്‍മുന്നില്‍ അവര്‍ പിടഞ്ഞുമരിക്കുമ്പോഴും ശ്രീരാമനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ മുന്നേറുന്ന കാഴ്ചയായിരുന്നു എല്ലായിടത്തും.

Tags: AyodhyaRam MandirKarsevaksHistory of Karseva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.