Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അചലവും സനാതനവുമായ ദേഹി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 09:59 pm IST
in Samskriti

(കൃഷ്ണാര്‍ജുന സംവാദം തുടര്‍ച്ച)
ഭഗവാനേ, അപ്പോള്‍ ആരാണ് മരിക്കുന്നത്?
അര്‍ജുനാ! ശരീരം മരിക്കുന്നു. ഒരു മനുഷ്യന്‍ പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ഈ ജീവാത്മാവ് പഴയ ശരീരം ഉപേക്ഷിച്ച് മറ്റൊരു പുതിയ ശരീരത്തിലേക്ക് നീങ്ങുന്നു.

പുതിയ ശരീരങ്ങള്‍ സ്വീകരിക്കുമ്പോള്‍, ഇതില്‍ എന്തെങ്കിലും വികാരം ഉണ്ടാകുമോ?
ഇല്ല, ഇതില്‍ ഒരിക്കലും ഒരു വികാരവുമുണ്ടാകില്ല, കാരണം ആയുധങ്ങള്‍ക്ക് ഈ ആത്മാവിനെ മുറിക്കാനാവില്ല, അഗ്‌നിക്ക് അതിനെ ദഹിപ്പിക്കാനാവില്ല, വെള്ളത്തിന് നനയ്‌ക്കാന്‍ കഴിയില്ല, വായുവിന് വരണ്ടതാക്കാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് ഇത് ആയുധം കൊണ്ട് മുറിയാത്തതും കത്താത്തതും നനയാത്തതും ഉണങ്ങാത്തതും?
ഈ ആത്മാവിനെ മുറിക്കാനോ കത്തിക്കാനോ നനയ്‌ക്കാനോ ഉണക്കാനോ കഴിയില്ല; കാരണം, ഇത് ശാശ്വതവും എല്ലാത്തിലും പൂര്‍ണ്ണവും സുസ്ഥിരമായ സ്വഭാവമുള്ളതും അചലവും സനാതനവുമാണ്. ഈ ആത്മാവ് ഇന്ദ്രിയങ്ങളുടെ വിഷയമല്ല, അതായത്, അത് പ്രത്യക്ഷത്തില്‍ ദൃശ്യമല്ല. ഇത് അന്തഃകരണത്തിന്റേയും വിഷയമല്ല, ഇതില്‍ ഒരു വികാരവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ഈ ദേഹിയെ ഇങ്ങനെ അറിഞ്ഞു നീ ദുഃഖിക്കേണ്ടതില്ല.

ദേഹിയെ വികാര രഹിതമാണെന്ന് കരുതിയാല്‍ ദുഃഖം ഉണ്ടാകില്ല, എന്നാല്‍ അത് വികാരമുള്ളതായി കണക്കാക്കിയാല്‍ ശോകമുണ്ടാവുമല്ലോ?
ഹേ മഹാബാഹോ! ഈ ദേഹിയെ അനുദിനം ജനിക്കുകയും മരിക്കുകയും ചെയ്യുന്നതായി അംഗീകരിച്ചാലും, നീ അതിനെയോര്‍ത്ത് വിലപിക്കരുത്; കാരണം ജനിക്കുന്നവന്‍ തീര്‍ച്ചയായും മരിക്കും, മരിച്ചവന്‍ തീര്‍ച്ചയായും ജനിക്കും. ഈ നിയമം ആര്‍ക്കും നീക്കം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ദേഹിയെക്കുറിച്ച് നീ വിലപിക്കരുത്.

ശരീരിയെ ഓര്‍ത്ത് വിലപിക്കാന്‍ പാടില്ല, ഇത് ശരിയാണ്; എങ്കിലും ശരീരത്തെയോര്‍ത്ത് വിലപിക്കേണ്ടി വരില്ലേ ഭഗവാനേ?
ശരീരത്തെക്കുറിച്ചും ദുഃഖിക്കേണ്ടതില്ല; കാരണം, ഓ ഭാരതാ! എല്ലാ ജീവികളും ജനനത്തിനുമുമ്പ് അവ്യക്തമായിരുന്നു, മരണശേഷം വീണ്ടും അവ്യക്തമാകും, ഇടയില്‍ മാത്രം പ്രത്യക്ഷപ്പെടും. അപ്പോള്‍, വിലപിക്കാന്‍ എന്താണുള്ളത്?

പിന്നെ ദുഃഖം എന്തുകൊണ്ടുണ്ടാവുന്നു ?
അറിവില്ലായ്‌മ കൊണ്ട്.

എങ്ങനെ അറിയും?
അറിയുക, അതായത് അനുഭവിക്കുക എന്നത്, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ കൊണ്ട് സാധ്യമല്ല, അതിനാല്‍ ഈ ശരീരിയെ കാണുന്നതും പറയുന്നതും കേള്‍ക്കുന്നതും എല്ലാം ആശ്ചര്യം പോലെയാണ്. അതിനാല്‍ ആര്‍ക്കും അത് കേട്ട് അറിയാന്‍ കഴിയില്ല, അതായത് ഇത് സ്വയം അനുഭവിച്ചറിയാനേ സാധിക്കൂ. ഹേ ഭാരതവംശിയായ അര്‍ജുനാ! എല്ലാവരുടെയും ശരീരത്തില്‍ വസിക്കുന്ന ഈ ദേഹി ഒരിക്കലും നശിപ്പിക്കപ്പെടാത്തതാണ്, ഇത് അറിഞ്ഞുകൊണ്ട് നീ ഒരു ജീവിയെയും കുറിച്ച് ദുഃഖിക്കേണ്ടതില്ല.

Tags: Bhagavad GitaSpirituality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് ആരംഭിച്ച സത്സംഗ പരമ്പര സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശക്കുന്നവന് മുന്നില്‍ അന്നമാണ് ആത്മീയത: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.