Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളപ്പണക്കൂമ്പാരത്തില്‍ മോദി വിരുദ്ധര്‍ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 05:00 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ രാഷ്‌ട്രീയ നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭരണത്തിന് പുതിയ തുടക്കം കുറിച്ച 2014 മുതല്‍ കേള്‍ക്കുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ നടത്തിയ അഴിമതികളുടെ വേരുകള്‍ തേടി അന്വേഷണ ഏജന്‍സികള്‍ പോകുന്നതും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില നേതാക്കള്‍ കേസില്‍ പ്രതികളാവുകയും അറസ്റ്റിലാവുകയുമൊക്കെ ചെയ്തതാണ് മോദി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ മുറവിളി കൂട്ടാന്‍ കാണം. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പി. ചിദംബരവും കാര്‍ത്തി ചിദംബരവും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബാഗേലും വരെയുള്ളവര്‍ ഇപ്പോള്‍ പ്രതികളോ ആരോപണവിധേയരോ ആണ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദിനും ബംഗാള്‍ മുഖ്യമന്ത്രി മമതയ്‌ക്കും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയ താരമാണ് ഒഡിഷയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനുമായ ധീരജ് സാഹു. സാഹുവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആരെയും അമ്പരപ്പിക്കുന്ന തോതിലാണ് അനധികൃതമായ പണം പിടിച്ചെടുത്തിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം തുടങ്ങിയ റെയ്ഡ് ദിവസങ്ങളോളം നീണ്ടുനിന്നു. നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ മെഷീനുകള്‍ വേണ്ടിവന്നു. കെട്ടുകെട്ടായി സൂക്ഷിച്ചിരുന്ന പണം കൊണ്ടുപോകാന്‍ കൂടുതല്‍ വാഹനങ്ങളും ആവശ്യമായിവന്നു.

ഇതുവരെ 454 കോടി രൂപയാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. നോട്ടുകള്‍ പൂര്‍ണമായി എണ്ണിത്തീരുന്ന മുറയ്‌ക്ക് തുക ഇതിലും വലുതാവാം. രാജ്യത്തു നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്. ഒഡിഷയില്‍ ഇങ്ങനെയൊരു കൊള്ളക്കാരന്‍ നേതാവുണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ലാതെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും വിശ്വസ്തനായ സാഹുവിന് ഇത്രയും പണം എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ബിനാമിയാണ് സാഹുവെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ രഹസ്യങ്ങള്‍ പൂര്‍ണമായി ചുരുളഴിയുകയുള്ളൂ. രാഹുലിന്റെ ജോഡോയാത്രയില്‍ പങ്കെടുത്ത് അത് വിജയിച്ചതായി പ്രഖ്യാപിച്ച് അഭിമാനിച്ചയാളാണ് സാഹു. നോട്ടുനിരോധനത്തിലും ഇയാള്‍ പ്രതിഷേധിച്ചു. തങ്ങളുടെ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പറഞ്ഞ് നിലവിളിച്ചിരുന്ന കോണ്‍ഗ്രസ് സാഹുവിന്റെ സ്ഥാപനത്തില്‍നിന്ന് പിടിച്ചെടുത്ത പണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സാഹുവിന്റെ ഇത്തരം ഇടപാടുകളുമായി ബന്ധമില്ലെന്നായി പിന്നീടുള്ള നിലപാട്. പണം മുഴുവന്‍ തന്റേതല്ലെന്നും ബന്ധുക്കളുടേതാണെന്നും സാഹുവും പ്രഖ്യാപിച്ചു. പരസ്പരധാരണയോടെ ഇങ്ങനെയൊരു നിലപാട് രണ്ട് കൂട്ടരും എടുക്കുകയാണെന്നു വേണം കരുതാന്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ മുറവിളി കൂട്ടിയിരുന്ന കോണ്‍ഗ്രസിതര പാര്‍ട്ടി നേതാക്കളും സാഹുവിന്റെ രക്ഷയ്‌ക്കെത്തിയിട്ടില്ല. കുടുങ്ങിയെന്ന് ഉറപ്പായി കഴിഞ്ഞതിനാലാണ് ഇങ്ങനെ അകലം പാലിക്കുന്നത്.

മലയാള മാധ്യമങ്ങളുടെ നിശ്ശബ്ദതയാണ് ശ്രദ്ധേയം. അഴിമതിക്കെതിരെ മോദി സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സുമായും ഇടതുപാര്‍ട്ടികളുമായും ഇസ്ലാമിക ശക്തികളുമായും കൈകോര്‍ക്കുന്ന വാര്‍ത്താചാനലുകള്‍ സാഹു സംഭവം കണ്ടില്ലെന്നു നടിക്കുകയാണ്. കോണ്‍ഗ്രസ് നേതാവിന്റെ കൂറ്റന്‍ അഴിമതിയെക്കുറിച്ച് വാര്‍ത്താ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളോ തുടര്‍ക്കഥകളോ അന്തിച്ചര്‍ച്ചകളോ ഇല്ല. അഴിമതിക്കെതിരെ നിഴല്‍യുദ്ധം നടത്തി മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ളവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇതേ മാധ്യമങ്ങള്‍ തന്നെയാണ്. കരുവന്നൂരും കണ്ടലയിലും മറ്റും നടന്ന സഹകരണബാങ്ക് അഴിമതികളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളാണ് ധീരജ് സാഹുവിന്റെ കള്ളപ്പണത്തെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റും പച്ചനുണകള്‍ ഈ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒഡിഷയിലെ സാഹുമാരെ വെല്ലുന്ന അഴിമതികളാണ് കേരളത്തില്‍ ചിലര്‍ നടത്തിയിട്ടുള്ളതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെടുന്നതില്‍നിന്ന് ഇത്തരക്കാരെ കാലെകൂട്ടി സംരക്ഷിക്കുകയെന്ന തന്ത്രമാണ് മലയാള മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ മൂലമാണ് ധീരജ് സാഹുമാര്‍ കുടുങ്ങുന്നത്. ഈ നടപടികള്‍ യുക്തിസഹമായ പരിസമാപ്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രാഷ്‌ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂ.

 

Tags: Rahul GandhiBlack moneyDeeraj Prasad SahuAnti-Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.