Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോട്ടയം സിജെഎം കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം; അസഭ്യം വിളിച്ചവര്‍ക്കെതിരെ നടപടിക്ക് സാധ്യത

കോട്ടയം സിജെഎം കോടതിയിലെ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

Janmabhumi Online by Janmabhumi Online
Nov 24, 2023, 09:57 pm IST
in Kerala, Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കോട്ടയം സിജെഎം കോടതിയിലെ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

സംഭവത്തില്‍ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ എട്ട് മിനിറ്റോളം തടസപ്പെടുത്തിയതായി സിജെഎം ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

ജാമ്യത്തിനായി വ്യാജരേഖ ചമച്ചെന്നാരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. നവാബിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോട്ടയം കളക്ടറേറ്റ് വളപ്പിലെ കോടതികള്‍ ബഹിഷ്‌കരിച്ച അഭിഭാഷകര്‍ കോടതി വരാന്തയില്‍ പ്രതിഷേധിച്ചു.

ഇരുന്നൂറോളം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതും ബഹളത്തിനിടയാക്കി. വീഡിയോഗ്രാഫറെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അഭിഭാഷകരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതോടെ കോടതി നടപടികളും തടസപ്പെട്ടു. കോടതി വരാന്തയില്‍ അഭിഭാഷകര്‍ പ്രതിഷേധയോഗവും നടത്തി.

2013 ല്‍ വിധിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജാമ്യക്കാരന്‍ വ്യാജനാണെന്ന കാരണത്താല്‍ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് കാരണം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്കി.

അപ്പീല്‍ തള്ളിയതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജാമ്യക്കാരെ കഴിഞ്ഞമാസം 25ന് കോടതി വിളിച്ചുവരുത്തി. എന്നാല്‍ താന്‍ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ കരമടച്ച രസീത് വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതിക്കും അഭിഭാഷകനുമെതിരേ കോടതി നടപടിയെടുത്തത്.

ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. പ്രതി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ എങ്ങനെ കഴിയുമെന്നാണ് അഭിഭാഷകര്‍ ചോദിക്കുന്നത്.

കോട്ടയം ബാറിലെ അഭിഭാഷകനായ എം.വി. നവാബിനെതിരായ നിയമനടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ കമ്മറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അഭിഭാഷകനെതിരെ കേസ് എടുക്കാന്‍ നടപടി സ്വീരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രതിഷേധിച്ചു. കോട്ടയം സിജെഎം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഈസ്റ്റ് പോലീസ് കേസെടുത്തതെന്നത് ഗുരുതരമായ തെറ്റാണ്.

പ്രതിയുടെ ജാമ്യത്തിനു വേണ്ട രേഖകള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു എന്നല്ലാതെ, ഇത് അഭിഭാഷകന്‍ ഉണ്ടാക്കിയതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതും കേസെടുപ്പിക്കുന്നതും അഭിഭാഷകരുടെ നിലനില്പിനെ ബാധിക്കുന്നതാണെന്ന് അഭിഭാഷക പരിഷത്ത് ജില്ലാ സമിതി പ്രമേയത്തിലൂടെ പറഞ്ഞു.

Tags: kottayamChief Judicial MagistrateLawyers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

Kerala

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

Kerala

കോട്ടയത്ത് ഇരട്ടക്കൊലപാതകം: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; പ്രതി അതിഥി തൊഴിലാളിയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies