Categories: KeralaNewsThrissur

ഭാരത് മാതാ കി ജയ് വിളിച്ച്, എന്റെ അമ്മമാരെ സഹോദരിമാരെ എന്ന് പറഞ്ഞു തുടക്കം; എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എണ്ണിപ്പറഞ്ഞ് മോദി

Published by

തൃശ്ശൂര്‍ : ഭാരത് മാതാ കി ജയ് വിളിച്ച് പ്രസംഗത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി. കേരളത്തിന്റെ എന്റെ അമ്മമാരെ സഹോദരിമാരെ നിങ്ങള്‍ എന്നെ അനുഗ്രഹിക്കാനായി എത്തിയതില്‍ നന്ദി അറിയിക്കുക്കുന്നതായും തൃശൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു. മലയാളികള്‍ക്കെല്ലാം പുതുവത്സരാശംസകള്‍ ആശംസിച്ച അദ്ദേഹം ഇന്നലെ മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നു. അദ്ദേഹത്തെയും അനുസ്മരിച്ചു.

ഏറ്റവും വലിയ ഭാഗ്യമാണ് ഭഗവാന്‍ ശിവന്റെ ഭൂമിയായ വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ആകാന്‍ സാധിച്ചത്. ഞാന്‍ ശിവഭക്തനാണ് ഇവിടെ വടക്കുംനാഥ ക്ഷേ്രതത്തില്‍ ശിവന്റെ അനുഗ്രഹമുണ്ട്. തൃശൂര്‍ പൂരം രാജ്യം മുഴുവന്‍ പ്രസിദ്ധമാണ്. കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ ഇന്ന് ശിവഗംഗയില്‍ ജനിച്ച സ്വാതന്ത്ര്യ സമരത്തില്‍ വീര പരാക്രമം കാണിച്ച വീരനാച്ചിയാരുടെയും മഹാരാഷ്‌ട്രയില്‍ നിന്നുള്ള സാവിത്രി നാഥ് ഫൂലേയുടെയും ജന്മദിനമാണിന്ന് അവരേയും അനുസ്മരിക്കുകയാണ്.

കേരളത്തിന്റെ മണ്ണും ഇത്തരത്തിലുള്ള നിരവധി വീരപുത്രിമാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവര്‍ ഈനാടിന്റെസ്വാതന്ത്ര്യത്തിനായി നല്‍കിയിട്ടുള്ള പങ്ക് വലുതാണ്. അക്കമ്മ ചെറിയാന്‍, എ.വി. കുട്ടിമാളു അമ്മ, റോസമ്മ ചെറിയാന്‍ എന്നിങ്ങനെ പോകുന്നു. കാര്‍ത്യായനി അമ്മയും ഭാഗീരഥി അമ്മയും വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസ്സല്ലെന്ന് തെളിയിച്ചു. നഞ്ചിയമ്മ തന്റെ കലാ പ്രാവീണ്യത്തില്‍ ദേശീയ അവാര്‍ഡ് നേടി. പി.ടി. ഉഷ അഞ്ചു ബോബി ജോര്‍ജ് എന്നിവരും കായികരംഗത്ത് അവരുടെ ശക്തി തെളിയിച്ചു.

മോദിയുടെ ഉറപ്പിനെപ്പറ്റിയാണ് രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തെ വികസിത രാഷ്‌ട്രമാക്കുമെന്ന് ഉറപ്പ് നല്‍കി. സ്വാതന്ത്ര്യം ലഭിച്ചശേഷം യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശക്തിയെ പോരായ്മായി കണ്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ നിങ്ങള്‍ക്കെല്ലാം അവരുടെ അധികാരം, അവകാശം ഉറപ്പാക്കി. നാരീശക്തി വന്ദന്‍ നിയമം പ്രാവര്‍ത്തികമാക്കി. സ്ത്രീ ശാക്തികരണം. വനിതാ സംവരണ ബില്‍. മുത്തലാക്കില്‍ നിന്നും മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് മോചനം നല്‍കുമെന്ന് ഉറപ്പ് നല്‍കി അതും മോദീ സര്‍ക്കാര്‍ പാലിച്ചു.

ബിജെപിക്ക് നാല് വിഭാഗമാണുള്ളത്, ദരിദ്രര്‍, യുവാക്കള്‍ കര്‍ഷകര്‍, സ്ത്രീകള്‍ അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പദ്ധതികളുടെ ഫലം കൂടുതലും ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ലഭിച്ചിട്ടുള്ളത് ഇടതുപക്ഷ കോണ്‍ഗ്രസ് ഭരണത്തില്‍ സ്ത്രീകള്ഡ്ക് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ലഭ്യമായിരുന്നില്ല. ഇവയെല്ലാം പരിഹരിക്കുമെന്ന് മോദി ഉറപ്പ് നല്‍കി. അത് പാലിച്ചു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 10 കോടി ജനങ്ങള്‍ക്ക് ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് നല്‍കി. 11 കോടി ജനങ്ങള്‍ക്ക് പൈപ്പ് വെള്ളം, 12 കോടി ജന്ങ്ങള്‍ക്ക് ശൗച്യാലയം, 1 രൂപയ്‌ക്ക് സാനിറ്ററി പാഡ്്, കേരളത്തിലെ 80 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കി. പ്രസവാവധി 26 ആഴ്ചയാക്കി. 30 കോടിയിലധികം പേര്‍ക്ക് മുദ്രാ ലോണ്‍, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അവസരം. ഇതെല്ലാം മോദി നല്‍കിയ വാഗ്ദാനങ്ങളാണ്. വരും ദിനങ്ങളില്‍ രാജ്യ്‌ത്തെ വനിതകള്‍ക്കെല്ലാം വന്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്. സ്ത്രീശക്തി സുപ്രധാന ശക്തിയായി മാറണം. അതിനായി അവസരങ്ങളുടെ കലവറയുണ്ട്. പ്രധാനമന്ത്രി വിശ്വകര്‍മ്മയോജനയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും, പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്നും മോദി ഉറപ്പ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി അവാസ് യോജനയില്‍ എല്ലാവര്‍ക്കും വീടും ലഭ്യമാക്കുന്നുണ്ട്.

കേരളത്തില്‍ നിന്നും നിരവധിയാളുകളാണ് പഠിക്കാനും ജോലിക്കുമായി വിദേശത്തേയ്്ക്ക് പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ നിരവധി ദുരിത അവസരങ്ങളിലൂടെ കേരളം കടന്നുപോയിട്ടുണ്ട്. അത് ഉക്രൈന്‍ സംഘര്‍ഷം സുഡാന്‍, ഗാസ എന്നിവിടങ്ങളിലെ സംഘര്‍ഷം ഏതുമാകട്ടെ. കേരളത്തിലെ നേഴ്‌സുമാര്‍ ഇറാഖില്‍ പെട്ട് പോയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ നാട്ടിലെത്തിച്ചു. കേരളത്തില്‍ വളരെക്കാലമായി എല്‍ഡിഎഫും യുഡിഎഫും ഭരിച്ചുവരികയാണ്. ഇവരുടെ പേരില്‍ മാത്രമാണ് ഈ രണ്ട്് പാര്‍ട്ടിയുള്ളത്. എന്നാല്‍ ഇവരുടെ അഴിമതിയിലും പ്രവര്‍ത്തനങ്ങളിലും കുടുംബാധിപത്യത്തിലും യാതൊരു മാറ്റവും ഇല്ല. ഇന്‍ഡി മുന്നണിയുണ്ടാക്കി ഇപ്പോ്ള്‍ അവര്‍ ഒന്നിച്ചായിരിക്കുകയാണ്. കേരളത്തില്‍ വികസനം വേണമെങ്കില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് മാത്രമേ സാധിക്കൂവെന്ന് ഇന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by