Categories: Kerala

കരുവന്നൂര്‍ തട്ടിപ്പ് ; 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇതുവരെ 87.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്

Published by

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.ബിനാമികളുടേത് ഉള്‍പ്പെടെയുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായി താത്ക്കാലികമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. 92 ബാങ്ക് അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഇ ഡി കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇതുവരെ 87.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

സഹകരണ രജിസ്ട്രാര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ടി വി സുഭാഷിന്റെ മൊഴിയും ഇ.ഡി. രേഖപ്പെടുത്തി. രണ്ടാം പ്രതി വി പി കിരണിന്റെ ബിസിനസ് പങ്കാളി കൊച്ചിയിലെ വ്യവസായി വിവേക് സത്യപാലനും ഇഡിക്ക് മുന്നില്‍ ഹാജരായി.

മാവേലിക്കര സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ച് സാമ്പത്തിക തട്ടിപ്പില്‍ മുന്‍ പ്രസിഡന്റും ഭരണസമിതി അംഗവുമായ കുര്യന്‍ പള്ളത്തിനെയും ചോദ്യം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക