ന്യൂഡൽഹി: ഓഫീസുകളിൽ ഉണ്ടായിരുന്ന ആക്രി സാധനങ്ങൾ വിറ്റതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 1,163 കോടി രൂപ. കേന്ദ്രസർക്കാർ ഓഫീസുകളിലെ ഫയലുകൾ, ഉപയോഗശൂന്യമായ വാഹനങ്ങൾ, ഓഫീസ് സാമഗ്രികൾ എന്നിവയാണ് വിൽപ്പന നടത്തിയത്. 2021 ഒക്ടോബർ മുതലുള്ള കാലയളവിൽ സർക്കാർ ഖജനാവിലേക്ക് ലഭിച്ച തുകയാണിത്.
ഈ വർഷം 557 കോടി രൂപയാണ് ഇത്തരത്തിൽ ലഭിച്ചത്. കേന്ദ്രസർക്കാർ ഓഫീസുകളിൽ നിന്നും 96 ലക്ഷം പഴയ ഫയലുകളാണ് ഇത്തരത്തിൽ ആക്രിയായി വിറ്റഴിച്ചത്. ഇതോടെ സർക്കാർ ഓഫീസുകളിലെ 355 ലക്ഷം ചതുരശ്രയടി സ്ഥലം ഒഴിവായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ആക്രി വിറ്റതിലൂടെ ലഭിച്ച തുകയിൽ 225 കോടി റെയിൽവേ മന്ത്രാലയത്തിൽ നിന്നുമാണ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും 168 കോടി രൂപ ലഭിച്ചു. പെട്രോളിയം മന്ത്രാലയത്തിൽ നിന്നും ആക്രി സാധനങ്ങൾ വിറ്റതോടെ 56 കോടിയാണ് ലഭിച്ചത്. കൽക്കരി മന്ത്രാലയം ആക്രി വിൽപ്പനയിലൂടെ നേടിയത് 34 കോടി രൂപയാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഓഫീസുകളിൽ നിന്നും ഉപയോഗശൂന്യമായ സാധനങ്ങൾ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: