Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമല യാത്ര എന്ന അനുഭൂതി

കെ. എന്‍.ആര്‍ by കെ. എന്‍.ആര്‍
Nov 19, 2023, 06:43 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭൂമിയില്‍ സമഭാവനയ്‌ക്ക് ഒരു ഇടമുണ്ടെങ്കില്‍ അതാണു ശബരിമല. കറതീര്‍ന്ന മനുഷ്യമനസ്സുകള്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച പുണ്യമാണത്. മലചവിട്ടുന്നവരുടെ മനസ്സില്‍ സ്വയം വന്നു നിറയുന്ന ആനന്ദത്തിന് അളവില്ല. കിതച്ചും വിയര്‍ത്തും മലകയറുന്നവരെ, തിരിച്ചിറങ്ങി വരുന്നവര്‍ വീശി ആശ്വസിപ്പിക്കും. കുടിവെള്ളവും പഴങ്ങളും നീട്ടിത്തരും. തളര്‍ന്നാല്‍ ഒരു കൈ സഹായിക്കും. കയറുന്നവരും ഇറങ്ങുന്നവരും അയ്യപ്പന്‍മാര്‍ തന്നെയാണല്ലോ. തത്വമസി.

ശബരിമലയാത്ര അനുഭവമല്ല, അനുഭൂതിയാണ്. അത് അനുഭവിച്ച് അറിയണമെങ്കില്‍ വ്രതാനുഷ്ഠാനങ്ങളോടെ തന്നെ മലചവിട്ടണം. നമുക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടല്ലോ. ആചാരങ്ങള്‍ നിര്‍ബന്ധ വിഷയമല്ല. ആചരിക്കാം, ആചരിക്കാതിരിക്കാം. പക്ഷേ, അനുഷ്ഠാനങ്ങള്‍ അങ്ങനെയല്ല. നിര്‍ബന്ധമായും പാലിച്ചിരിക്കണം. ശബരിമല ദര്‍ശനത്തിനു പോകണോ വേണ്ടയോ എന്ന് അവനവനു തീരുമാനിക്കാം. പക്ഷേ, പോകാന്‍ തീരുമാനിച്ചാല്‍ അതിനു ചില അനുഷ്ഠാനങ്ങളുണ്ട്. അവ അനുഷ്ഠിക്കണമെന്നത് നിര്‍ബന്ധം. മാല കഴുത്തിലണിയുന്നിടത്തു തുടങ്ങുന്നു അതൊക്കെ. സ്‌നാനത്തിനു ശേഷം പരദേവതയെയും അയ്യപ്പനേയും ധ്യാനിച്ച് ശരണം വിളിയോടെവേണം മാലയണിയാന്‍. ക്ഷേത്രത്തില്‍നിന്നു മാല പൂജിച്ചു വാങ്ങുന്നത് ഉത്തമം. മാല നിലത്തു വയ്‌ക്കരുത്. ഇലയിലോ പട്ടിലോ വേണം സമര്‍പ്പിക്കാന്‍. കഴുത്തിലിട്ടാല്‍ മാല ശരീരത്തിന്റെ ഭാഗമായിമാറും.

പിന്നെ ഊരിമാറ്റരുത്. കഴുത്തിലെ മാലയ്‌ക്ക് അശുദ്ധിയില്ല. എവിടെയും ഉപയോഗിക്കാം. ഊരുന്നതു ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷംമാത്രം.

മാലയിട്ടാല്‍ 41 നാള്‍ വ്രതമാണ്. ആര്‍ഭാടങ്ങളും സുഖജീവിതവും മാറ്റിവയ്‌ക്കണം. കറുപ്പുടുക്കണം, സ്ത്രീസംസര്‍ഗം പാടില്ല, മദ്യമാംസാദികള്‍ വര്‍ജിക്കണം. ക്ഷൗരം ഇല്ല. സ്വാദിഷ്ടമായ ഭക്ഷണം പോലും ഒഴിവാക്കണം. വിശപ്പുമാറ്റാന്‍ മാത്രം ഭക്ഷണം. ഭൗതിക സുഖങ്ങള്‍ വെടിയണമെന്നു ചുരുക്കം. മനസ്സിനൊപ്പം ശരീരവും ശുദ്ധമായിരിക്കണം. ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നത് ഏറ്റവും ഉചിതം. പാദരക്ഷകള്‍ ഉപേക്ഷിക്കുന്നത് ഉത്തമം. കല്ലും മുള്ളം ചവിട്ടിയാണല്ലോ മല കയറേണ്ടത്.

പുലര്‍കാലത്ത് സ്‌നാനം. പിന്നെ ജപം, ക്ഷേത്രദര്‍ശനം. വൈകീട്ടു ദേഹശുദ്ധിവരുത്തി ക്ഷേത്രദര്‍ശനം, ജപം, ധ്യാനം, ഭജന തുടങ്ങിയവ. ഇവ രണ്ടിനും ഇടയിലുള്ള പകല്‍ സമയമാണല്ലോ സാധാരണ പ്രവൃത്തിമേഖലയില്‍ നാം ഉപയോഗിക്കുക. പ്രവൃത്തി ഒഴിവാക്കുക പ്രായോഗികമല്ല. പക്ഷേ, ആ സമയത്തും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം. വാക്കിലും പെരുമാറ്റത്തിലും അതു നിഴലിക്കണം. സൗമ്യ ഭാവവും മൃദുഭാഷണവുമാണ് സ്വാമിമാരുടെ മുഖമുദ്ര. സ്വാമിമാര്‍ ആദരിക്കപ്പെടേണ്ടവരാണ്. അതുവേണമെങ്കില്‍ പെരുമാറ്റത്തില്‍ അതിനുതക്ക പക്വതയും നിലവാരവും നിറയണം. അതു വരേണ്ടതു മനസ്സില്‍ നിന്നാണ്. അതിനുള്ള പാകപ്പെടുത്തലാണു വ്രതാനുഷ്ഠാനം. കഴുത്തിലെ മാലയും കറുപ്പു വസ്ത്രവും അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും മനസ്സിലെങ്കിലും ശരണം വിളിക്കണം. എല്ലാം അയ്യപ്പനു സമര്‍പ്പിക്കുന്നു എന്നര്‍ഥം. അതുവഴി കിട്ടുന്ന ഏകാഗ്രതയും മനസ്സുഖവും ചെറുതല്ല. അവാച്യമായ അനുഭൂതി അതിലൂടെ ലഭിക്കും. അങ്ങനെ, മാലയിലൂടെ നമ്മള്‍ നാമറിയാതെ തന്നെ അയ്യപ്പനിലേയ്‌ക്ക് അടുക്കും. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് അതു നല്‍കും. മാല കഴുത്തിലല്ല, സ്വാമിമാരുടെ മനസ്സിലാണെന്ന് അര്‍ഥം. കറുപ്പു വസ്ത്രം, ആര്‍ഭാടം വെടിഞ്ഞുള്ള ജീവിതം എന്ന ബോധം മനസ്സിലുണ്ടാക്കും. അതിനൊപ്പം, നാമൊന്ന്, ഒരു മനസ്സ്, ഒരേ വഴി എന്ന ചിന്ത എല്ലാ സ്വാമിമാരിലും ജനിപ്പിക്കും.

മാലയും കറുപ്പു മുണ്ടും നമ്മേയും മറ്റുള്ളവരേയും ചിലത് ഓര്‍മിപ്പിക്കുന്ന അടയാളങ്ങളാണ്. ആള്‍ സ്വാമിയാണ് എന്ന സൂചന അതിലുണ്ട്. യഥാര്‍ഥ സ്‌നേഹിതരും ബന്ധുക്കളും അതറിഞ്ഞു പെരുമാറും. സ്വാമിമാരെ കണ്ടാല്‍ സ്തീകള്‍ വഴിമാറി നടക്കുമായിരുന്നു മുന്‍പ്. ശുദ്ധം ഉറപ്പാക്കാന്‍ ഭക്ഷണം സ്വയം പാകം ചെയ്യുന്ന പതിവുണ്ട്. മാലയിട്ടാല്‍പ്പിന്നെ വീട്ടില്‍ കയറാതെ പുറത്തു കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലേയ്‌ക്കു താമസം മാറ്റുമായിരുന്നു മുന്‍പൊക്കെ. ചുറ്റുവട്ടത്തെ കുറെ ഏറെപ്പേര്‍ ചേര്‍ന്ന് ഇത്തരം കൂടാരങ്ങളില്‍ താമസിക്കുന്ന പതിവും ഉണ്ടായിരുന്നു. ഇന്നും മലബാര്‍ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും മറ്റും ഈ പതിവുണ്ടത്രെ.

അങ്ങനെ നാല്‍പത്തൊന്നു ദിവസം കടന്നു പോകും. മനസ്സും ശരീരവും പാകപ്പെടും. ഇനിയാണു ദര്‍ശനത്തിനുള്ള യാത്ര. കെട്ടുമുറുക്ക് ഏറെ ഭക്തിയോടെ ചെയ്യേണ്ട ചടങ്ങാണ്. ചെയ്തുപോയ പാപങ്ങളും ചെയ്യാന്‍ ഭാഗ്യമുണ്ടായ പുണ്യങ്ങളുമാണ് ഇരുമുടിയുടെ രണ്ട് അറകളിലുമായി നിറയ്‌ക്കുന്നത്. രണ്ടും അയ്യപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാനുള്ളതാണ്. പിന്നെ മനസ്സു ശൂന്യം. ഗൃഹം മുതല്‍ സന്നിധാനം വരെ നടപ്പ് ആണ് ഉത്തമം; അതും കാടും മേടും താണ്ടി. മലചവിട്ടി, പൊന്നും പതിനെട്ടാം പടി ചവിട്ടി നടയിലെത്തുമ്പോള്‍ത്തന്നെ അയ്യപ്പന്‍ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാവും.
പിന്നെ വിശപ്പില്ല, ദാഹമില്ല…
പിന്നെ, പതിന്‍മടങ്ങ് ഊര്‍ജസ്വലതയോടെ. പതിവു ജീവിതത്തിലേയ്‌ക്കു മടക്കം. വല്ലാത്തൊരു അനുഭൂതി ഉള്ളില്‍ നിറയും. പുണ്യതീര്‍ഥത്തില്‍ മുങ്ങി നിവര്‍ന്നതുപോലെ.

Tags: SABARIMALAAyyappanexperience of traveling
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

അയ്യപ്പദർശനത്തിനായി ദ്രൗപദി മുർമു 18ന് കേരളത്തിൽ ; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്‌ട്രപതി

Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

Kerala

ശബരിമല റോപ് വേക്ക് വനം വകുപ്പ് നിബന്ധനകള്‍ വയ്‌ക്കും?

Kerala

ഹരിവരാസനം കേട്ട് ദർശനം നടത്താൻ സാധിച്ചത് ഭാഗ്യം ; എല്ലാ വർഷവും വരണമെന്ന് തോന്നുന്നു ; കന്നി അയ്യപ്പനായി ശബരിമലയിലെത്തി കാർത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies