Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നിശബ്ദനായ വിപ്ലവകാരി

നവംബര്‍ രണ്ട് ഡോ. പല്പുവിന്റെ 160ാം ജന്മവാര്‍ഷിദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 07:00 am IST
in Education

‘ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്നു സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഡോ. പല്പു.

1863 നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ചു. 1884ല്‍ തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയില്‍ നാലാമനായി വിജയിച്ചുവെങ്കിലും അക്കാലത്ത് നിലനിന്ന ജാതിവിവേചനത്താല്‍ പ്രവേശനം ലഭിച്ചില്ല. പലരുടേയും സാമ്പത്തിക സഹായത്തോടെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച് ഡോക്ടര്‍ ബിരുദം നേടി. 1891ല്‍ മൈസൂര്‍ രാജ്യത്ത് ഡോക്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

മൈസൂരില്‍ പ്ലേഗുബാധയുണ്ടായ കാലമായിരുന്നു അത്. സ്വജീവന്‍ പോലും കണക്കിലെടുക്കാതെ ഡോ. പല്പു ആ മഹാവ്യാധിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആതുര ശ്രുശ്രൂഷാ രംഗത്ത് വലിയ അംഗീകാരം നേടി. ഉപരിപഠനത്തിനായി പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. 1920ല്‍ നാട്ടില്‍ തിരിച്ചെത്തിയ പല്പു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1891 ജനുവരി ഒന്നിന് മഹാരാജാവിന് സമര്‍പ്പിച്ച നിവേദനമായിരുന്നു മലയാളി മെമ്മോറിയല്‍. ഇതില്‍ മൂന്നാമനായി ഒപ്പുവച്ചത് പല്പുവായിരുന്നു. 1896 സപ്തംബര്‍ മൂന്നിന് ഈഴ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതിനും നേതൃത്വം നല്‍കി.

1892ല്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ കേരള സന്ദര്‍ശനം പ്രസിദ്ധമാണ്. ഭാരതയാത്രയുടെ ഭാഗമായുള്ള ആ പര്യടനത്തില്‍ തുടക്കത്തില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. മൈസൂരില്‍ വച്ച് വിവേകാനന്ദനെ നേരില്‍ക്കണ്ട പല്പുവാണ് അദ്ദേഹത്തോട് അയിത്താചാരങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ആ സന്ദര്‍ശന വേളയിലാണ് സ്വാമി വിവേകാനന്ദന്‍ അക്കാലത്തെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.

ജാതിവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജനകീയാംഗീകാരമുള്ള ഒരു ആത്മീയാചാര്യന്റെ നേതൃത്വം ആവശ്യമാണെന്ന് വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. അപ്രകാരമാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ അടുക്കല്‍ എത്തിയത്. ഗുരുവും പല്പുവും ചേര്‍ന്ന് നടത്തിയ ആലോചനകളാണ് എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. യോഗത്തിന്റെ ആദ്യ അധ്യക്ഷ പദവി വഹിച്ച ഗുരു പല്പുവിനെ ഉപാധ്യക്ഷനായും കുമാരനാശാനെ സെക്രട്ടറിയായും നിയമിച്ചു.

‘ട്രീറ്റ്‌മെന്റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകം രചിച്ച ഡോ. പല്പു ‘തിരുവിതാം കോട്ടൈ തീയന്‍’ എന്ന തൂലികാനാമത്തില്‍ പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഡോ. പി. നടരാജനാണ് നടരാജ ഗുരു എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധി നേടിയത്. 1950 ജനുവരി 25ന് ഡോ.പി. പല്പു അന്തരിച്ചു.

Tags: human right activistSocial ReformerDr.Palpu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Main Article

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Main Article

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

Samskriti

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

Kerala

ക്രൈസ്തവരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു, വി. ചാവറയച്ചന്‍ നവോത്ഥാന നായകന്‍

പുതിയ വാര്‍ത്തകള്‍

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.