Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെറും കടലാസുപുലിയോ ഇന്ത്യാ മുന്നണി? ദല്‍ഹിയിലെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെച്ചൊല്ലി അടിച്ച് പിരിഞ്ഞ് നാലാം യോഗം

ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 10:41 pm IST
in India

ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്വലവിജയം മോദിയ്‌ക്ക്ടുത്തെത്തില്ല രാഹുല്‍ഗാന്ധി എന്ന ഉറച്ച ബോധം പ്രതിപക്ഷനേതാക്കളില്‍ രൂഡമൂലമായിക്കഴിഞ്ഞു. അതുകൊണ്ടാകാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും നിര്‍ദേശിച്ചത് . അതേ സമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായോ അതല്ലെങ്കില്‍ ഇന്ത്യാമുന്നണിയുടെ അധ്യക്ഷനായോ നിതീഷ്കുമാറിനെ തീരുമാനിക്കണമെന്ന് വാശിപിടിച്ച് ലാലുപ്രസാദ് യാദവും നിതീഷ്കുമാറും.

എന്തായാലും ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലുള്ള ആശയക്കുഴപ്പം തീര്‍ക്കാതെ ഇന്ത്യാമുന്നണിയ്‌ക്ക് മുന്നോട്ട് പോകാനുമാവില്ല. മമതയും കെജ്രിവാളും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പര്യമില്ലാത്തവരാണ്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മതിയെന്ന് പറയുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കലാണ്. കാരണം കുടുംബവാഴ്ചപ്രകാരം അടുത്ത പ്രധാനമന്ത്രിയാകേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയാണ്. പക്ഷെ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പരാജയം പല പ്രതിപക്ഷപാര്‍ട്ടിനേതാക്കളിലും രാഹുല്‍ ഗാന്ധിയോടുള്ള താല്‍പര്യം വല്ലാതെ കുറച്ചിരിക്കുകയാണ്. യാതൊരു വ്യക്തിപ്രഭാവവുമില്ലാത്ത രാഹുല്‍ഗാന്ധിയുമായി മുന്നോട്ടു പോയാല്‍ അത് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ മറ്റൊരു ദുരന്തം കൂടിയാക്കുമെന്ന് പ്രതിപക്ഷനേതാക്കള്‍ ഭയപ്പെടുന്നു. എന്തായാലും മമതയുടെയും കെജ്രിവാളിന്റെയും നിര്‍ദേശം മകന്‍ പ്രധാനമന്ത്രിയാകുന്നതും സ്വപ്നംകണ്ട് ജീവിക്കുന്ന സോണിയാഗാന്ധിയുടെ മനസ്സമാധാനം തകര്‍ത്തിരിക്കുന്നു.

ബീഹാറില്‍ നിന്നും വന്ന ലാലുവിനെയും നിതീഷ്കുമാറിനെയും സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മുഖവും ഇന്ത്യാ മുന്നണിയുടെ അധ്യക്ഷപദവിയും നിതീഷ്കുമാറിന് നല്‍കണമെന്നതാണ് ആവശ്യം. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഇന്ത്യാമുന്നണി യോഗത്തിന് ശേഷം പതിവായി നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് കാത്ത് നില്‍ക്കാതെ സ്ഥലം വിട്ടു. ലാലുപ്രസാദ് യാദവിനെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതോടെ മകന്‍ തേജസ്വി യാദവിനെ ബീഹാര്‍മുഖ്യമന്ത്രിയായി വാഴിക്കാം. ഒരിയ്‌ക്കല്‍ അത് നടന്നാല്‍ പിന്നെ നിതീഷ് കുമാറിന് അച്ഛനും മകനും ആ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്നുറപ്പ്. നിതീഷ് കുമാറാകട്ടെ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ കൂടെ ചേര്‍ന്നതുമുതല്‍ അസ്വസ്ഥനാണ്. തന്നെ അച്ഛനും മകനും ചേര്‍ന്ന് അധികാരത്തില്‍ നിന്നും മെല്ലെ മെല്ലെ തള്ളിമാറ്റുകയാണെന്ന് നിതീഷ് കുമാറിന് അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി.

പണമില്ലായ്‌മയും ഇന്ത്യാമുന്നണിയെ വലയ്‌ക്കുന്നതായി പറയുന്നു. അതിന് ഉദാഹരണമാണ് ജെഡിയു എംപി സുനില്‍കുമാര്‍ പിന്‍റു കോണ്‍ഗ്രസിനെയും അതിന്റെ ഫണ്ടില്ലായ്‌മയെയും വിമര്‍ശിച്ച് നടത്തിയ പ്രസ്താവന. യോഗത്തില്‍ ചായയും ബിസ്കറ്റും മാത്രമേയുള്ളൂ വെന്നും സമോസയെ ഒഴിവാക്കിയെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. മാത്രമല്ല, യോഗത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. പിന്‍റുവാകട്ടെ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ബിജെപി വിജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുകയും ചെയ്തു.

നിതീഷ്കുമാറിനും ലാലുപ്രസാദ് യാദവിനും കടുത്ത ദേഷ്യം തോന്നിയത് ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദേശിച്ച മമത ബാനര്‍ജിയോടാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാത്തതിലാണ് അവര്‍ക്ക് നീരസം.

 

Tags: MamataRahul GandhikejriwalMallikarjun KhargeINDIA frontopposition coalitionIndiablocPM candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.