Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമല: സര്‍ക്കാര്‍ അനാസ്ഥ ദുരന്തത്തെ വിളിച്ചുവരുത്തും

അനീഷ് അയിലം by അനീഷ് അയിലം
Dec 13, 2023, 05:01 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കെഎസ്ആര്‍ടിസി ബസിലെ തിരക്കില്‍ തൊഴുകയ്യോടെ പോലീസുകാരനോട് അച്ഛനെ കണ്ടെത്തിത്തരാന്‍ ആവശ്യപ്പെടുന്ന ബാലനായ അയ്യപ്പന്റെ അപ്പാ എന്നുള്ള നിലവിളി ഓരോ ഭക്തന്റെയും നെഞ്ചിലാണ് തറച്ചത്. ശബരിമലയില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 18 മണിക്കൂര്‍ ക്യൂ. ദാഹജലം പോലും ലഭിക്കാതെ കുഞ്ഞുമാളികപ്പുറം കുഴഞ്ഞുവീണുമരിക്കുന്നു. ദര്‍ശനം കിട്ടാതെ വന്നതോടെ പന്തളത്ത് അയ്യപ്പ സംഘങ്ങള്‍ മാലയൂരി തേങ്ങയുടച്ച് തിരികെ പോകുന്നു. അഥവാ ഒരുദിവസം മുഴുവന്‍ ക്യൂ നിന്ന് തളര്‍ന്ന് സന്നിധാനത്ത് എത്തിയാല്‍ ഒരു നിമിഷംപോലും അയ്യപ്പനെ കണാന്‍ അനുവദിക്കുകയുമില്ല. അതിനുള്ളില്‍ തള്ളിമാറ്റപ്പെടും. ഈ അവസ്ഥ സംജാതമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുമാത്രമാണ്. മാസങ്ങള്‍ക്കുമുമ്പ് ആരംഭിക്കേണ്ട മണ്ഡലകാല-മകരവിളക്ക് മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും പാളി. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നടത്തേണ്ട 60 ദിവസത്തെ തീര്‍ത്ഥാടനം നവകേരള യാത്രയ്‌ക്കു വേണ്ടി അട്ടിമറിക്കുകയായിരുന്നു.

ഒരോവര്‍ഷവും ഭക്തര്‍ 20 മുതല്‍ 30 ശതമാനം വരെ കൂടുന്നുവെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിരവധി തവണ അവകാശം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഭക്തര്‍ക്കുവേണ്ടി ഒരുക്കിയിട്ടില്ല. നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളിലെ യാത്ര, കരിമല കയറ്റത്തേക്കാള്‍ കഠിനമാണ്. മണിക്കൂറുകള്‍ കാത്തുനിന്നും ബസില്‍ ശ്വാസം കിട്ടാതെ പിടഞ്ഞും വേണം പമ്പയിലെത്താന്‍. അതും മൂന്നിരട്ടി പണം നല്‍കി. നിലയ്‌ക്കലില്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും പോലും സൗകര്യമൊരുക്കിയിട്ടില്ല. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് ഹൈക്കേടതി പത്തനംതിട്ട ജില്ലാ ഭരണാധികാരിയോട് പാര്‍ക്കിങ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

ശബരിമലയില്‍ ഏറ്റവും ദുരിതം വിതയ്‌ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് പോലീസും ദേവസ്വംബോര്‍ഡും ചേര്‍ന്നാണ്. പതിനെട്ടാം പടിയിലും സന്നിധാനത്തും നടപ്പന്തലിലുമെല്ലാം വിനിയോഗിക്കേണ്ടത് ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ്. അവരെയെല്ലാം ഇത്തവണ ഒഴിവാക്കി നവകേരളയാത്രയുടെ സുരക്ഷയ്‌ക്കാക്കി. ഇതോടെ ഭക്തരെ പടികയറ്റി ദര്‍ശനം കഴിഞ്ഞ് തിരിച്ചുവിടാനുള്ള പദ്ധതി അടിപടലം തെറ്റി. ഭക്ഷണവും വെള്ളവും പ്രാഥമികകൃത്യങ്ങള്‍ക്കുള്ള സൗകര്യവുമുള്ളിടത്ത് എത്രമണിക്കൂറുവേണമെങ്കിലും ഭക്തര്‍ കാത്തുനില്‍ക്കും. പക്ഷെ കുടിവെള്ളം പോലും കിട്ടാത്ത സ്വാമി അയ്യപ്പന്‍ റോഡിലും ശരംകുത്തി റോഡിലും ബാരിക്കേടുകള്‍ വച്ച് ഭക്തരെ ബന്ധികളാക്കി. മലകയറി വരുന്ന ഭക്തന് ഒന്നു ശ്വാസമെടുക്കാന്‍പോലും കഴിയാതെ ദിവസങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.

ശബരിമലയില്‍ നേരത്തെ സന്നദ്ധ സംഘടനകള്‍ കുടിവെള്ളവും ഭക്ഷണവും സൗജന്യമായി നല്‍കിയിരുന്നു. ശബരിമലയിലെ പ്രക്ഷോഭത്തിന്റെ മറവില്‍ അതും നിര്‍ത്തലാക്കി. പകരം ദേവസ്വം ബോര്‍ഡ് കുടിവെള്ളവും ഭക്ഷണവും നല്‍കുമെന്നായിരുന്നു അന്ന് പറഞ്ഞത്. പക്ഷെ ഒരുതുള്ളി വെള്ളം പോലും ദേവസ്വംബോര്‍ഡ് എത്തിച്ചുനല്‍കിയില്ല. നടപ്പന്തലില്‍പോലും ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യം നല്‍കുന്നില്ല. കുഞ്ഞുമാളികപ്പുറങ്ങളും അമ്മമാരും വിശന്ന് നിലവിളിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍പോലും കാര്യമായ നടപടികളെടുത്തിട്ടില്ല.

ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ക്രിസ്തുമസ് വെക്കേഷന്‍ ആരംഭിക്കും. തിരക്ക് ഇതിനേക്കാള്‍ വര്‍ധിക്കും. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്നവര്‍ എത്രയെന്ന കണക്കുണ്ടാകില്ല. ശബരിമലയിലേക്ക് മാത്രമല്ല, പൊന്നമ്പലമേട്ടിലെ മകരവിളക്ക് കാണാന്‍ കഴിയുന്നിടങ്ങളിലെല്ലാം ഭക്തര്‍ തടിച്ചുകൂടും. ആ സമയം സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായാലുള്ള ദുരനുഭവം, ഒന്നല്ല രണ്ടുതവണ നാം കണ്ടതാണ്. 1999 ജനുവരി 14ലെ പമ്പാ ഹില്‍ടോപ് ദുരന്തവും 2011 ജനുവരി 14ലെ പുല്ലുമേട് ദുരന്തവും. 12 വര്‍ഷത്തെ ഇടവേളകളിലെ ദുരന്തം. ഇത് 2023 ലെ മകരവിളക്ക്. കൃത്യം 12 വര്‍ഷം.

പമ്പ ഹില്‍ ടോപ്പ് ദുരന്തത്തില്‍ 53 പേരാണ് അന്നു മരിച്ചത്. മകരജ്യോതി ദര്‍ശിക്കാനുള്ള തിരക്കിനിടെ ഒരു വടം പൊട്ടി. തേങ്ങാക്കൂമ്പാരത്തിന് മുകളില്‍ കയറി നിന്നവര്‍ വഴുതി വീണു. അതോടൊപ്പം ആ കുന്നിന്റെ വശങ്ങളും ഇടിഞ്ഞുവീണു. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തുള്ള തീര്‍ത്ഥാടകരായിരുന്നു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതായി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

കൃത്യം 12 വര്‍ഷം കഴിയുമ്പോഴാണ് പുല്ലുമേട് ദുരന്തം ഉണ്ടായത്. പമ്പയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ. വണ്ടിപ്പെരിയാറിലെ പുല്ലുമേട്ടില്‍ 2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരാണ് അന്നു മരിച്ചത്. മകരജേ്യാതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍ വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെട്ടു. ഓട്ടോറിക്ഷമറിഞ്ഞതും ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചതുമാണ് അപകടകാരണം. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരിക്കാന്‍ കാരണമായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേ അവസ്ഥയാണ് 12 വര്‍ഷം കഴിയുമ്പോഴും ഇന്ന് ശബരിമലയിലുള്ളത്.

Tags: negligence will cause disasterSABARIMALAKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

Kerala

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

പുതിയ വാര്‍ത്തകള്‍

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies