Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നിശബ്ദനായ വിപ്ലവകാരി

നവംബര്‍ രണ്ട് ഡോ. പല്പുവിന്റെ 160ാം ജന്മവാര്‍ഷിദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 07:00 am IST
in Education

‘ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി’ എന്നു സരോജിനി നായിഡു വിശേഷിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ഡോ. പല്പു.

1863 നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് പേട്ടയില്‍ ജനിച്ചു. 1884ല്‍ തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയില്‍ നാലാമനായി വിജയിച്ചുവെങ്കിലും അക്കാലത്ത് നിലനിന്ന ജാതിവിവേചനത്താല്‍ പ്രവേശനം ലഭിച്ചില്ല. പലരുടേയും സാമ്പത്തിക സഹായത്തോടെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച് ഡോക്ടര്‍ ബിരുദം നേടി. 1891ല്‍ മൈസൂര്‍ രാജ്യത്ത് ഡോക്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

മൈസൂരില്‍ പ്ലേഗുബാധയുണ്ടായ കാലമായിരുന്നു അത്. സ്വജീവന്‍ പോലും കണക്കിലെടുക്കാതെ ഡോ. പല്പു ആ മഹാവ്യാധിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആതുര ശ്രുശ്രൂഷാ രംഗത്ത് വലിയ അംഗീകാരം നേടി. ഉപരിപഠനത്തിനായി പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. 1920ല്‍ നാട്ടില്‍ തിരിച്ചെത്തിയ പല്പു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1891 ജനുവരി ഒന്നിന് മഹാരാജാവിന് സമര്‍പ്പിച്ച നിവേദനമായിരുന്നു മലയാളി മെമ്മോറിയല്‍. ഇതില്‍ മൂന്നാമനായി ഒപ്പുവച്ചത് പല്പുവായിരുന്നു. 1896 സപ്തംബര്‍ മൂന്നിന് ഈഴ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതിനും നേതൃത്വം നല്‍കി.

1892ല്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ കേരള സന്ദര്‍ശനം പ്രസിദ്ധമാണ്. ഭാരതയാത്രയുടെ ഭാഗമായുള്ള ആ പര്യടനത്തില്‍ തുടക്കത്തില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. മൈസൂരില്‍ വച്ച് വിവേകാനന്ദനെ നേരില്‍ക്കണ്ട പല്പുവാണ് അദ്ദേഹത്തോട് അയിത്താചാരങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ആ സന്ദര്‍ശന വേളയിലാണ് സ്വാമി വിവേകാനന്ദന്‍ അക്കാലത്തെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.

ജാതിവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ജനകീയാംഗീകാരമുള്ള ഒരു ആത്മീയാചാര്യന്റെ നേതൃത്വം ആവശ്യമാണെന്ന് വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. അപ്രകാരമാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ അടുക്കല്‍ എത്തിയത്. ഗുരുവും പല്പുവും ചേര്‍ന്ന് നടത്തിയ ആലോചനകളാണ് എസ്എന്‍ഡിപി യോഗത്തിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. യോഗത്തിന്റെ ആദ്യ അധ്യക്ഷ പദവി വഹിച്ച ഗുരു പല്പുവിനെ ഉപാധ്യക്ഷനായും കുമാരനാശാനെ സെക്രട്ടറിയായും നിയമിച്ചു.

‘ട്രീറ്റ്‌മെന്റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകം രചിച്ച ഡോ. പല്പു ‘തിരുവിതാം കോട്ടൈ തീയന്‍’ എന്ന തൂലികാനാമത്തില്‍ പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനായ ഡോ. പി. നടരാജനാണ് നടരാജ ഗുരു എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധി നേടിയത്. 1950 ജനുവരി 25ന് ഡോ.പി. പല്പു അന്തരിച്ചു.

Tags: human right activistSocial ReformerDr.Palpu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Main Article

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

Samskriti

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

Kerala

ക്രൈസ്തവരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു, വി. ചാവറയച്ചന്‍ നവോത്ഥാന നായകന്‍

India

സാമൂഹ്യ പരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ആദരമർപ്പിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.