Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

35 ഏക്കറില്‍ 15 നിലകളുള്ള ഒമ്പത് ടവറുകള്‍; 4700 വജ്രവ്യാപാര സ്ഥപനങ്ങള്‍; അറിയാം പെന്റഗണിന്റെ റെക്കോര്‍ഡ് തകര്‍ത്ത സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ കുറിച്ച്

15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ലോകത്തിലെ 90 ശതമാനം വജ്രങ്ങളും ഖനനം ചെയ്യുന്ന രത്‌ന തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിലെ ഒരു വജ്ര വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിക്കും. സൂറത്ത് നേടിയ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 05:47 pm IST
in India

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സ്‌പെയ്‌സ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പെന്റഗണിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഗുജറാത്തില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം നേട്ടം കൈവരിച്ചത്. ഇവിടെ 4700 അധികം വജ്ര വ്യാപാര സ്ഥപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ലോകത്തിലെ 90 ശതമാനം വജ്രങ്ങളും ഖനനം ചെയ്യുന്ന രത്‌ന തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിലെ ഒരു വജ്ര വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിക്കും.

സൂറത്ത് നേടിയ പുതിയ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ചലനാത്മകതയും വളര്‍ച്ചയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് കാണിക്കുന്നു. ഇത് ഇന്ത്യയുടെ സംരംഭകത്വത്തിന്റെ തെളിവ് കൂടിയാണെന്നും അദേഹം പറഞ്ഞു. വ്യാപാരം, നവീനാശയം, സഹകരണം എന്നിവയുടെ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Today marks a special milestone with the inauguration of the Surat Diamond Bourse. This world-class hub is set to revolutionize the diamond industry, enhancing India's global presence in gem trade while boosting local economy and employment. pic.twitter.com/yITxZ8BioV

— Narendra Modi (@narendramodi) December 17, 2023

നഗരത്തില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത സൂറത്ത് ഡയമണ്ട് ബോഴ്‌സ് കട്ടര്‍മാര്‍, പോളിഷര്‍മാര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ വജ്ര മേഖലയില്‍ പ്രവര്‍ത്തികുന്ന 65,000ലധികം പേരുടെ ഒരു സമഗ്ര കേന്ദ്രമാണ്. 7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ പെന്റഗണിനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള അതിമനോഹരമായ സമുച്ചയത്തില്‍, നടുവില്‍ നിന്ന് ഉത്ഭവിക്കുന്ന ഒമ്പത് പരസ്പരം ബന്ധിപ്പിച്ച ചതുരാകൃതിയിലുള്ള ഓഫീസുകളുടെ സവിശേഷമായ രൂപകല്‍പ്പനയാണ് ബോഴ്‌സ് അവതരിപ്പിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട കാലതാമസങ്ങള്‍ ഭാഗികമായി തടസ്സപ്പെടുത്തിയെങ്ങിലും നാല് വര്‍ഷത്തില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സൂറത്ത് ഡയമണ്ട് ബോഴ്‌സ് നവംബറില്‍ തുറന്നുകൊടുക്കപ്പെടും. ഈ വര്‍ഷാവസാനം ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടക്കും. 4,700ലധികം ഓഫീസ് സ്‌പെയ്‌സുകള്‍ ഈ ബോഴ്‌സിനുണ്ട്. ഇത് ചെറിയ ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് വര്‍ക്ക്‌ഷോപ്പുകളായി പ്രവര്‍ത്തിക്കും. വികസനത്തില്‍ 131 എലിവേറ്ററുകളും തൊഴിലാളികള്‍ക്കുള്ള ഡൈനിംഗ്, റീട്ടെയില്‍, വെല്‍നസ്, കോണ്‍ഫറന്‍സ് സൗകര്യങ്ങളും ഉള്‍പ്പെടുന്നു.

നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വിശാലമായ സമുച്ചയത്തിന്റെ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വാസ്തുവിദ്യാ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് കെട്ടിടം രൂപകല്‍പ്പന ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ട്രെയിനില്‍ മുംബൈയിലേക്കുള്ള ദൈനംദിന യാത്ര ഒഴുവാക്കാന്‍ ഈ കെട്ടിടം സഹായകമാകും. വജ്രവ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ‘മികച്ച ഓപ്ഷന്‍’ ആണ് ഇതെന്നും പ്രോജക്ടിന്റെ സിഇഒ മഹേഷ് ഗധാവി പറഞ്ഞു.

അന്താരാഷ്‌ട്ര ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ മോര്‍ഫോജെനിസിസ് ആണ് സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ഓഫീസുകളും ഡയമണ്ട് കമ്പനികള്‍ വാങ്ങിയതിനാല്‍, ഡിമാന്‍ഡ് അനുസരിച്ചാണ് പദ്ധതിയുടെ വലുപ്പം നിര്‍ണ്ണയിക്കുന്നത്.

ചെറുതും വലുതുമായ ബിസിനസ്സുകള്‍ക്ക് ഒരു ലെവല്‍ പ്ലേയിംഗ് ഫീല്‍ഡ് സൃഷ്ടിക്കുന്നതിനാണ് ഇതിന്റെ ലേഔട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഫീസുകള്‍ ഒരു സെന്‍ട്രല്‍ കോറിഡോര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് എല്ലാതരത്തിലും സൗകര്യപ്രദമായ പ്രവേശനം നല്‍കുന്നു.

ഏത് എന്‍ട്രി ഗേറ്റില്‍ നിന്നും ഏഴ് മിനിറ്റില്‍ കൂടാതെ ഓഫീസുകളില്‍ എത്താന്‍ സാധിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണമെന്ന് മോര്‍ഫോജെനിസിസിന്റെ സഹസ്ഥാപകയായ സൊനാലി റസ്‌തോഗി പറഞ്ഞു. ഇന്ത്യന്‍ വജ്രവ്യാപാരത്തെക്കുറിച്ചുള്ള സ്ഥാപനത്തിന്റെ ഗവേഷണവും കെട്ടിടത്തിന്റെ രൂപകല്‍പ്പനയെ സ്വാധീനിച്ചു. വ്യാപാരികളുടെ ഒത്തുചേരലിനുള്ള ഇടമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒമ്പത് നടുമുറ്റങ്ങള്‍ സമുച്ചയത്തിനുള്ളില്‍ ഉണ്ടെന്ന് റസ്‌തോഗി എടുത്തുപറഞ്ഞു.

Tags: Surat Diamond Bourse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
India

എസ്ഡിബി ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കും; മൂന്നാമൂഴത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും: മോദി

India

ഇത് ചരിത്രം, സൂറത്ത് ഡയമണ്ട് ബോഴ്‌സ് പുതിയ ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം: പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.