Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അബിഗേല്‍, നിന്നെയോര്‍ത്ത് ഞങ്ങളുറങ്ങാതിരുന്നു

Janmabhumi Online by Janmabhumi Online
Nov 29, 2023, 05:00 am IST
in Editorial
കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച അിഗേല്‍ സാറ അച്ഛന്‍ റജി, അമ്മ സിജി, സഹോദരന്‍ ജോനാഥ് എന്നിവര്‍ക്കൊപ്പം

കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച അിഗേല്‍ സാറ അച്ഛന്‍ റജി, അമ്മ സിജി, സഹോദരന്‍ ജോനാഥ് എന്നിവര്‍ക്കൊപ്പം

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം ഓയൂരില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് അവളുടെ കുടുംബവും മറ്റുള്ളവരും കേട്ടത്. ഇങ്ങനെയൊരു വിവരം അറിയാന്‍ എല്ലാവരും ഒരു രാത്രി മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. സഹോദരന്‍ ജോനാഥനൊപ്പം ട്യൂഷനുപോയ പെണ്‍കുഞ്ഞിനെ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ചെറുക്കാന്‍ ശ്രമിച്ച സഹോദരനെ കാറില്‍ കുറച്ചുദൂരം വലിച്ചിഴച്ചശേഷം തളളിയിടുകയായിരുന്നു. കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്ത് ലക്ഷം രൂപ വേണമെന്ന് വീട്ടുകാര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെടുന്നവരെന്ന് സംശയിക്കാവുന്നവരെ പലയിടങ്ങളില്‍വച്ച് കണ്ടതായി നാട്ടുകാര്‍ പറയുകയുണ്ടായി. എന്താണ് നടന്നതെന്ന് എല്ലാ വിശദാംശങ്ങളുടെയും പെണ്‍കുട്ടിയുടെ സഹോദരന്‍ വിവരിച്ചു. ഈ വിവരങ്ങളില്ലായിരുന്നുവെങ്കില്‍ അന്വേഷണത്തിന്റെ ദിശ നിര്‍ണയിക്കാന്‍ പോലീസിന് വല്ലാതെ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നു. ലഭ്യമായ വിവരമനുസരിച്ച് പോലീസ് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവില്‍ നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ആരാണ് ഇവിടെ കുട്ടിയെ കൊണ്ടുവിട്ടതെന്നും, എപ്പോഴാണെന്നും ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ പോലീസിന്റെ ചുമതലയാണ്. അത് തടസ്സം കൂടാതെ നടക്കട്ടെ. ആശങ്കപ്പെട്ടതുപോലെ ഒന്നും സംഭവിക്കാതെ കുട്ടിയെ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമാണ്. അവള്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പഴയതുപോലെ സന്തോഷത്തിലേക്കും പഠനത്തിലേക്കും അതിവേഗം തിരിച്ചെത്തട്ടെയെന്ന് ആശംസിക്കാം.
ഓയൂരിലുണ്ടായത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. ഇവിടെനിന്ന് പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് ഇത് നടക്കാതെ പോയത്. കേരളത്തിലെവിടെ വേണമെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാം. കുഞ്ഞുങ്ങളുടെമേല്‍ കഴുകന്‍കണ്ണുകളുമായി നടക്കുന്നവര്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമുണ്ടെന്ന കാര്യം ആരും ഒരു നിമിഷംപോലും വിസ്മരിക്കാന്‍പാടില്ല. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രതയും കരുതലും എല്ലാവര്‍ക്കും വേണം. മാതാപിതാക്കളില്‍നിന്നു വേണം അതു തുടങ്ങാന്‍. നമുക്ക് പരിചയമുള്ള നാടാണെന്നു കരുതി കുട്ടികളെ ഒറ്റയ്‌ക്ക് പുറത്തുവിടരുത്. സ്‌കൂള്‍ബസ്സുകളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളെയും വീടിന്റെ ഏറ്റവുമടുത്ത് കൊണ്ടുവിടണം. ഇതിനാണ് കൂടുതല്‍ തുക ബസ് ഫീസ് കൊടുക്കുന്നത്. ചില സ്‌കൂള്‍ബസ്സുകള്‍ കുട്ടികളെ സര്‍വീസ് ബസ്സുകാരെപ്പോലെ സ്‌റ്റോപ്പുകളില്‍ ഇറക്കിവിടുന്ന രീതിയുണ്ട്. ഇവിടെനിന്ന് ദൂരെയുള്ള വീടുകളിലേക്ക് കുട്ടികള്‍ തനിച്ചാണ് വരേണ്ടത്. ഇത് അനുവദിക്കാന്‍ പാടില്ല. മറ്റൊന്ന്, മാധ്യമങ്ങളുടെ പെരുമാറ്റമാണ്. ഓയൂരിലേതുപോലെ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായാല്‍ ആവേശം മൂത്ത് കിട്ടുന്ന വിവരങ്ങളെല്ലാം പുറത്തുവിടരുത്. ഓയൂരില്‍ ഇതുണ്ടായി. പോലീസ് എവിടെയൊക്കെയാണുള്ളതെന്നും എന്തൊക്കെയാണ് ചെയ്യുന്നതെന്നും അപ്പപ്പോള്‍ കാണിച്ചുകൊണ്ടിരുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവരെയാണ് സഹായിച്ചത്. പോലീസിന്റെ വലയില്‍പ്പെടാതെ യഥാസമയം അവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഈ തത്‌സമയ റിപ്പോര്‍ട്ടിങ്. പല വിവരങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ടുതന്നെ അതു വിളിച്ചുപറയുകയായിരുന്നു ചില ചാനലുകള്‍!

പോലീസിന്റെ കാര്യക്ഷമതയില്ലായ്മ ഓയൂര്‍ സംഭവത്തിലും തെളിഞ്ഞുകണ്ടു. പരാതി കിട്ടി വളരെ കഴിഞ്ഞതിനുശേഷമാണ് പോലീസ് അന്വേഷണവുമായി ഇറങ്ങിത്തിരിച്ചതെന്ന് ആക്ഷേപമുണ്ട്. വിവരണങ്ങള്‍ക്കായി പോലീസ് കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അവിടം മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോകല്‍ പോലെയുള്ള കേസുകളില്‍ പരാതി ലഭിക്കുന്ന നിമിഷം മുതല്‍ അന്വേഷണം ആരംഭിച്ചില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആലുവയില്‍ പീഡനത്തിനിരയായി പെണ്‍കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഓയൂരിലും പോലീസ് അന്വേഷിച്ചു എന്നത് ശരിയാണ്. പക്ഷേ അവര്‍ക്ക് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതല്ലേ വസ്തുത? ആശ്രാമം ഗ്രൗണ്ടില്‍ ഉപേക്ഷിച്ച കുട്ടിയെ ആദ്യം കണ്ടെത്തിയത് കോളജ് വിദ്യാര്‍ത്ഥികളാണെന്ന് പറയപ്പെടുന്നു. ഇവരാണത്രേ പോലീസിനെ അറിയിച്ചത്. ഇതൊക്കെ മറച്ചുപിടിച്ച് ഉല്ലാസയാത്ര നടത്തിക്കൊണ്ടിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ വാഴ്‌ത്താനും പോലീസിനെ പുകഴ്‌ത്താനും ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത് അപഹാസ്യമാണ്. ഭാഗ്യവശാല്‍ യാതൊന്നും സംഭവിക്കാതെ കുട്ടിയെ കിട്ടിയിരിക്കുന്നു. പോലീസിനു കഴിവുണ്ടെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ എത്രയുംവേഗം പിടികൂടട്ടെ. പല സൂചനകളും ലഭിച്ചിട്ടും അവര്‍ കാണാമറയത്താണ്. ഇനി ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിച്ചാല്‍ മാത്രം പോരാ. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, കരുതലും ജാഗ്രതയും എല്ലാവര്‍ക്കും വേണം. കുട്ടികള്‍ ഏതെങ്കിലുമൊരു മാതാപിതാക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണെന്ന ബോധം വേണം. കേരളം പഴയ കേരളമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം.

Tags: Kerala PoliceMissing Caseabhigel sara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ്, അഖിന്‍ ഫ്രാന്‍സിസ്‌
Kerala

250 കോടിയുടെ തട്ടിപ്പ്: ഫാംഫെഡ് ശാഖകളില്‍ അന്വേഷണത്തിന് പോലീസ്

Kerala

നടപടിക്രമങ്ങളൊന്നും പാലിച്ചില്ല; പോലീസിന്റെ ഗുരുതര വീഴ്ച

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

Kerala

സ്‌നാപ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ തട്ടിപ്പ് വ്യാപകം; ജാഗ്രത പാലിക്കണമെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ശബരി റെയില്‍ പാത: കേന്ദ്രം ഉറപ്പു നല്‍കിയെങ്കിലും ചെലവു പങ്കിടലില്‍ ഇപ്പൊഴും അവ്യക്തത

ആയുസ്സും ആരോഗ്യവും കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു, ജൂണ്‍ 13 നകം അപേക്ഷിക്കാം

ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യനിയമസേവനങ്ങള്‍ ലഭിക്കും

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

ഐഡ്രിസ്: ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നൂതന സംവിധാനവുമായി ഇടുക്കി ജില്ലാ ഭരണകൂടം

റാഫേൽ യുദ്ധവിമാനം ഇനി ഇന്ത്യയിൽ നിർമ്മിക്കും ; മെയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കൂടുതൽ കരുത്ത്

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies