Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരേയൊരു ഹരിയേട്ടന്‍

Janmabhumi Online by Janmabhumi Online
Oct 30, 2023, 04:33 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍. ഹരി ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരിക്കെ 2001 ല്‍ മലയാള മനോരമ ഞായറാഴ്ച പതിപ്പില്‍ ഡി. വിജയമോഹന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്

ഹരിയേട്ടനെ കൈയിലൊരു ബാഗില്ലാതെ കാണാന്‍ കഴിയില്ല. കാരണം അദ്ദേഹം സദാ യാത്രയിലാകുന്നു. ഇന്ന് യുപിയിലാണെങ്കില്‍ നാളെ രാജസ്ഥാനില്‍, മറ്റന്നാള്‍ മഹാരാഷ്‌ട്രയില്‍. ഇതിനിടയ്‌ക്ക് ഹരിയേട്ടനെ ഫിജിയില്‍ കാണാം. ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും കണ്ടെന്നുവരാം. അതാണ് ആര്‍എസ്എസ് എന്ന രാഷ്‌ട്രീയസ്വയംസേവക് സംഘത്തിന്റെ ഹരി ഷേണായ് എന്ന ആര്‍. ഹരി എന്ന രംഗഹരി എന്ന ഹരിയേട്ടന്‍.

ആര്‍എസ്എസില്‍

അച്ഛന്‍ ആര്‍എസ്എസ് അനുഭാവിയായിരുന്നു. 1943 ലാണ്. നാഗ്പൂരില്‍ നിന്ന് പി.ജി. ചിഞ്ചോള്‍ക്കര്‍ എന്ന ഒരു പ്രചാരകനെ കൊച്ചിയിലേക്കു വിട്ടു. അന്നു ഗുരുജി ഗോള്‍വല്‍ക്കറുള്ള സമയമാണ്. വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍ ടിഡി അമ്പലത്തിന് മുന്നില്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. ചിഞ്ചോള്‍ക്കര്‍ അന്നു യുവാക്കളെയും കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കാന്‍ തെരഞ്ഞുനടക്കുകയല്ലേ? ഞങ്ങളോടൊപ്പം വന്നു ബാഡ്മിന്റണ്‍ കളിച്ചുതുടങ്ങി. പിന്നീട് ഞങ്ങളെയെല്ലാം സംഘത്തില്‍ ചേര്‍ത്തു. അതാണ് തുടക്കം.

മുഴുവന്‍ സമയ ്രപവര്‍ത്തകന്‍
1951 ല്‍. ഞാന്‍ നേരത്തെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ബിഎ പരീക്ഷയെഴുതിക്കഴിഞ്ഞു റിസല്‍ട്ടിനുപോലും കാത്തുനില്‍ക്കാതെ പ്രചാരക് ആയി. വടക്കന്‍ പറവൂരിലായിരുന്നു ആദ്യം. അന്നു വളരെ കുറച്ച് സംഘശാഖകളേയുള്ളൂ. കേരളത്തില്‍ പി. പരമേശ്വരന്‍ തിരുവനന്തപുരത്ത് പ്രചാരക് ആണ്. കോഴിക്കോട് പി.മാധവനും ടി.എന്‍. ഭരതനും.

ദേശീയതലത്തിലേക്ക്

1996 വരെ കേരളത്തില്‍ പ്രാന്ത പ്രചാരക് ആയിരുന്നു. 90-ല്‍ അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖായി. 91 ല്‍ ബൗദ്ധിക് പ്രമുഖും. അപ്പോഴും കേരളത്തിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയും ഉണ്ടായിരുന്നു. രണ്ടുംകൂടി കൊണ്ടുനടക്കാന്‍ വിഷമമായതിനാല്‍ 93 ല്‍ എന്നെ കേരളത്തിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയില്‍നിന്നു മുക്തനാക്കി.

എഴുത്തിന്റെ വഴി

പലതും ഇരുന്നെഴുതിയവയല്ല. തീവണ്ടി വരാന്‍ രണ്ടു മണിക്കൂര്‍ വൈകി എന്നു വയ്‌ക്കുക. ഞാന്‍ അപ്പോള്‍ പുസ്തകമെഴുത്തു തുടരും. ഒരുതവണ ബീഹാറില്‍ ഒരേ ദിവസം മൂന്നുതവണ കാര്‍ കേടുവന്നു കിടന്നു. ബീഹാറില്‍ ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്കു പോകുമ്പോഴുള്ള ദൂരം അറിയാമല്ലോ. ഞാന്‍ ഉടന്‍ എഴുത്തിലേക്കു പോകും. പരിഭാഷകള്‍ മിക്കവാറും ചെയ്തത് ഇങ്ങനെയാണ്.

രംഗഹരിയായത്

1984 ല്‍ അപ്‌നാ കേരള്‍ എന്ന പുസ്തകം എഴുതി- ഹിന്ദിയില്‍. പ്രസാധകന്‍ ഇനീഷ്യലിന്റെ പൂര്‍ണരൂപം ചോദിച്ചു. അച്ഛന്റെ പേരാണ് രംഗ എന്നു പറഞ്ഞപ്പോള്‍ അയാള്‍ രംഗഹരി എന്നു മാറ്റിയാലോ എന്നു ചോദിച്ചു. അങ്ങനെ ആ പേരു സ്ഥിരമായി.

ആര്‍എസ്എസിന്റെ രാഷ്‌ട്രീയം

ആര്‍എസ്എസ് അപൊളിറ്റിക്കല്‍ (മുീഹശശേരമഹ) അല്ല. എന്നാല്‍ നോണ്‍-പൊളിറ്റിക്കല്‍ (ിീിമുീഹശശേരമഹ)ആണ്. സംഘത്തിനു രാഷ്‌ട്രീയാഭിപ്രായമുണ്ട്. എന്നാല്‍ സംഘം രാഷ്‌ട്രീയത്തിലില്ല. രാഷ്‌ട്രഭരണത്തിന്റെ ഭാഗമല്ലേ രാഷ്‌ട്രീയം? അപ്പോള്‍ അതിനെക്കുറിച്ചു സംഘത്തിന് അഭിപ്രായം ഉണ്ടാവാം.

സംഘടനയുടെ വിജയരഹസ്യം

ഒരു സംഘടനയുടെ വിജയത്തിന്റെ രഹസ്യം അണികളോടു നേരുപറയുക എന്നതാണ്. ഒരിക്കലും നയതന്ത്രപരമായി പെരുമാറാതിരിക്കുക. ഒരുദാഹരണം പറയാം. വഗേലയുടെ സംഭവം വന്നു. അതു തികച്ചും ഞെട്ടലുണ്ടാക്കിയതായിരുന്നു. ഇതേക്കുറിച്ചു ചോദ്യം ഉയരുമ്പോള്‍ സത്യം പറയുക. നിങ്ങള്‍ ആരെങ്കിലും രാഷ്‌ട്രീയത്തില്‍ പോ
യാല്‍ ഇതുപോലെ ആകാതെ നോക്കുക എന്നും പറയുക. ഒരാളുടെ വീഴ്ച നമുക്ക് ഒരു പാഠമാണ് എന്നു പറയുക. അയാള്‍ ശാഖയില്‍ വരുമ്പോഴേ നല്ല സ്വയംസേവക് ആയിരുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രവര്‍ത്തകരെ വഞ്ചിക്കാതിരിക്കുക. ഒരു കുടുംബത്തില്‍ ഒന്നും മറയ്‌ക്കാത്തതുപോലെ സംഘടനയിലും ഒന്നും മറയ്‌ക്കാതിരിക്കുക. അതാണ് സംഘടനയുടെ സക്‌സസും സീക്രട്ടും.

ആര്‍എസ്എസ് ദര്‍ശനം

നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങളില്ലേ. സത്യം, സഹിഷ്ണുത, വൈചാരിക സ്വാതന്ത്ര്യം എന്നിങ്ങനെ. ഹിന്ദു സംസ്‌കാരം അനുവദിച്ചതുപോലെ വൈചാരിക സ്വാതന്ത്ര്യം വേറെ ആരും അനുവദിച്ചിട്ടില്ല. ശാസ്ത്രം വന്നാല്‍ അത് ഒരു പ്രത്യയശാസ്ത്രത്തിനും എതിരൊന്നുമല്ല. ഒരു സയന്റിസ്റ്റിന് ഒരിക്കലും ഡോഗ്മാറ്റിക് ആകാന്‍ കഴിയില്ല. ശാസ്ത്രീയമായ വികസനത്തോടെ ആധുനികമായ ഭാരതം മുന്നേറണം.

അതേസമയം ആധ്യാത്മിക വ്യക്തിത്വം നിലനിര്‍ത്തുകയും വേണം. ഇതിനുള്ള പ്രചോദനം നമുക്കു വിവേകാനന്ദനില്‍നിന്നും പിന്നീട് അരവിന്ദനില്‍ നിന്നുമാണ് ലഭിക്കുക. ശരിക്കും ആര്‍എസ്എസിന്റെ ചിന്താധാര ഇവര്‍ രണ്ടുപേരില്‍നിന്നുമാണ്. ഞങ്ങളൊക്കെ വരുമ്പോള്‍ സംഘത്തിനു പ്രത്യേകമായ സാഹിത്യമില്ല.

 

Tags: RSSR Hari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം
India

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Main Article

ലോകമാകെ ഭാരതം

പുതിയ വാര്‍ത്തകള്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : യുവാവ് പിടിയിൽ

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ അഗ്നി5 എന്ന ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍

ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബായ ‘അഗ്നി 5’ എത്തുന്നു; പോര്‍മുന വഹിക്കുക 7500 കിലോ സ്ഫോടകവസ്തു; പാകിസ്ഥാനും ചൈനയും വിറയ്‌ക്കും

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

യുവദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കെട്ടിപ്പുണര്‍ന്ന നിലയില്‍

ആരോഗ്യ വകുപ്പിനുളള പണം വെട്ടിക്കുറച്ചിട്ടില്ല-മന്ത്രി കെ എന്‍ ബാലഗോപാല്‍

റാപ്പർ വേടനെ മാതൃകയാക്കണം; യൂത്ത് കോൺഗ്രസ് പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies