Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലക്ഷ്യം ഹമാസിന്റെ സര്‍വ നാശം; വ്യോമാക്രമണം രൂക്ഷം

കരയുദ്ധത്തിന് സര്‍വ സന്നാഹമൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 06:01 am IST
in World

ടെല്‍അവീവ്: ഹമാസ് ഭീകരതയെ തുടച്ചുനീക്കാന്‍ സമ്പൂര്‍ണ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നു. ഗാസയ്‌ക്കു പുറത്ത് ഇസ്രായേല്‍ സൈന്യം സര്‍വ സന്നാഹങ്ങളുമൊരുക്കി. ഹമാസിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമായി തുടരുന്നതിനിടെയാണ് സമ്പൂര്‍ണ കരയുദ്ധത്തിന് ഇസ്രായേല്‍ സന്നാഹം സജ്ജമാക്കിയത്. യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നാണ് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. ലക്ഷക്കണക്കിന് സൈനികരെ അതിര്‍ത്തിയില്‍ സജ്ജമാക്കി. ഹമാസിന്റെ പൂര്‍ണ നാശമാണ് ലക്ഷ്യം.

ഗാസ ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ തിരിച്ചടി. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇനി കടന്നാക്രമണത്തിലേക്കു നീങ്ങുകയാണ്. ഗാസ ഒരിക്കലും പഴയ പോലെയാകില്ല. ആ നിമിഷത്തെക്കുറിച്ചോര്‍ത്ത് അവര്‍ ഖേദിക്കും. തല വെട്ടാന്‍ വരുന്നവരെയും കൂട്ടക്കൊലയ്‌ക്കെത്തുന്നവരെയും പൂര്‍ണശക്തിയോടെ, വിട്ടുവീഴ്ചയില്ലാതെ ഉന്മൂലനം ചെയ്യും. യുദ്ധാവസാനം ഇസ്രായേലി പൗരന്മാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ ഉള്ള സൈനികശേഷിയൊന്നും ഹമാസിനുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു.

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തത് കര മാര്‍ഗമുള്ള ആക്രമണത്തിന്റെ ആദ്യ സൂചനയെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളാണ് മുഹമ്മദ് ദെയ്ഫ്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇതിനുള്ള ശ്രമം അവസാനിപ്പിക്കില്ല, ഇതിനാണ് മുന്‍ഗണന, ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.

ഇതിനിടെ ലബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിലേക്കു മിസൈലാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായേല്‍ തിരിച്ചടിച്ചു. ഗാസ മുനമ്പിലെ അല്‍ ഫുഖ്റാന്‍ പ്രദേശത്തെ ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. മണിക്കൂറുകളുടെ ഇടവേളകളില്‍ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്. ഇതുവരെ 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഐഡിഎഫ് എക്സിലൂടെ അറിയിച്ചു.

അതേസമയം, ഇരുഭാഗത്തും മരിച്ചവര്‍ 3500 കടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലില്‍ മാത്രം മരിച്ചവര്‍ 1200 ആയതായി ഇസ്രായേലി പ്രതിരോധ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ആയിരത്തിലധികം പാലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. 5184 പേര്‍ക്ക് പരിക്കേറ്റതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ ഒന്‍പതു ജീവനക്കാര്‍ കൊല്ലപ്പെട്ടതായും 17 ബ്രിട്ടീഷുകാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രായേല്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Tags: Hamastotal destructionAirstrikesintensified
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

World

ഗാസയിൽ പാകിസ്ഥാൻ സൈന്യത്തെ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ല, ട്രംപിന്റെയും മുനീറിന്റെയും നീക്കത്തിന് തിരിച്ചടി

World

ലക്ഷ്യം പഹൽഹാം പോലുള്ള ഭീകരാക്രമണമോ ? ലഷ്കർ-ഹമാസ് കൂടിക്കാഴ്ച നടന്നത് പാകിസ്ഥാനിലെ ഗുജ്രൻവാലയിൽ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.