Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈഷ്ണവഭക്തിയും ശിവഭക്തിയും

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി
Nov 21, 2023, 05:39 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

വളരെ പ്രാചീനകാലത്തു തന്നെ വൈഷ്ണവധര്‍മ്മം ദക്ഷിണ ഭാരതത്തില്‍ ആവിര്‍ഭവിച്ചു കഴിഞ്ഞിരുന്നു. പുരാതത്ത്വവിജ്ഞാ നീയത്തിലെ പ്രസിദ്ധപണ്ഡിതനായ ഡോ. വൂളര്‍, ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടില്‍ വൈഷ്ണവ ധര്‍മ്മം ദ്രാവിഡദേശത്തു വ്യാപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘പാഞ്ചരാത്ര ധര്‍മ്മം എന്ന പേരില്‍ പ്രചരിച്ചിരുന്ന ഈ വൈഷ്ണവ സമ്പ്രദായത്തില്‍ വിഷ്ണുവിന്റെ ഉപാസന അല്ലെങ്കില്‍ സഗുണവൈഷ്ണവഭക്തി മുഖ്യഭാവന ആയിരുന്നു. അതുപോലെ തന്നെ പ്രാഗ് വൈദിക കാലം മുതല്‍ ദ്രാവിഡ ദേശത്ത് പ്രചരിച്ചിരുന്ന ശിവാരാധനയുടെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിതമായിരുന്നത് ഭക്തി തന്നെ ആയിരുന്നു. സംഘകാലത്ത് ഇതിന് വളരെ പ്രാധാന്യം കൈവന്നിരുന്നു. അക്കാലങ്ങളില്‍ ആവിര്‍ഭവിച്ച് ശൈവസമയാചാര്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായ ശിവഭക്തന്മാര്‍ ശിവഭക്തിക്ക് വളരെ പ്രചാരം നല്കിയിരുന്നു. ഇവര്‍ നായനാരന്മാര്‍ എന്ന പേരിലും പ്രസിദ്ധരായിരുന്നു.

ശൈവമതത്തിന്റെ വ്യാപനം

ഈ ശൈവസമയാചാര്യന്മാര്‍ അഥവാ നായനാരന്മാര്‍ പാണ്ഡ്യ ചോള ദേശങ്ങളില്‍ ഏഴാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ വളരെ പ്രഭാവത്തില്‍ വര്‍ത്തിച്ചിരുന്നു. ഇവരില്‍ പ്രമുഖര്‍ ജ്ഞാനസംബന്ധര്‍, അപ്പര്‍, സുന്ദരമൂര്‍ത്തി, മാണിക്യ വാചകര്‍ എന്നീ നാലു നായനാരന്മാരായിരുന്നു. ശിവഭക്തി പ്രചരിപ്പിച്ചു കൊണ്ടു സഞ്ചരിച്ചിരുന്ന ഇവര്‍ ആകെ 63 പേരുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

നായനാരന്മാരുടെ ഭക്തിഗീതങ്ങളെ ‘തിരുമുറൈ’ എന്നാണ് വിളിച്ചിരുന്നത്. അവ ‘തേവാരം ‘എന്ന ഗ്രന്ഥത്തില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. കൂടെത്തന്നെ കന്നഡദേശത്തു വ്യാപരിച്ചിരുന്ന (വീരശൈവന്മാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു) ലിംഗായത സമ്പ്രദായക്കാരുടെ ആദ്ധ്യാത്മിക സാധനാമാര്‍ഗ്ഗം പ്രധാനമായും ശിവാരാധനയുടേതായിരുന്നു. പില്ക്കാലത്ത് കാഠിയാവാഡിലും സമീപദേശങ്ങളിലും പ്രചരിച്ചിരുന്ന പാശുപതമതവും കാശ്മീരിലും മറ്റും പ്രചാരത്തിലിരുന്ന ശൈവധര്‍മ്മവും ദക്ഷിണ ദേശത്തുണ്ടായിരുന്ന ഈ ശൈവാഗമങ്ങളില്‍ നിന്ന് ഉയിര്‍ക്കൊണ്ടതാണെന്നാണ് അഭിജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അങ്ങനെ ദക്ഷിണാപഥത്തില്‍ പ്രചാരത്തിലിരുന്ന ശൈവധര്‍മ്മം ക്രമേണു ഉത്തരാപഥത്തിലും വ്യാപിക്കുകയാണുണ്ടായതെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടെ ആ കാലഘട്ടങ്ങളില്‍ പ്രചരിച്ചിരുന്ന അനേകം ധര്‍മ്മ സമ്പ്രദായങ്ങളില്‍ വിശേഷിച്ചും അവയുടെ ദാര്‍ശനിക സങ്കല്പനങ്ങളില്‍ ശൈവദര്‍ശനത്തിന്റെ സ്വാധീനം വളരെ ശക്തമായി പതിച്ചിരുന്നതായി കാണാവുന്നതാണ്. അവയില്‍ ചില ബൗദ്ധശാഖകളും അന്തര്‍ഭവിച്ചിരുന്നു. ബൗദ്ധരുടെ മഹായാനശാഖയിലെ നാഥപന്ഥീധാര വളരെ പ്രബലമായിരുന്നു. ഈ ധാര അദൈ്വത ദര്‍ശനത്തിന്റെ പല അടിസ്ഥാനപ്രമാണങ്ങളും സ്വാംശീകരിച്ചിരുന്നതായി കാണാന്‍ കഴിയുന്നതാണ്. അതിന്റെ ഫലമായി അവര്‍ ഹിന്ദുത്വത്തിന് വളരെ സമീപത്തു വന്നു ചേര്‍ന്നിരുന്നു. ഏതാണ്ട് പത്താംനൂറ്റാണ്ടു മുതല്‍ തന്നെ ചില നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ ജനജീവിതത്തില്‍ നാഥപന്ഥികളായ യോഗികള്‍ വ്യാപകമായ സ്വാധീനം ചെലുത്തിയിരുന്നു. ഇവര്‍ തുടക്കത്തില്‍ ബൗദ്ധമായ മഹായാന ശാഖയില്‍ പെട്ട വജ്രായനികളും നാഗാര്‍ജുനനെന്ന ബൗദ്ധചാര്യന്റെ ശൂന്യവാദദര്‍ശനത്തിന്റെ സ്വാധീന വലയത്തില്‍ പെട്ടവരും ആയിരുന്നു. ഇതോടൊപ്പം തന്നെ ഇവരെ മൂന്നു ഹൈന്ദവ ചിന്താധാരകള്‍ കൂടി സ്വാധീനിച്ചിരുന്നതായി കാണാവുന്നതാണ്. അവകളില്‍ ആദ്യത്തേത് ശാക്തേയമായി വികസിച്ചിരുന്ന തന്ത്രശാസ്ത്രവും രണ്ടാമത്തേത് മായാവാദത്തില്‍ അടിയുറച്ച അദൈ്വതവാദവും മൂന്നാമത്തേത് ശൈവധര്‍മ്മവുമായിരുന്നു.

നിര്‍ഗ്ഗുണഭക്തി

മുന്‍പറഞ്ഞവരില്‍ തന്നെയുള്ള ഒരു വിഭാഗക്കാര്‍ അദൈ്വത ധാരണയിലെ ബ്രഹ്മത്തിന്റെ സ്ഥാനത്ത് ശിവസങ്കല്പ്പം കൊണ്ടു വരാനും തുടങ്ങി. ഇവരെ ശിവാദൈ്വതികള്‍ എന്നാണ് പറഞ്ഞു വരാറുള്ളത്. യോഗികളുടെ ഈ വിഭാഗം ഭിക്ഷുരൂപത്തില്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ചുകൊണ്ട് സഞ്ചരിച്ചിരുന്നവരും. ശിവനെ നിര്‍ഗ്ഗുണനായ പരാത്പരബ്രഹ്മരൂപത്തില്‍ ഭാവന ചെയ്യുകയും ആ ശിവതത്ത്വം ദൈ്വതാദൈ്വതവിലക്ഷണമാണെന്ന് പ്രഖ്യാപിക്കുകകയും ചെയ്തിരുന്നു. ഇവര്‍ ഉത്തരഭാരതത്തിലെ ഗ്രാമാന്തരങ്ങളില്‍ അധിവസിച്ചിരുന്ന അലബ്ധവിദ്യരായ ജനങ്ങളില്‍ വ്യാപകമായ സ്വാധീനം ചെലുത്തിയിരുന്നു. സാധാരണ ജനങ്ങളുടെ ധര്‍മ്മോപദേഷ്ടാക്കളും വൈദ്യന്മാരും യോഗീബാബാ എന്നു വിളിക്കപ്പെട്ടിരുന്ന ഇവര്‍ തന്നെയായിരുന്നു. വൈദ്യവൃത്തി അനുഷ്ഠിച്ചിരുന്ന ഇവരാണ് ജനങ്ങളില്‍ നിര്‍ഗ്ഗുണഭക്തി പ്രചരിപ്പിച്ചത്. (കുറെ നാള്‍ മുമ്പു വരെ ഈ യോഗീബാബാമാര്‍ വടക്കേ ഇന്ത്യയില്‍ പല ഭാഗത്തും അക്കാലത്തു സഞ്ചരിച്ചിരുന്നു.)

അദൈ്വത സങ്കല്പനത്തില്‍ വിശ്വസിച്ചിരുന്ന ‘നാഥപന്ഥി’’കളിലെ ഗോരഖ (ഗോരക്ഷ) സമ്പ്രദായം മഹാരാഷ്‌ട്രയിലെ ജ്ഞാനേശ്വരന്‍, നാമദേവന്‍, ത്രിലോചനന്‍ തുടങ്ങിയ ഭക്തന്മാരെ വളരെ സ്വാധീനിക്കുകയുണ്ടായി. (ഇവര്‍ നേരത്തേ വിഷ്ണുസ്വാമിയെന്ന വൈഷ്ണാവാചാര്യന്‍ പ്രചരിപ്പിച്ചിരുന്നു. ‘വാര്‍ക്കരീ’’സമ്പ്രദായത്തിലെ ഭക്തന്മാരായിരുന്നു) ഇവര്‍ ഗോരക്ഷനാഥന്റെ അനുയായികളായതോടെ നിര്‍ഗ്ഗുണഭക്തന്മാരായിത്തീര്‍ന്നു. ‘സന്തമതം’ എന്നു പറയപ്പെട്ടിരുന്ന നിര്‍ഗ്ഗുണോപാസനാ പ്രസ്ഥാനം പ്രചരിപ്പിക്കുന്നതില്‍ ഇവരും വലിയ പങ്ക് വഹിച്ചിരുന്നു. ഇവര്‍ നിരാകാരനായ ഭഗവാന്റെ ഭക്തിയെപ്പറ്റി കവിതകളും ഗീതങ്ങളും രചിച്ചിരുന്നു. ഗുരുനാനാക്ക്, കബീര്‍ദാസ് തുടങ്ങിയവര്‍ ഇങ്ങനെയുള്ള ഭക്ത കവികളായിരുന്നു.

(തുടരും)

Tags: ശ്രേഷ്ഠം സനാതന പൈതൃകംVaishnavismShiva Bhakti
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

Samskriti

വിചാര സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും

Samskriti

മൂല്യബോധം അഥവാ സദാചാരനിഷ്ഠ

Samskriti

മായാസങ്കല്പവും ജീവന്മുക്താവസ്ഥയും

Samskriti

ബലിതര്‍പണം എന്ന പിതൃകര്‍മത്തിന്റെ പ്രസക്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

പാകിസ്ഥാനിൽ സ്വകാര്യ കമ്പനിയിലെ 11 ജീവനക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി : പിന്നിൽ തെഹ്രീക്-ഇ-താലിബാൻ തീവ്രവാദികളെന്ന് സംശയം

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

ഭാരതാംബയുടെ ചിത്രത്തെ എതിർക്കുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗം; ഇവർ ലക്ഷ്യമിടുന്നത് പ്രത്യേക വോട്ട് ബാങ്ക്: രാജീവ് ചന്ദ്രശേഖർ

‘കേരള മോഡൽ’ വികസനം യഥാർത്ഥമല്ല; അത് ഇടത്-വലത് സംയുക്ത നിർമ്മിതി: രാജീവ് ചന്ദ്രശേഖർ

ഭാരതത്തെ സ്നേഹിക്കൂ… അമ്മയെ പ്രണമിക്കൂ… ഈ മണ്ണിൻറെ മക്കളാകൂ… സഖാക്കളെ അതാകട്ടെ പ്രകൃതിപാഠം – എൻ. ഹരി

ബക്രീദ്: സർക്കാർ അവധി ശനിയാഴ്ച മാത്രം, വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി സർക്കാർ

ലോക പരിസ്ഥിതിദിനാഘോഷം; രാജ്ഭവനില്‍ ഗവര്‍ണര്‍ നട്ടത് സിന്ദൂര്‍ വരിക്ക

വേദിയില്‍ ഭാരതാംബയുടെ ചിത്രം: കൃഷിമന്ത്രിക്ക് ഇഷ്ടമായില്ല; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ആരും ഇടപെട്ടിട്ടില്ല : ഡൊണാൾഡ് ട്രമ്പ് ഇടപെട്ടുവെന്ന രാഹുലിന്റെ വാദം തള്ളി ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies