ന്യൂദല്‍ഹി: നുഴഞ്ഞുകയറ്റവും അതിര്‍ത്തി കടന്നുള്ള തീവ്രവാദവും തടയുന്നതിനായി മ്യാന്‍മറുമായുള്ള മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ 300 കിലോമീറ്റര്‍ കൂടി അധികമായി വേലി കെട്ടും. നേരത്തെ അരുണാചല്‍. മിസോറാം, നാഗലാന്റ് അതിര്‍ത്തിയില്‍ 1643 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടുന്ന നടപടി ആരംഭിച്ചിരുന്നു. അതിനു പുറമെയാണ് മണിപ്പൂരിന്റെ അതിര്‍ത്തിയില്‍ കൂടി വേലി കെട്ടാന്‍ തീരുമാനിച്ചത്.
മ്യാന്‍മര്‍ അതിര്‍ത്തിയുടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആളുകളെ ശരിയായി പരിശോധിക്കില്ല എന്ന ആശങ്കയുണ്ട്. മേഖലയുടെ മൊത്തം ജനസംഖ്യാശാസ്ത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന വളരെ ഗുരുതരമായ പ്രശ്‌നമാണിതത്. ഇന്തോ -മ്യാന്‍മര്‍ അതിര്‍ത്തി പൂര്‍ണ്ണമായും വേലി കെട്ടിയാല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കൂടുതല്‍ കടന്നുകയറ്റം നിയന്ത്രിക്കാന്‍ ് സഹായിക്കും. മേഖലയിലെ എല്ലാ തദ്ദേശീയരെയും സംരക്ഷിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും
2021 ന്റെ തുടക്കത്തില്‍ മ്യാന്‍മാറില്‍ ‘ജനാധിപത്യ അനുകൂല’ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം അടിച്ചമര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 50 എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 30,000 മ്യാന്‍മര്‍ പൗരന്മാര്‍ ഭാരതത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മിസോറാമിലാണ് കൂടുതല്‍. മിസോകളുമായി വംശീയ ബന്ധം പങ്കിടുന്നവരാണെന്നും പറഞ്ഞ് മിസോറം സര്‍ക്കാരും സിവില്‍ സമൂഹവും അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി. അഭയാര്‍ഥികളെ ഉടന്‍ നാടുകടത്താനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാന്‍ മിസോറാം സര്‍ക്കാരും വിസമ്മതിച്ചിരുന്നു. മണിപ്പുര്‍ കലാപത്തിനു പിന്നില്‍ മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റക്കാരാമെന്നതതിന്റെ തെളിവുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് വേലിയുടെ നീളം കൂട്ടാന്‍ തീരുമാനിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: