Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാക്കപകള്‍ പ്രിയങ്കരവും മാധുര്യമുള്ളതുമാവട്ടെ

അതിനെ പവിത്രതയുടേയും നിര്‍വികാരത്വത്തിന്റെയും പ്രതീകമായി കരുതുന്നു. പവിത്രതയുടെയും നിര്‍വികാരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള മാധുര്യം വാണിയില്‍ ഉണ്ടായിരിക്കട്ടെ, സ്വാര്‍ത്ഥമതികളെയും ധൂര്‍ത്തന്മാരേയുംപോലെ ആവാതിരിക്കട്ടെ. ഇതിനുവേണ്ടി വെള്ളി പ്രതീകമായി ഉപയോഗിക്കുന്നു.

Janmabhumi Online by Janmabhumi Online
Jan 3, 2024, 07:02 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(നാമകരണ സംസ്‌കാരം തുടര്‍ച്ച)
മധുപ്രാശനം ശിക്ഷണവും പ്രേരണയും:
ഈ വിധാനത്തില്‍, നിര്‍ദ്ദിഷ്ട ഉപകരണം കൊണ്ട് കുട്ടിയെ തേന്‍ ഊട്ടുകയാണ് ചെയ്യുന്നത്. നാവില്‍ തേന്‍ തൊട്ട് കൊടുക്കുന്ന ഈ സംസ്‌കാരകര്‍മ്മത്തില്‍ മധുരവചനം ചൊല്ലുക എന്ന ശിക്ഷണമാണ് അടങ്ങിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മാന്യത പ്രകടമാകുന്നത്, അയാളുടെ വാണിയിലൂടെയാണ്. മാധുര്യമുള്ളതും നമ്രതാപൂര്‍ണവും പ്രിയകരവും ശിഷ്ടതാപൂര്‍ണവുമായ വചനങ്ങളിലൂടെയാണ് ആളിന്റെ സഭ്യത മനസ്സിലാക്കപ്പെടുന്നത്. ഈ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ സ്‌നേഹാദരങ്ങളും സഹകരണവും നേടാനാവുന്നത്. മധുരഭാഷണം തന്നെയാണ് വശീകരണമന്ത്രം. നിറം ഒന്നായിട്ടും കുയിലിനെ പ്രശംസിക്കുകയും കാക്കയെ നിന്ദിക്കുകയും ചെയ്യുന്നത് അവയുടെ സ്വരത്തിലുള്ള വ്യത്യാസം കൊണ്ടാണ്. വെള്ളി വെളുത്തതാണ്, ശുഭ്രമാണ്. അതിനെ പവിത്രതയുടേയും നിര്‍വികാരത്വത്തിന്റെയും പ്രതീകമായി കരുതുന്നു. പവിത്രതയുടെയും നിര്‍വികാരത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള മാധുര്യം വാണിയില്‍ ഉണ്ടായിരിക്കട്ടെ, സ്വാര്‍ത്ഥമതികളെയും ധൂര്‍ത്തന്മാരേയുംപോലെ ആവാതിരിക്കട്ടെ. ഇതിനുവേണ്ടി വെള്ളി പ്രതീകമായി ഉപയോഗിക്കുന്നു.

ക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുന്നതോടെ നിര്‍ദ്ദിഷ്ട ഉപകരണം (സ്പൂണോ വെള്ളിമോതിരമോ) കൊണ്ട് സ്വല്പം തേനെടുത്ത് കുട്ടിയുടെ നാവില്‍ തേയ്‌ക്കുക. വീട്ടിലെ ഏതെങ്കിലും വന്ദ്യവ്യക്തിയോ സന്നിഹിതരായ ആളുകളില്‍വെച്ച് ഏതെങ്കിലും സ്വഭാവനിഷ്ഠയുള്ളതും മാന്യനുമായ വ്യക്തിയോ മുഖേനയും ഈ കാര്യം ചെയ്യിക്കാവുന്നതാണ്. സന്നിഹിതരായ സകല ജനങ്ങളുടേയും ഭാവസംയോഗംമൂലം കുട്ടിയുടെ നാവില്‍ ശുഭപ്രദവും പ്രിയകരവും മംഗളകരവും ക്ഷേമപ്രദവുമായ വാണിയുടെ സംസ്‌കാരം സ്ഥാപിക്കപ്പെടുകയാണെന്നു സങ്കല്പിക്കുക.

ഓം പ്രതേ ദദാമി മധുനോ
ഘൃതസ്യ, വേദം സവിത്രാ
പ്രസൂതം മഘോനാം
ആയുഷ്മാന്‍ ഗുപ്‌തോ ദേവതാഭിഃ,
ശതം ജീവ ശരദോ ലോകേ അസ്മിന്‍

സൂര്യനമസ്‌കാരം
സൂര്യന്‍ ചലനാത്മകത്വത്തിന്റെയും തേജസ്സിന്റെയും പ്രകാശത്തിന്റെയും ഊഷ്മളതയുടേയും പ്രതീകമാണ്. അതിന്റെ കിരണങ്ങളാണ് ഈ ലോകത്തില്‍ ജീവിതം ചലിപ്പിക്കുന്നത്. കുട്ടിയിലും ഈ ഗുണങ്ങള്‍ വളരണം. സൂര്യന്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അതിനു വിശ്രമിക്കാനായി ഒഴിവില്ല. ഒരു നിമിഷംപോലും തന്റെ കര്‍ത്തവ്യത്തോടു വൈമുഖ്യം കാട്ടുന്നില്ല. ധൃതികൂട്ടുകയോ അക്ഷമ കാട്ടുകയോ ചെയ്യുന്നില്ല. ക്ഷീണിച്ചുള്ള തളര്‍ച്ചയോ ഉദാസീനതയോ ഉപേക്ഷയോ കാട്ടുന്നുമില്ല. നിര്‍ദ്ദിഷ്ട കര്‍ത്തവ്യം പൂര്‍ണ്ണദൃഢതയോടും ഏകാഗ്രതയോടും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇതു തന്നെയായിരിക്കണം മനുഷ്യന്റെയും ക്രിയാപദ്ധതി. യാതൊരു കാര്യം തീരുമാനിച്ചുവോ, യാതൊരു പരിപാടി സ്വീകരിച്ചുവോ അതില്‍ ശൈഥില്യം കാട്ടുകയോ ക്ഷമയില്ലാതെ ധൃതിയും സാഹസവും കാട്ടുകയോ ചെയ്യരുത്. ക്ഷമയോടും സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടും കൂടെ നിരന്തരം മുമ്പോട്ടു ഗമിച്ചുകൊണ്ടിരിക്കണം. കുട്ടിക്ക് തന്റെ ഭാവിജീവിതത്തില്‍ അലസത, ശൈഥില്യം, ചിട്ടയില്ലായ്മ എന്നിവ ഭവിക്കരുതെന്ന പ്രേരണയും സൂര്യദര്‍ശനത്തോടൊപ്പം നല്‍കപ്പെടുന്നു. ചിട്ടയും ഉത്സാഹവും അദ്ധ്വാനവും മുഖേനയേ കാര്യമായ എന്തെങ്കിലും ചെയ്യാനാവൂ. അതിനാല്‍ കുട്ടി സൂര്യനെ ദര്‍ശിക്കുകയും അതിന്റെ ഗുണങ്ങളെ ഗ്രഹിക്കുകയും ചെയ്യട്ടെ. രക്ഷകര്‍ത്താക്കള്‍ കുട്ടിയുടെ ബുദ്ധിപരമായ വികസനത്തിനുവേണ്ടി ഉത്തമമായ പ്രേരണകളും സ്ഥിതികളും നല്‍കിക്കൊണ്ടിരിക്കണം.

ക്രിയയും ഭാവനയും:
സൂര്യനെ കാണാന്‍കഴിയുമെങ്കില്‍ മാതാവ് കുട്ടിയെ എടുത്തുകൊണ്ട് വെളിയില്‍പോയി സൂര്യദര്‍ശനം ചെയ്യിക്കുക. സൂര്യനെ നമസ്‌കരിക്കുക. എന്തെങ്കിലും കാരണവശാല്‍ സംസ്‌കാരസമയത്തു സൂര്യനെ കാണാന്‍ സാധിക്കുകയില്ലെങ്കില്‍ അതിനെ ധ്യാനിച്ചുകൊണ്ട് നമസ്‌കരിക്കുക. മാതാവ് തന്റെ സ്‌നേഹത്തിന്റെ പ്രഭാവത്താല്‍ കുട്ടിയില്‍ തേജസ്സിനോടു ആകര്‍ഷണം ഉളവാക്കുകയാണെന്നും കുട്ടിയില്‍ തേജോമയമായ ജീവിതത്തോട് സ്വാഭാവികമായ പ്രതിപത്തി ഉളവാകുകയാണെന്നും സങ്കല്പിക്കുക. എല്ലാവരും ചേര്‍ന്ന് ഇത് സുദൃഢമാക്കുകയും പോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക.

ഓം തച്ചക്ഷുര്‍ദ്ദേവഹിതം
പുരസ്താച്ഛുക്രമുച്ചരത്.
പശ്യേമ ശരദഃ ശതം
ജീവേമ ശരദഃ ശതം
ശ്രുണുയാമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമദീനാഃ
സ്യാമ ശരദഃ ശതം
ഭൂയശ്ച ശരദഃ ശതാത്

‘ഗായത്രീ പരിവാറിന്റെ ആത്മീയ പ്രസിദ്ധീകരണങ്ങളില്‍ നിന്ന്‌

Tags: Samskriti
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദാനം എന്ന പ്രതിഫലം

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

Samskriti

ക്ഷേത്രദര്‍ശനത്തിന്റെ രസതന്ത്രം

Samskriti

അന്നദാനം മഹാദാനം

Samskriti

എടുക്കുന്നതിലേറെ കൊടുക്കാനാവണം

പുതിയ വാര്‍ത്തകള്‍

സൈപ്രസ് പ്രസിഡന്‍റ് നികോസ് ക്രിസ്റ്റോഡൗലിഡസ് മോദിയെ സ്വീകരിക്കുന്നു (വലത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുർക്കി-പാകിസ്ഥാൻ അച്ചുതണ്ടിനെ ചെറുക്കാന്‍ മോദി സൈപ്രസിലെത്തി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (നടുവില്‍) ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനം (വലത്ത്)

തുര്‍ക്കിയുടെ ഡ്രോണുകളെ നാണം കെടുത്തിയ ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ ഇവരാണ്….

ഇന്ത്യയുടെ ശുഭാംശു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് കേരളത്തിന്റെ ജ്യോതിയും ഉമയും പോകും

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട് ; തടഞ്ഞത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

തുർക്കിയെ പിന്തുണയ്‌ക്കരുത് : ബഹിഷ്ക്കരിക്കുക തന്നെ വേണം ; ആമിർ ഖാൻ

എസ്ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies