Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 05:00 am IST
in Editorial

ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായാണ് ഭാരതം ഹാങ്ചോയില്‍ നിന്നു മടങ്ങിയത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകള്‍. ഏഷ്യാഡില്‍ നൂറുമെഡല്‍ എന്ന ലക്ഷ്യവും സ്വന്തമായി. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു മുന്‍പത്തെ വലിയ നേട്ടം. മെഡല്‍ സംഖ്യയുടെ വലിപ്പം മാത്രമല്ല, അവ നേടിയ ഇനങ്ങളിലെ വൈവിധ്യവും ശ്രദ്ധേയമായി. ഹോക്കി, ഷൂട്ടിങ്, അത്ലറ്റിക്സ്, അമ്പെയ്‌ത്ത്, ബാഡ്മിന്റന്‍, അശ്വാഭ്യാസം, സ്‌ക്വാഷ്, ക്രിക്കറ്റ്, ടെന്നിസ്, കബഡി എന്നിവയിലെല്ലാം ഭാരതം സ്വര്‍ണം സ്വന്തമാക്കി. മുന്‍കാലത്ത് അത്ലറ്റിക്സ് ആയിരുന്നു സ്വര്‍ണം വിളയിച്ചിരുന്നതെങ്കില്‍ ഇത്തവണ ഷുട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു കൂടുതല്‍ സ്വര്‍ണം. ഷൂട്ടര്‍മാര്‍ ഏഴു സ്വര്‍ണം നേടിയപ്പോള്‍ അത്ലറ്റിക്സ് ആറിലൊതുങ്ങി. ഷൂട്ടിങ്ങ് മെഡല്‍ നേട്ടത്തില്‍ ചൈനയ്‌ക്ക് പിന്നില്‍ രണ്ടാമതെത്താനായി എന്നതും വന്‍ നേട്ടം തന്നെ. വനിതാ ഷൂട്ടര്‍ ഇഷാ സിങ് ഒരു സര്‍ണമടക്കം നാല് മെഡലുകളാണ് സ്വന്തമാക്കിയത്. ഈ ഗെയിംസില്‍ ഏറ്റവും കുടുതല്‍ മെഡല്‍ നേടിയ ഭാരതതാരം ഇഷയാണ്. അതേസമയം, ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് അത്‌ലറ്റിക്‌സില്‍ നിന്നാണ്- ആകെ 29 എണ്ണം. അമ്പെയ്‌ത്തിലും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. മുന്‍ ഏഷ്യന്‍ ഗെയിംസുകളില്‍ നിന്ന് ഒരു സ്വര്‍ണം മാത്രം നേടിയ ഭാരതം ഇത്തവണ അമ്പെയ്ത് നേടിയത് അഞ്ചെണ്ണം. ആ അഞ്ച് സ്വര്‍ണത്തിലും പങ്കാളികളായ ഓജസ് പ്രവീണും ജ്യോതി സുരേഖ വെന്നവുമാണ് മിന്നിത്തിളങ്ങിയത്. കരുത്തരായ ദക്ഷിണ കൊറിയയെ പിന്തള്ളി ചരിത്രത്തിലാദ്യമായി ഭാരതം ഈയിനത്തിലെ മെഡല്‍ നേട്ടത്തില്‍ ഒന്നാമതെത്തുകയും ചെയ്തു. ബോക്‌സിങ്ങിലും ഗുസ്തിയിലും ഭാരോദ്വഹനത്തിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല എന്നത് ദുഃഖകരമായി അവശേഷിക്കുന്നു. ഗുസ്തി താരങ്ങളുടെ സമരം മൂലം പരിശീലനം മുടങ്ങിയതു തന്നെയാണ് ഈയിനത്തിലെ മോശം പ്രകടനത്തിന് കാരണമെന്ന് വേണം കരുതാന്‍.

ബാഡ്മിന്റനിലും അശ്വാഭ്യാസത്തിലും സ്‌ക്വാഷിലും ടെന്നിസിലും ക്രിക്കറ്റിലും പൊന്നണിഞ്ഞതിനു പുറമെ കബഡിയില്‍ രണ്ട് സ്വര്‍ണമണിഞ്ഞും ഹോക്കിയില്‍ പുരുഷ സ്വര്‍ണം തിരിച്ചുപിടിച്ചും ഭാരതം കരുത്തുകാട്ടി. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഇത്തവണയും പ്രധാന കാവലാളായി നിന്നു. പുരുഷ ഹോക്കിയിലെ ഗോള്‍ വര്‍ഷവും അതില്‍ പാക്കിസ്ഥാനെതിരെ നേടിയ 10-0 വിജയവും ഭാരതത്തിന്റെ ഗതകാല പ്രൗഢിയെ ഓര്‍മിപ്പിക്കുന്നതായി. വനിതകളുടെ മൂന്നാംസ്ഥാന നേട്ടവും എടുത്തു പറയണം. അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങള്‍ അടക്കമുള്ള ഭാരത ടീം മികച്ച പ്രകടനമാണ് നടത്തിയത്. എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍ (രണ്ടുപേരും ലോങ്ജംപ്), മുഹമ്മദ് അഫ്സല്‍ (800 മീറ്റര്‍), ജിന്‍സണ്‍ ജോസണ്‍ (1500 മീറ്റര്‍) എന്നിവര്‍ വ്യക്തിഗത മെഡല്‍ നേടിയപ്പോള്‍ മുഹമ്മദ് അനസും മുഹമ്മദ് അജ്മലും അമോജ് ജേക്കബും മെഡല്‍ നേടിയ റിലേ ടീമില്‍ അംഗങ്ങളായി. പുരുഷ, മിക്‌സ്ഡ് ടീമുകളില്‍ അംഗമായിരുന്നു മുഹമ്മദ് അജ്മല്‍.

61 വര്‍ഷത്തിനുശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം 4-400 മീറ്റര്‍ റിലേ സ്വര്‍ണം നേടിയത്. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദല്‍ജിത്ത് സിങ്, ജഗദീഷ് സിങ്, മഖന്‍ സിങ്, മില്‍ഖാ സിങ് എന്നിവരടങ്ങിയ ടീം (3:10.2 സെക്കന്‍ഡ്) മെഡല്‍ നേടിയിരുന്നു. ഇക്കുറി മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ ടീം 3:01:58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് പി.ടി. ഉഷയുടെ 39 കൊല്ലം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തിയതും ശ്രദ്ധേയമായി.

സമീപകാലത്തു ഭാരതത്തിന്റെ കായികതാരങ്ങള്‍ രാജ്യാന്തരവേദികളില്‍ നടത്തുന്ന പ്രകടനം വിലയിരുത്തിയാല്‍ രാജ്യത്തെ കായികരംഗം യഥാര്‍ത്ഥ ദിശയില്‍ മുന്നേറുകയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഗെയിംസ്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണവും ആകെ നേടിയ മെഡലും എത്രത്തോളം ഭാരതത്തിലെ കായിക രംഗത്തെ സ്വാധീനിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഹാങ്‌ചൊവില്‍ കണ്ടത്. കായിക രംഗം അടക്കിവാണിരുന്ന അഴിമതിയും സ്വജന പക്ഷപാതവും സ്വേച്ഛാധിപത്യവും തുടച്ചു നീക്കപ്പെട്ടതിന്റെയും ആ സ്ഥാനത്തു പ്രോത്സാഹനവും അര്‍ഹതയ്‌ക്ക് അംഗീകാരവും അതിനൊപ്പം ആത്മവിശ്വാസം നല്‍കുന്ന ഇടപെടലുകളും വന്നപ്പോള്‍ കായിക രംഗം ഒന്ന് ഉണര്‍ന്നെഴുനേറ്റു. അതിനു ലക്ഷ്യബോധം വന്നു. ഏഷ്യന്‍ ഗെയിംസില്‍ നൂറു മെഡല്‍ എന്ന ലക്ഷ്യം കൃത്യമായി എത്തിപ്പിടിക്കാനായത് അതുകൊണ്ടുതന്നെയാണ്. ഭരിക്കുന്നവരുടെ ആത്മാര്‍ഥതയാണ് ഭരിക്കപ്പെടുന്നവരുടെ ആത്മവിശ്വസം എന്നതിന് ഇതില്‍പ്പരം എന്താണു തെളിവ്! വിവധ മേഖലകളിലെ ഭാരതത്തിന്റെ ഉണര്‍വും കുതിപ്പും കായിക രംഗവും ഏറ്റെടുക്കുന്നു. അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്‌സാണ് അടുത്തലക്ഷ്യം. ഹാങ്‌ചൊയിലെ മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഭാരത താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഒളിംപിക്‌സ് മെഡല്‍ നേട്ടം രണ്ടക്കത്തിലെത്തിക്കാന്‍ നമുക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ആ സന്തോഷ വാര്‍ത്തയ്‌ക്കായി, ആത്മാഭിമാനത്തോടെ കാതോര്‍ക്കാം.

Tags: BharatHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.