Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ ഇഷ്ടികയിലുമുണ്ട് ഹൃദയരാമന്‍

രാമക്ഷേത്രം പൂര്‍ത്തിയാകുന്നു... പകുതി പൊളിഞ്ഞ വീടിന്റെ ചിതറിയ ഇഷ്ടികകളില്‍ അയോധ്യാരാമനെ പ്രതിഷ്ഠിച്ച് സന്തോഷ് ദുബെ കാത്തിരിക്കുന്നു. വെടിയുണ്ടകള്‍ക്ക് തകര്‍ക്കാനാവാത്ത സഹനത്തിന്റെയും ധീരതയുടെയും കരുത്തോടെ...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 10:33 am IST
in India
സന്തോഷ് ദുബെ

സന്തോഷ് ദുബെ

ജമുനിയാബാഗിലെ പകുതി പൊളിഞ്ഞ വീടിന് ഒരു കാത്തിരിപ്പിന്റെ കഥ പറയാനുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സന്തോഷ് ദുബെ എടുത്ത തപസിന്റെയും സഹനത്തിന്റെയും കഥ.. രാമന് വേണ്ടി കര്‍സേവയ്‌ക്കു പോയതിന് മുലായത്തിന്റെ പോലീസ് ഏല്പിച്ച മാരകമായ മുറിവും പേറി ദുബെ കാത്തിരുന്നത് ഈ മുഹൂര്‍ത്തത്തിനായാണ്.

1990ലെ കര്‍സേവയില്‍ അയോധ്യയില്‍ താനറിയാതെ ഒരു കിളിപോലും പറക്കില്ലെന്ന് അഹങ്കരിച്ച മുലായത്തിന്റെ കാവലത്രയും തകര്‍ത്ത് തര്‍ക്കമന്ദിരത്തിന് മുകളിലേക്ക് പാഞ്ഞുകയറിയവരില്‍ ഒരാള്‍ ഈ സന്തോഷ് ദുബെയാണ്. കാലിലും കൈയിലുമായി നാല് വെടിയുണ്ടകളാണ് ഏറ്റത്. കലിതീരാത്ത മുലായം സര്‍ക്കാര്‍ പിന്നെയും വേട്ടയാടി. ജമുനിയബാഗിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട് അവര്‍ പകുതി ഇടിച്ചു. കതക് തകര്‍ത്തു. സന്തോഷ് അന്നെടുത്ത പ്രതിജ്ഞയാണ് രാമക്ഷേത്രം നിര്‍മിച്ചിട്ടേ ഒരു വീട് പണിയുകയുള്ളൂ എന്നത്. അവര്‍ തകര്‍ത്തിട്ട ഇഷ്ടികകള്‍ ദുബെ സൂക്ഷിച്ചു. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമേ ആ ഇഷ്ടികകള്‍ സ്വന്തം വീടിനോട് ചേര്‍ക്കുകയുള്ളൂ എന്ന് ശപഥം ചെയ്തു….

1984 ജനുവരി 30ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സരയൂ തീരത്ത് രാമഭക്തര്‍ ഒത്തുചേര്‍ന്ന് പുണ്യനദിയിലെ ജലം കൈയിലെടുത്താണ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സന്തോഷ് ദുബെ അന്ന് അണിചേര്‍ന്നതാണ് ഈ മുന്നേറ്റത്തില്‍. രാമക്ഷേത്രവിമോചനത്തിനായുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ദുബൈ പിന്നിലും പലപ്പോഴും മുന്നിലുമായി അണിനിരന്നു.

1990 ലെ കര്‍സേവയില്‍ പങ്കെടുക്കുന്നതിനിടെ പോലീസ് വെടിവയ്‌പില്‍ മാരകമായി പരിക്കേറ്റിട്ടും സന്തോഷ് പിന്മാറിയില്ല. 1992 ഡിസംബര്‍ 6ന് വീണ്ടും കര്‍സേവയ്‌ക്കെത്തി. പായല്‍ മൂടിയ താഴികക്കുടത്തിന് മുകളില്‍ കയറിയെങ്കിലും നിലംപതിച്ചു. ശരീരത്തില്‍ 17 ഒടിവുകള്‍ സംഭവിച്ചു.

മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുകയും വീണ്ടും രാമസേവയില്‍ മുഴുകുകയും ചെയ്തു. 2010ല്‍ ബികാപൂരില്‍ നിന്ന് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നീട് ബിസിനസിലേക്കിറങ്ങി. പണം സമ്പാദിച്ചു. ജീവിതം മെച്ചപ്പെട്ടു. ഒരു വീട് സ്വന്തമാക്കാമായിരുന്നെങ്കിലും സന്തോഷ് ദുബൈ അന്ന് ചെയ്ത പ്രതിജ്ഞയില്‍ ഉറച്ചുനിന്നു.

1984 ജനുവരി 30ന് സരയുവിലെ പുണ്യതീര്‍ത്ഥത്തില്‍ തൊട്ട് എടുത്ത ആ പ്രതിജ്ഞയാണ് ജനുവരി 22 ന് സഫലമാകുന്നത്. ശ്രീരാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ ഇനി ഭഗവാന് മുന്നിലേക്കില്ലെന്ന് 1992ല്‍ തീരുമാനിച്ചതാണ്. എല്ലാ പ്രതിജ്ഞകളും പൂര്‍ത്തിയാകുന്നു. 2024 ജനുവരി 30ന് ജമുനിയാബാഗില്‍ നിന്ന് നഗ്നപാദനായി സന്തോഷ് ദുബെ അയോധ്യയിലേക്ക് എത്തും. ജീവിച്ചിരിക്കുന്ന കര്‍സേവകര്‍ക്കൊപ്പം രാമരാജധാനിയെ പ്രദക്ഷിണം ചെയ്ത് ബാലകരാമനെ ദര്‍ശിക്കും.

‘നാല്പത് വര്‍ഷത്തെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. ഭഗവാന്‍ ശ്രീരാമനെ അദ്ദേഹത്തിന്റെ സ്വന്തം കൊട്ടാരത്തില്‍ കാണുക എന്നതായിരുന്നു ജീവിതലക്ഷ്യം. അത് യാഥാര്‍ത്ഥ്യമാകുന്നു. ഭഗവാനെ ദര്‍ശിച്ച് മടങ്ങിയതിന് ശേഷം എന്റെ വീടിന് ഞാന്‍ ഇഷ്ടിക പടുക്കും. അതില്‍ ആദ്യ ഇഷ്ടികയില്‍ എന്റെ ഹൃദയരാമനെ പ്രതിഷ്ഠിക്കും, സന്തോഷ് ദുബെ വീണ്ടും പ്രതിജ്ഞയെടുക്കുന്നു.

Tags: AyodhyaSreeRam Janmabhoomi Theertha TempleRam MandirKarsevaks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.