Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകപോരില്‍ ഇന്ന് ഭാരതവും പാകിസ്ഥാനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 06:15 am IST
in Cricket

അഹമ്മദാബാദ്: ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇന്ന നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറെ ആരാധകരെ സാക്ഷിയാക്കി, ലോകം കാത്തിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ ഭാരതം പാകിസ്ഥാനെ നേരിടാനിറങ്ങുന്നു. ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം.

കളിച്ച രണ്ട് കളികളും ജയിച്ചാണ് ഭാരതവും പാകിസ്ഥാനും ഇന്ന് മൂന്നാം കളിക്കിറങ്ങുന്നത്. രണ്ട് ടീമിന്റെയും ലക്ഷ്യവും മൂന്നാം വിജയം തന്നെ.

ഭാരതം ആദ്യ കളിയില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെയും രണ്ടാം കളിയില്‍ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും തകര്‍ത്താണ് ഇന്നത്തെ ഹെവിവെയ്റ്റ് പോരാട്ടത്തിന് കച്ചമുറുക്കുന്നത്. പാകിസ്ഥാന്‍ ആദ്യ കളിയില്‍ നെതര്‍ലന്‍ഡ്സിനെ 81 റണ്‍സിനും രണ്ടാം കളിയില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിനും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലും. ഇതോടെ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്. റൗണ്ട് റോബിന്‍ ക്രമത്തിലുള്ള മത്സരമായതിനാല്‍ ഓരോ മത്സരത്തിനും പ്രാധാന്യമേറെയാണ്.

എറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഭാരതവും പാക്കിസ്ഥാനും മുഖാമുഖം വന്നത്. ഈ പോരാട്ടത്തില്‍ പാകിസ്ഥാനെ 228 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഭാരതത്തിനുണ്ട്. മാത്രമല്ല ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഭാരതം പാകിസ്ഥാനോട് തോറ്റിട്ടില്ലെന്നതും രോഹിത്തിന്റെയും കൂട്ടരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നു. ലോകകപ്പില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഭാരതത്തിനൊപ്പമായിരുന്നു.

ഫഌറ്റ് പിച്ചാണ് അഹമ്മദാബാദിലേതെങ്കിലും മത്സരം പുരോഗമിക്കുന്തോറും അപ്രതീക്ഷിത ബൗണ്‍സ് പ്രതീക്ഷിക്കാം. ഇത് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഇവിടെ നടന്ന 29 ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 237 ആണ്. അതേസമയം ഇന്ന് നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്നത്തെ പോരാട്ടത്തില്‍ ഭാരതത്തിന്റെ ആത്മവിശ്വാസം ബാറ്റര്‍മാരും ബൗളര്‍മാരും മികച്ച ഫോമിലാണെന്നതാണ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൂടുതല്‍ ലോകകപ്പ് സെഞ്ചുറി എന്ന റിക്കാര്‍ഡ് മറികടന്ന രോഹിത് ശര്‍മ മുതല്‍ സച്ചിന്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിരാട് കോഹ്ലിയും തുടങ്ങി ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍ തുടങ്ങിയവര്‍ മികച്ച ഫോമിലാണ്. ഓസീസിനെതിരേ റണ്ണൊന്നുമെടുക്കാതെ പുറത്തെയെങ്കിലും അഫ്ഗാനെതിരേ അതിവേഗ സെഞ്ചുറി നേട്ടത്തിലൂടെ ഫോമിലാണെന്നു തെളിയിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. വിരാട് കോഹ്ലി ഓസീസിനെതിരേ 85 റണ്‍സും അഫ്ഗാനെതിരേ പുറത്താകാതെ 55 റണ്‍സും നേടിക്കഴിഞ്ഞു. കെ.എല്‍. രാഹുല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പുറത്താകാതെ 95 റണ്‍സ് നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാനുള്ള സാധ്യത 99 ശതമാനമാണെന്ന് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത് ടീമിന് ആത്മവിശ്വാസം പകരുന്നു. അങ്ങനെയെങ്കില്‍ ഗില്‍ വരുമ്പോള്‍ ഇഷാന്‍ കിഷനാകും സ്ഥാനം നഷ്ടമാവുക. ശ്രേയസ് അയ്യരെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കയാനാവില്ല. കാരണം ഹാര്‍ദിക് പാണ്ഡ്യ, ജഡേജ എന്നീ ഓള്‍ റൗണ്ടര്‍ ടീമില്‍ തുടരും.
റണ്ണൊഴുകുന്ന പിച്ചില്‍ ഭാരതം മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ മൂന്നു സ്പിന്നര്‍മാര്‍ കളിച്ചിരുന്നു. ഇന്നും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജഡേജ, അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ ഇറങ്ങും മറിച്ച് ഒരു പേസ് ബൗളറെക്കൂടി ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അശ്വിന് പകരം ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനുമൊപ്പം മുഹമ്മദ് ഷമി കളിച്ചേക്കും.

അതേസമയം പാക് നായകന്‍ ബാബര്‍ അസം ഫോമിലേക്കുയരാത്തത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍നിന്ന് 15 റണ്‍സ് മാത്രമാണ് അസമിന് നേടാനായത്. ഭാരതത്തിനെതിരായ താരത്തിന്റെ പ്രകടനവും മികച്ചതല്ല. ഒരു അര്‍ധസെഞ്ചുറി പോലും ഭാരതത്തിനെതിരെ നേടിയിട്ടില്ലാത്ത അസമിന്റെ ശരാശരി 28 മാത്രമാണ്. അതേസമയം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ ഫോമില്‍ പാകിസ്ഥാന്‍ വിശ്വാസമര്‍പ്പിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് പാക്കിസ്ഥാന് ജയമൊരുക്കിയത് റിസ്വാന്റെ സെഞ്ചുറിയായിരുന്നു. ബൗളിങ്ങില്‍ പാക്കിസ്ഥാന്‍ കടലാസില്‍ കരുത്തരാണെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അവര്‍ക്കായിട്ടില്ല. ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും നേതൃത്വം നല്‍കുന്ന ഫാസ്റ്റ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് എത്രത്തോളം മികവ് പുലര്‍ത്തും എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഭാരതവും പാകിസ്ഥാനും തമ്മില്‍ ഏകദിനത്തില്‍ നേര്‍ക്കു വന്നിട്ടുള്ളത് 134 മത്സരങ്ങളിലാണ്. ഇതില്‍ 73 മത്സരങ്ങളിലും വിജയം പാകിസ്ഥാനൊപ്പം നിന്നു. 56 മത്സരങ്ങളിലാണ് ഭാരതം ജയിച്ചിട്ടുള്ളത്. അഞ്ചെണ്ണം ഫലമില്ലാതെ പോയി.

സാധ്യതാ ടീം

ഭാരതം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍/ശുഭ്്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍/മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ബുമ്ര.
പാക്കിസ്ഥാന്‍: അബ്ദുള്ള ഷഫീക്ക്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഷബാദ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി/മുഹമ്മദ് വാസിം, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

Tags: indiapakistan13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.