Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനങ്ങളെ കണ്ടും സെൽഫിയെടുത്തും ഹൽവ നുണഞ്ഞും ഗവർണർ കോഴിക്കോട് നഗരത്തിൽ; താൻ ആരെയും ഭയക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Janmabhumi Online by Janmabhumi Online
Dec 18, 2023, 12:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മുഖ്യമന്ത്രിയേയും എസ് എഫ് ഐയേയും വെല്ലുവിളിച്ച് കോഴിക്കോട് നഗരത്തിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളുമായി സൗഹൃദം പുതുക്കി. ജനങ്ങളെ അഭിവാദ്യം ചെയ്ത ഗവർണർ മാനാഞ്ചിറ സ്ക്വയറിലെത്തി. ഈ സമയം അവിടെയെത്തിയ സ്കൂൾ കുട്ടികളെ ചേർത്ത് നിർത്തുകയും കൊച്ചു കുഞ്ഞുങ്ങളെ കൈയിലെടുത്ത് ലാളിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

തെരുവിലൂടെ നടന്നു നീങ്ങിയ ഗവർണർ കാണാനും സ്നേഹാന്വേഷണം നടത്താനും വഴിയരികിൽ ജനങ്ങൾ തടിച്ചു കൂടി. സാധാരണ ജനങ്ങൾക്കൊപ്പം സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് മിഠായി തെരുവിലെത്തിയ ഗവർണർ ഓരോ കടകളും സന്ദർശിച്ചു. വ്യാപാരികളുമായി കുശലാന്വേഷണം നടത്തുകയും ഹൽവയുടെ മധുരം നുണയുകയും ചെയ്തു. കേരളത്തിലെ ജനങ്ങളെ എനിക്ക് ഇഷ്ടമാണ് അവർക്ക് തിരിച്ചു അങ്ങനെ തന്നെയെന്നും ഗവർണർ പറഞ്ഞു.

തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ്. എന്നാല്‍ കേരള പോലീസിന്റെ സംരക്ഷണം താനിക്കാവശ്യമില്ല.സംസ്ഥാനത്തെ പോലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്. പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്യാമ്പസിലെ ബാനർ പോലീസ് സംരക്ഷിച്ചു. കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചു.

പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായ കണ്ണൂരിലെ ജനങ്ങളെ ദശാബ്ദങ്ങളായി ഭയപ്പെടുത്തിയ ആള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. എന്നാല്‍ അദ്ദേഹത്തിന് തന്നേ ഭയപ്പെടുത്താന്‍ കഴിയില്ല. തനിക്ക് ഇപ്പോള്‍ 70 വയസായി. 35ാം വയസില്‍ പോലും താന്‍ പേടിച്ചിട്ടില്ല. താന്‍ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണ്. പോലീസിന്റെ സംരക്ഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നേരിടേണ്ടവര്‍ക്ക് അവിടെ നേരിടാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമീപ കാലത്ത് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ സിപിഎമ്മിനും എസ്എഫ്‌ഐയ്‌ക്കും പോഷക സംഘടനകള്‍ക്കും സര്‍വകലാശാലകളില്‍ തന്നിഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞു. ആ നിരാശയിലാണ് തനിക്കെതിരേ എസ്എഫ്‌ഐ വരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ആറ് മരപ്പണിക്കാരെ അനധികൃതമായി സിപിഎം തിരുകി കയറ്റിയാതായും അദ്ദേഹം ആരോപിച്ചു.

സര്‍വകലാശാലകള്‍ പോലീസിന്റെ സംരക്ഷണത്തിലിരിക്കെ എങ്ങനെയാണ് എസ്എഫ്‌ഐയ്‌ക്ക് കടന്നുകയറി ബാനര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കുമോ എന്നും ഗവര്‍ണര്‍ തിരക്കി. കണ്ണൂരിനെ താന്‍ ഒരര്‍ഥത്തിലും ആക്ഷേപിച്ചിട്ടില്ല. കണ്ണൂരിലെ കൊലപാതകങ്ങളെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: governorarif muhammad khanKozhikkode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

Kerala

നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും വേണ്ട : ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാൻ സര്‍ക്കാര്‍

Kerala

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

Kerala

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകള്‍, ഇത് നീതി നിഷേധത്തിനു തുല്യമെന്നും ഗവര്‍ണര്‍

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies