സർക്കാർ പ്രതിഫലം നൽകാത്തതിനെ തുടർന്ന് കാരറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ഡ്രൈവിംഗ് ലൈസൻസ് ആർസിയുടെ അച്ചടി നിർത്തിവച്ചു. കാർഡിന് ചെലവാകുന്നതിനേക്കാൾ മൂന്നിരട്ടിയിലേറെ തുക മോട്ടോർ വാഹന വകുപ്പ് അപേക്ഷകരിൽ നിന്നും ഈടാക്കുന്നുണ്ട്. എന്നാൽ കാർഡ് വിതരണം നടക്കുന്നില്ല എന്നതാണ് വാസ്തവം.
കാർഡ് തയാറാക്കിയ വകയിൽ അഞ്ച് കോടിയോളം രൂപയാണ് നൽകാനുണ്ട്. ട്രഷണി നിയന്ത്രണമുള്ളതിനാൽ ഈ തുക അനുവദിച്ചിരുന്നില്ല. സ്മാർട്ട് കാർഡിന് അപേക്ഷകരിൽ നിന്നും പണം വാങ്ങുന്നുണ്ടെങ്കിലും അച്ചടിക്കൂലി നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതാണ് കാരണം. സംസ്ഥാനത്തെ 86 ഓഫീസുകളിലും സ്വീകരിക്കുന്ന അപേക്ഷകളിൽ ആർസിയും ലൈസൻസും കൊച്ചി തേവരയിലെ ഓഫീസിൽ നിന്നും തയാറാക്കുന്നത്.
കാർഡ് കിട്ടാത്തതിനാൽ തന്നെ ലൈസൻസിന്റെ അച്ചടി 16 മുതലും ആർസി 24 മുതലും നിലച്ചു. ഇരുവിഭാഗത്തിലുമായി ദിവസം 21,00 കാർഡുകളാണ് അച്ചടിക്കേണ്ടതായി ഉളളത്. ഒന്നരലക്ഷം ലൈസൻസുകളും 90,000 ആർസികളുമാണ് നിലവിൽ കുടിശ്ശികയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: