Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സനാതനധര്‍മ്മം: പതിരും പൊരുളും – കെ കെ വാമനന്‍

Janmabhumi Online by Janmabhumi Online
Oct 21, 2023, 12:40 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂര്‍ അമ്പലത്തിലെ പാചകവിവാദം, തൃപ്പൂണിത്തുറയിലെ കാലുകഴുകിച്ചൂട്ടുവിവാദം, കൂടല്‍മാണിക്യത്തിലെ നൃത്തവിവാദം, കലോത്സവത്തിലെ സസ്യഭക്ഷണവിവാദം, ഗണപതിവിവാദം, സനാതനധര്‍മ്മവിവാദം എന്നിങ്ങനെ വിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കേരളക്കരയില്‍ നമുക്കു ഈ അടുത്ത കാലത്ത് കാണാന്‍ കഴിയുന്നു.

ഈ വിവാദങ്ങള്‍ക്ക് തുടര്‍ച്ച എന്നപോലെ ഒരു ലക്ഷ്യവും ഘടനയും കാണാന്‍ കഴിയും. ഏതദ്ദേശീയമായ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസപദ്ധതികള്‍, തത്വചിന്തകള്‍ എന്നിവയേയും അവയെ പിന്തുടരുന്ന ഹിന്ദുവിഭാഗങ്ങളേയുമാണ് അവ ഉന്നംവയ്‌ക്കുന്നത്. നിഷ്‌കളങ്കം എന്ന മട്ടില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ഒരു വിവാദപ്രസ്താവം, തിരി കൊളുത്തുമ്പോലെ നടത്തുന്നു. തുടര്‍ന്ന് പല കോണുകളില്‍ നിന്ന് പലര്‍ അതിനെ കാട്ടുതീ എന്ന പോലെയോ സൃഗാലഘോഷം എന്ന പോലെയോ ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്നു. പുസ്തകപ്രസാധനം, പ്രബന്ധാവതരണം, മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ലേഖനമെഴുതല്‍, ചര്‍ച്ച നടത്തല്‍, അഭിമുഖം നല്‍കല്‍ മുതലായ എല്ലാ വഴികളും പ്രയോജനപ്പെടുത്തി സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഇത്തരം വിവാദശൃംഖലയിലൂടെ സമൂഹബോധത്തില്‍ ദ്വന്ദ്വനിര്‍മ്മാണം (ബൈനറി ക്രിയേഷന്‍)നടത്തുകയാണ് വൈദേശികങ്ങളായ മത- ഇസവിഘടനശക്തികള്‍ ആസൂത്രിതമായി ചെയ്യുന്നതെന്ന് വ്യക്തം. ജാതിവിഭാഗീയത (Cast Divide)ദേശവിഭാഗീയത(North-South Divide), ഗോത്രവിഭാഗീയത (North-East Divide), സമ്പ്രദായവിഭാഗീയത (Hindu -Sikh Divide, Hindu -Bauddha Divide, Hindu -Jaina Divide) എന്നിങ്ങനെ വേറെയും പല തരം ബൈനറികളുടെ നിര്‍മ്മാണം, അവയുടെ പ്രയോഗത്തിനുള്ള ടൂള്‍കിറ്റുകള്‍ തയ്യാറാക്കല്‍ എന്നിവയും തകൃതിയായി ഇക്കൂട്ടര്‍ ചെയ്തുവരുന്നു.

തുടക്കത്തില്‍ പറഞ്ഞ മറ്റു വിവാദങ്ങള്‍ കേരളക്കരയിലും മലയാളികളിലും ഏറക്കുറെ ഒതുങ്ങിനിന്നപ്പോള്‍ സനാതനധര്‍മ്മവിവാദത്തിന് പ്രാദേശികമാനത്തിനു പുറമേ ദേശീയവും അന്തര്‍ദ്ദേശീയവുമായ മാനങ്ങള്‍ കൈവന്നു. സനാതനധര്‍മ്മം എന്ന പദത്തിന്റെ പ്രയോഗം, ആ പദത്തിന്റെ പിന്നിലുള്ള ആശയം എന്നിവയെക്കുറിച്ചുള്ള ചൂടേറിയ വാദവിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മേല്‍വിവരിച്ച എല്ലാ വിവാദങ്ങളുടെയും വിക്ഷേപണത്തിനുള്ള അടിത്തറപോലെ നിലക്കൊള്ളുന്നതാണ് ഈ സനാതനധര്‍മ്മവിവാദം.

 

ഭിന്നിപ്പിച്ചു ഭരിക്കല്‍
ഭാരതത്തെ, ഭാരതീയതയെ, ഭാരതീയരെ പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാര്‍ സനാതനധര്‍മ്മത്തെ കുറിച്ചു സൃഷ്ടിച്ച ആശയക്കുഴപ്പം ആണ് ഈ വിവാദത്തിന് അടിസ്ഥാനം. അവരെ പിന്തുടര്‍ന്ന സ്വദേശികളായ യാഥാസ്ഥിതിക പണ്ഡിതന്മാരും മാര്‍ക്‌സിയന്‍ പണ്ഡിതന്മാരും ഇതിന് ആക്കം കൂട്ടി. ഈ പാശ്ചാത്യ പണ്ഡിതര്‍ മുന്നോട്ടു വെച്ച ആര്യദ്രാവിഡവാദം, ആര്യ-ദസ്യുക്കള്‍ തമ്മിലുള്ള സംഘര്‍ഷകഥയായി വേദത്തിന്റെ അവതരണം, ഭാരതീയരുടെ ഏക വിശുദ്ധഗ്രന്ഥം എന്ന നിലക്ക് വേദത്തെ പുകഴ്‌ത്തല്‍, ഹിന്ദു= വൈദികം എന്ന സമവാക്യപ്രചരണം, അതുപോലെ ജാതിയും വര്‍ണ്ണവും കാസ്റ്റും ഒന്നാണെന്ന തെറ്റായ സമീകരണം മുതലായ ആഖ്യാനങ്ങള്‍ പില്‍ക്കാലങ്ങളില്‍ ഭാരതീയസമൂഹത്തില്‍ പല തരത്തിലുള്ള ധ്രുവീകരണത്തിനു സഹായകം ആയി.

യാഥാസ്ഥിതിക പണ്ഡിതര്‍ ആകട്ടെ വൈദികം മാത്രമാണ് ഭാരതീയതയുടെ ഉരകല്ല് എന്ന നിലപാടിലുറച്ചു. സനാതനധര്‍മ്മം=വൈദികധര്‍മ്മം= വര്‍ണ്ണാശ്രമധര്‍മ്മം എന്നു വാദിക്കുന്ന ചില ഹിന്ദുക്കള്‍ സനാതനികള്‍ എന്നു സ്വയം കരുതി മറ്റു ഹിന്ദുവിഭാഗങ്ങളെ അകറ്റി നിര്‍ത്തി. മാര്‍ക്‌സിയന്‍ പണ്ഡിതന്മാര്‍ ആകട്ടെ സവര്‍ണ്ണ/അവര്‍ണ്ണ, വൈദിക/അവൈദിക, ചൂഷക/ചൂഷിതാദി ദ്വന്ദ്വബോധങ്ങളെ ചേരുംപടി ചേര്‍ത്ത് സമൂഹത്തിന്റെ താഴെതട്ടില്‍ വരെ എത്തിക്കാന്‍ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാരുടെയും സനാതനികളുടെയും ആഖ്യാനങ്ങളെ അതിസമര്‍ത്ഥമായി ഉപയോഗിച്ചു. അങ്ങനെ ഇന്ന് ഹിന്ദുക്കള്‍ അഥവാ സവര്‍ണ്ണര്‍ അഥവാ സനാതനധര്‍മ്മികള്‍ ഒരു വശത്തും അവര്‍ണ്ണര്‍ + ദളിതര്‍ + ന്യൂനപക്ഷര്‍ എന്ന വിശാല ഐക്യമുന്നണി മറുവശത്തും എന്ന നിലക്കുള്ള ബൈനറി തട്ടിക്കൂട്ടാനുള്ള തിരക്കിലാണ് വിഘടനശക്തികള്‍. മറ്റു ബൈനറി നിര്‍മ്മാണവും കാസ്റ്റ് സെന്‍സസ്സും മറ്റും അതിലേക്കുള്ള രാജപാത ആയി അവര്‍ കരുതുന്നു.

ഇതിന്റെ കൂടെ യുവജനങ്ങളെ ലക്ഷ്യമാക്കി പുരോഗമനപരം, ശാസ്ത്രീയം എന്ന മട്ടില്‍ കലാലയങ്ങളിലും മറ്റു വ്യാപകമായി പ്രചരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസം അഥവാ അതിരില്ലാത്ത സ്വാതന്ത്ര്യവാദം, ലൈംഗിക അരാജകവാദം, മയക്കുമരുന്നുപയോഗം തുടങ്ങിയ ചേരുവകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഒരു സമൂഹത്തെ വേരോടെ തകര്‍ക്കുവാന്‍ പര്യാപ്തമായ മസാലക്കൂട്ടു പൂര്‍ണ്ണമാകുന്നു.
ഭാരതീയര്‍ ഒരൊറ്റ സമൂഹമോ രാഷ്‌ട്രമോ ആയിരുന്നില്ല. അതിനാവശ്യമായ ആശയപരമായ പൊതുഅടിത്തറ ഭാരതീയര്‍ക്ക് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഭരണം ആണ് രാഷ്‌ട്രബോധം നമ്മില്‍ നിര്‍മ്മിച്ചത് എന്നതും നമ്മെക്കുറിച്ചുള്ള പല ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളില്‍ ഒന്നാണ്. ആധുനികകാലത്തെ ഹിന്ദുത്വവാദികള്‍ അവരുടെ രാജനൈതികമായ താല്‍പ്പര്യം സംരക്ഷിക്കുവാന്‍ മെനയുന്ന ഒന്നാണ് ഹിന്ദുരാഷ്‌ട്രസിദ്ധാന്തം എന്ന ആഖ്യാനവും ഇതോടൊപ്പം നവമാര്‍ക്സ്സിസ്റ്റുകള്‍ ഉയര്‍ത്തുന്നുï്. ഈ ഒരൊറ്റ ആഖ്യാനത്തിന്റെ സത്യാവസ്ഥ തേടിയാല്‍ തന്നെ സനാതനധര്‍മ്മത്തിന്റെ പൊരുളും ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളിലെ പതിരും നമുക്കു തെളിഞ്ഞു കിട്ടും

Tags: K K Vamanan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് 584 മുസ്ലീം സമുദായങ്ങള്‍; ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ പെട്ടവര്‍ 53 ; ബ്രാഹ്മണരാണെന്നതില്‍ അഭിമാനിക്കുന്ന മുസ്ലീം സമുദായങ്ങള്‍ 12

Parivar

സംഘപ്രവര്‍ത്തനത്തിന്റെ വിജയാധാരം

പുതിയ വാര്‍ത്തകള്‍

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

ഇറാൻ അയച്ച കരാർ കൊലയാളികൾ അമേരിക്കയിൽ കറങ്ങുന്നു ! എട്ട് സംസ്ഥാനങ്ങളിൽ നിന്ന് പിടിക്കപ്പെട്ട ഈ 11 ഇറാനിയൻ പൗരന്മാർ ആരാണ് ?

അമേരിക്കൻ ധിക്കാരത്തെ തടയണം : നേരും നെറിയും ഇല്ലാത്തതാണ് അമേരിക്കൻ സാമ്രാജ്യത്വം ; പിണറായി

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപണം ; മൂന്ന് മൊസാദ് ഏജൻ്റുമാരെ തൂക്കിലേറ്റിയെന്ന് ഇറാൻ , 700 പേർ അറസ്റ്റിൽ

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies