Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം; ‘ജീവനക്കാരില്‍നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന ‘അടവുനയ’വുമായി പിണറായി സര്‍ക്കാര്‍

അന്ന് അച്യുതമേനോനെതിരേ സമരം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 8, 2023, 02:01 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം പിടിച്ചുവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ സമ്മതം മൂളിയാല്‍ ഡിസംബറിലെ ശമ്പള വിതരണം മുതല്‍ ഇത് നടപ്പാക്കും.

നവകേരള സദസ് തിരുവനന്തപുരത്തെത്തുന്ന മുറയ്‌ക്ക് ഇക്കാര്യത്തില്‍ സംഘടനകളുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. ‘ജീവനക്കാരില്‍ നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന പുതിയ ‘അടവുനയ’മായാണ് പിണറായി സര്‍ക്കാര്‍ ഇത് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് അറിയുന്നത്. എത്ര മാസത്തേക്കെന്നോ എത്ര കാലത്തേക്കെന്നോ ഉറപ്പു പറയുന്നില്ല. സര്‍ക്കാര്‍ പക്ഷത്തുള്ള സര്‍വീസ് സംഘടനകള്‍ സ്വീകരിച്ചേ മതിയാകൂയെന്നാണ് ഭരണകക്ഷികളുടെ നിലപാട്.

ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളുമായി ഇക്കാര്യത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ സര്‍വീസ് സംഘടനകളുണ്ടാക്കിയും വളര്‍ത്തിയും വശമുണ്ടെങ്കില്‍ നിലയ്‌ക്കു നിര്‍ത്താനുമറിയാമെന്ന നിലപാടാണ് ഇടതുപാര്‍ട്ടി നേതാക്കള്‍ അവരെ അറിയിച്ചത്.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം പരമാവധിയിലെത്തി. പെന്‍ഷന്‍ മാത്രമല്ല, ശമ്പളവും ഏറെ വൈകാതെ മുടങ്ങുന്നതിലേക്കാണ് പോക്കെന്ന് സാമ്പത്തിക വിദഗ്ധരും ‘ജന്മഭൂമി’യടക്കം പല മാധ്യമങ്ങളും മുന്നറിയിപ്പു നല്കിയതാണ്.

കടമെടുത്ത് ധൂര്‍ത്തടിക്കാന്‍ ഇനി ഒരുവഴിയുമില്ലാതിരിക്കേയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ ശമ്പള-പെന്‍ഷന്‍ ചെലവ് 2024 സാമ്പത്തിക വര്‍ഷം 68,282 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. ഇത് ആകെ ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനമാണ്.

തെരഞ്ഞെടുപ്പു രാഷ്‌ട്രീയം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചതിന്റെ ആദ്യഗഡു പിഎഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവ്. മാസങ്ങളായി അത് മരവിപ്പിച്ചിരിക്കുകയാണ്. ഡിഎ കുടിശ്ശിക മാത്രം 22 ശതമാനം വരും. ഇതെല്ലാറ്റിനും പുറമേയാണ് 30 ശതമാനം ശമ്പളം പിടിക്കാനുള്ള നിര്‍ദേശം. 2018ല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി വാങ്ങാന്‍ തീരുമാനിച്ച സാലറി ചലഞ്ചിനെക്കാള്‍ ആപത്കരമാണ് 30 ശതമാനം പദ്ധതി.

അന്ന് അച്യുതമേനോനെതിരേ സമരം

കോണ്‍ഗ്രസ് സഹായത്തോടെ 1970ല്‍ സിപിഐ നേതാവ് സി. അച്യുതമേനോന്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നാം ശമ്പളക്കമ്മിഷന്‍ അവതരിപ്പിച്ചു. അതില്‍ ക്ഷാമ ബത്ത (ഡിഎ) പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ സിപിഎം നയിക്കുന്ന യൂണിയന്‍ നടത്തിയ 53 ദിവസം നീണ്ട സമരം തൊഴിലിനു കൂലി നല്കുന്നില്ലെന്ന് ആക്ഷേപിച്ചായിരുന്നു. അങ്ങനെയാണ് ചെയ്യാത്ത തൊഴിലിന് കൂലിയില്ല എന്നു പ്രഖ്യാപിച്ച് സംസ്ഥാനത്ത് ‘ഡയസ് നോണ്‍’ നിയമം വന്നത്. അതേ സിപിഎം പോഷക സംഘടനകളാണ് ഡിഎ തടഞ്ഞുവച്ചിട്ട് പ്രതികരിക്കാത്തതും ശമ്പളം പിടിക്കാനുള്ള നിര്‍ദേശത്തിനു മുന്നില്‍ ശങ്കിച്ചു നില്‍ക്കുന്നതും.

Tags: Employee Borrowing SchemeSalaryPinarayi Governmentstate employees
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതി: പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍; സ്വന്തം ഭരണ നേട്ടമാക്കി പിണറായി വിജയന്‍

Pathanamthitta

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍; ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി

Kozhikode

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കുന്നു
Kerala

പിണറായി വാര്‍ഷികം ആഘോഷിക്കുന്നത് നിസ്സഹായരുടെ കണ്ണീരില്‍: എം.ടി. രമേശ്

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

പുതിയ വാര്‍ത്തകള്‍

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

എറണാകുളം, ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനെ വധിച്ച് ഇസ്രായേൽ സൈന്യം : സ്ഥിരീകരിച്ച് ബെഞ്ചമിൻ നെതന്യാഹു

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ജൂണ്‍ 9 മുതല്‍ ജൂലൈ 31വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies