Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ സമഗ്ര ഗ്രന്ഥം

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി
Nov 19, 2023, 06:58 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഈശ്വരനില്‍ പരാനുരക്തിരൂപമായ ഭക്തിഭാവത്തിനോ തത് സംബന്ധിയായ പൂജാദ്യനുഷ്ഠാനങ്ങള്‍ക്കോ വേദമന്ത്രങ്ങളില്‍ പ്രാധാന്യം നല്കിയിട്ടുള്ളതായി പറയാനാവില്ല. മന്ത്രങ്ങള്‍ ഭക്തി പ്രധാനങ്ങളല്ല; കര്‍മ്മങ്ങള്‍ (യജ്ഞകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടുന്നവ മാത്രമാണ്. ഋഗ്വേദം ഒന്നാം മണ്ഡലത്തില്‍ യാഗപശുവെന്ന നിലയില്‍ യൂപത്തില്‍ ബന്ധിതനായി നില്ക്കുന്ന ശുനശ്ശേപന്‍ വരുണനോട് പ്രാണഭിക്ഷ യാചിക്കുമ്പോള്‍ പോലും, (അല്ലയോ വരുണ, എന്റെ ഈ ആഹ്വാനം കേള്‍ക്കൂ ‘ഇമം മേ വരുണ ശ്രുധീ ഹവം’ ഇത്യാദി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും) അവിടെ ആര്‍ദ്രമായ ഭക്തിയുടെ സംസ്പര്‍ശം ഉണ്ടെന്നു പറഞ്ഞു കൂടാ. ചില വേദമന്ത്രങ്ങളില്‍ ‘യജാമഹേ, ധീമഹി (ധ്യായേ മഹി)’ ഇത്യാദി ക്രിയകള്‍ പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും അവിടെയും ഭക്തിയുടെ അഭിവ്യാപ്തി കാണുന്നില്ല. യജുര്‍വേദത്തിലെ രുദ പ്രശ്‌നത്തില്‍ മുന്നൂറിലധികം പ്രാവശ്യം രുദ്രപ്രീതികരങ്ങളായി ജപിക്കപ്പെടുന്ന ചതുര്‍ത്ഥ്യന്തങ്ങളായ നാമങ്ങളോടു ചേര്‍ത്ത് നമഃ ശബ്ദം പ്രയോഗിച്ചു കാണുന്നുണ്ടെങ്കിലും ഭക്തിഭാവത്തിന്റെ തീവ്രത അവിടെയും കാണപ്പെടുന്നതായി തോന്നുന്നില്ല. നമശ്ശബ്ദം മാത്രമല്ല മന്ത്രാന്ത്യങ്ങളില്‍ ഉപയോഗിച്ചു കാണുന്ന നമഃ, സ്വസ്തി, സ്വാഹാ, സ്വധാ, വഷട് ഇത്യാദികളെല്ലാം ത്യാഗാര്‍ത്ഥകങ്ങളോ ആശീര്‍വാദാര്‍ത്ഥകങ്ങളോ നിമന്ത്രാര്‍ത്ഥകങ്ങളോ ആണ്. ഭക്ത്യര്‍ത്ഥകങ്ങളല്ല (അവ ഭക്ത്യര്‍ത്ഥകങ്ങളായത് പില്ക്കാലത്താണ്).

പ്രാചീന സാഹിത്യത്തില്‍ ഭക്തിയെന്ന ഭാവനയെപ്പറ്റിയും മനുഷ്യജീവിതത്തില്‍ അതിന്റെ സാധനാപരമായ പ്രാധാന്യത്തെപ്പറ്റിയും ആദ്യമായി പ്രതിപാദിക്കുന്നത് വൈദിക ഗ്രന്ഥങ്ങളിലല്ല. ശ്രീമദ് ഭഗവദ്ഗീതയിലാണ്. പണ്ട് (വൈദികമായി) രണ്ടു സാധനാ മാര്‍ഗ്ഗങ്ങള്‍ (ദ്വിവിധാ നിഷ്ഠാ) ആണ് ഉണ്ടായിരുന്നതെന്ന ഉപക്രമത്തോടെ ജ്ഞാനയോഗത്തേയും കര്‍മ്മയോഗത്തേയും വിസ്തരിച്ച് പ്രതിപാദിച്ചതിനുശേഷം ഗീതാകാരന്‍ സാമാന്യജനം ആചരിച്ചു വരുന്ന ഭക്തിയേയും അതിന്റെ യോഗത്തേയും സമഞ്ജസമായി വര്‍ണ്ണിച്ചിരിക്കുന്നു, അക്കാലം വരെ ജനജീവിതത്തില്‍ പ്രാധാന്യേന ഉപലബ്ധങ്ങളായിരുന്ന ആധ്യാത്മികമായ ചിന്താധാരകളേയും അവയുടെ പ്രായോഗികമായ സാധനാപദ്ധതികളേയും അവിരോധമായും അന്യോന്യപൂരകമായും സമന്വയിച്ച് വര്‍ണ്ണിച്ചിരിക്കുകയാണ് ഭഗവദ്ഗീതയില്‍. അതുകൊണ്ടാണ് ഗീത സമന്വയാത്മകവും സര്‍വ്വശാസ്ത്രസമ്മതവും ആയ ആര്‍ഷഗ്രന്ഥമെന്ന നിലയിലും ഹിന്ദുധര്‍മ്മസംസ്‌കൃതിയിലെ ഏറ്റവും സമഗ്രവും അടിസ്ഥാനപരവും ആയ ഗ്രന്ഥമെന്ന നിലയിലും പ്രകീര്‍ത്തിക്കപ്പെടുന്നത്.

പ്രശസ്തങ്ങളായ ഉപനിഷത്തുകളെല്ലാം പൊതുവേ മുമുക്ഷുക്കളായ മുണ്ഡകന്മാരെ (സംന്യാസിമാരെ) ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. എന്നാല്‍ ഭഗവദ്ഗീത മുഖ്യമായും ഗൃഹസ്ഥന്മാരുടേയും സാധാരണക്കാരുടേയും ഉപനിഷത്തായിട്ടാണ് വര്‍ത്തിക്കുന്നത്. ഭഗവദ്ഗീത സര്‍വ്വോപനിഷത് സാരമാണെങ്കിലും മറ്റ് ഉപനിഷത്തുകളോടൊപ്പം തന്നെ പ്രസ്ഥാനത്രയിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പരിഗണിച്ചു പോരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
(തുടുരും)

Tags: Rigveda Samhitaശ്രേഷ്ഠം സനാതന പൈതൃകംHindu Dharma samskriticomprehensive treatise
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹിതജീവിതം

Samskriti

ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയും ശ്രീനാരായണ ഗുരുദേവനും

Samskriti

ധര്‍മ്മസംസ്‌കൃതിയുടെ അനന്തരാവകാശികള്‍

Samskriti

വിചാര സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും

Samskriti

മൂല്യബോധം അഥവാ സദാചാരനിഷ്ഠ

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies